ശബരിമല വിഷയത്തിൽ സി പി എം വർഗീയത ഇരുൾ അഴിച്ചുവിടാനാണ് ശ്രമിക്കുന്നത്.ഭക്തർക്കെതിരായി സർക്കാർ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ അതിനെ ശക്തമായി തന്നെ നേരിടും .ശബരിമല വിഷയത്തിൽ രണ്ടാംഘട്ട സമരം കനപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള

ശബരിമല വിഷയത്തിൽ രണ്ടാംഘട്ട സമരം ശക്തമാക്കി ബിജെപി .ഇതിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ഉപവാസ സമരം ആരംഭിച്ചു. പൊലീസിനെ ഉപയോഗിച്ച് ശബരിമല വിശ്വാസികളെ അടിച്ചമർത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പി.എസ് ശ്രീധരൻപിള്ളയുടെ ഉപവാസ സമരം.
ശബരിമല വിഷയത്തിൽ സി പി എം വർഗീയത ഇരുൾ അഴിച്ചുവിടാനാണ് ശ്രമിക്കുന്നത് .എന്നാൽ ബിജെപി അതിനെതിരാണ് .ഇത് നിരീശ്വരവാദികളും വിശ്വാസികളും തമ്മിലുള്ള അംഗത്തട്ടാണ് .അത് കുറിക്കപ്പെട്ടുകഴിഞ്ഞു. അതിനു കേന്ദ്രത്തിൽ നിന്ന് നേതൃത്വം നൽകും. ഭക്തർക്കെതിരായി സർക്കാർ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ അതിനെ ശക്തമായി തന്നെ നേരിടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു .
കോടതി വിധികളെ ആരും വെല്ലുവിളിക്കില്ല. സ്ഥാപനത്തെ താഴ്‌ത്തി കെട്ടലാണ് കോടതികളെ അപമാനിക്കൽ. ഇതൊന്നും ബിജെപി ചെയ്യില്ല.
പോലീസിന്റെ പ്രതിഷേധ നടപടികൾ കനക്കുന്നതിനാലാണ് പ്രതിഷേധവുമായി പോലീസ് ആസ്ഥാനത്തിന്റെ മുന്നിൽ തന്നെ ഉപവാസം നടത്തുന്നത് തന്നെ എന്ന് ശ്രീധരൻ പിള്ള പറഞ്ഞു .
യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി കാസർകോഡ് മുതൽ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസർകോഡ് മധുർ ക്ഷേത്രത്തിൽ തുടങ്ങി, പമ്പയിൽ യാത്ര അവസാനിക്കും. ശ്രീധരൻ പിള്ള വ്യക്തമാക്കി.
ഇനിയും ആളുകൾ ശബരിമല വിഷയത്തിൽ പരസ്യ നിലപാടുമായി മുന്നോട്ട് വരുമെന്നും ശ്രീധരൻ പിള്ള പറയുന്നു. ഓരോ ദിവസവും വിശ്വാസികൾ നിയമ വിധേയമായി എല്ലാം തട്ടിമാറ്റി മുന്നോട്ട് പോകുക തന്നെ ചെയ്യും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ശ്രീധരൻപിള്ള ഉപവാസം നടത്തുന്നത്.
https://www.facebook.com/Malayalivartha
























