ശബരിമല ഇന്ന് വൈകുന്നേരം നടയടയ്ക്കാനിരിക്കെ ചാനലുകാരെ സന്നിധാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ ദുരൂഹത; മുഖ്യധാരാ മാധ്യമങ്ങൾ എല്ലാംതന്നെ മലയിറങ്ങി: ശബരിമലയിൽ നടക്കുന്നത് പുറംലോകം അറിയാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പ്രചരണം

ശബരിമലയിൽ നിന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം മലയിറങ്ങിയെന്ന കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. പോലീസിന്റെ രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെല്ലാം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തി മലയിറങ്ങിയത്.
സന്നിധാനത്ത് ഇന്ന് പ്രശ്‌നങ്ങളുണ്ടാകുമെന്നും ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെ അയ്യപ്പഭക്തരുടെ കൈയേറ്റ ശ്രമമുണ്ടാകുമെന്നും പൊലീസ് ചാനലുകളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സന്നിധാനത്ത് ഇന്ന് ആകെ അനിശ്ചിതത്വം നിറയുകയാണ്. ചാനലുകളെ മാറ്റി നിര്‍ത്തിയായിരുന്നു നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷന്‍. ഭക്തരുടെ ക്ഷോഭം ചാനലുകള്‍ക്ക് എതിരാണെന്നും അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പൊലീസ് നിലയ്ക്കല്‍ ഓപ്പറേഷന് മുമ്ബ് ചാനലുകളെ അറിയിച്ചു.
ഇത് അംഗീകരിച്ച് ചാനലുകള്‍ സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറി. അതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയും വാഹനങ്ങള്‍ തകര്‍ത്തതും. സമാന രീതിയിലെ ഓപ്പറേഷന്‍ ഇന്ന് സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. സുപ്രീംകോടതി വിധി നടപ്പായി എന്നുറപ്പിക്കാന്‍ സ്ത്രീകളെ ഇന്ന് പൊലീസ് സന്നിധാനത്തുകൊണ്ടു വരുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാര പ്രതിനിധി പോലും സന്നിധാനത്ത് എത്തിയിട്ടുണ്ട്. പരിവാര്‍ നേതാക്കളും സന്യാസി പ്രമുഖരും നിലയുറപ്പിക്കുന്നു.
പൊലീസ് ഓപ്പറേഷനിലൂടെ മാത്രമേ യുവതീപ്രവേശനം ഇനി സാധ്യമാകൂ. ഇന്ന് നട അടയ്ക്കുന്ന അവസാന ദിവസമാണ്. വൈകുന്നേരും നാല് മണിക്ക് ശേഷം ഭക്തരെ ആരേയും സന്നിധാനത്തേക്ക് പൊലീസ് പമ്ബയില്‍ നിന്ന് കടത്തി വിടല്ല. സന്നിധാനത്തുള്ള എല്ലാവരേയും മലയിറപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം രാത്രിയില്‍ സ്ത്രീകളെ കൊണ്ടു വരാന്‍ രഹസ്യ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് ഏതറ്റം വരേയും പോകുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























