വെള്ളാപ്പള്ളി നടേശനെതിരെ കേന്ദ്രസർക്കാർ കുരുക്കുമുറുകുന്നു; സമാധാനവുമില്ലാത്ത അപ്പനും മകനുമായി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും

ബി ജെ പിയുമായി സഹകരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേരള സർക്കാരിന്റെ വിജിലൻസ് കേസെടുത്തപ്പോൾ ബി ജെ പിയെ പ്രതിസന്ധിയിലാക്കിയാൽ വെള്ളാപ്പള്ളി നടേശനെതിരെ കേന്ദ്രസർക്കാർ കുരുക്കുമുറുകുന്നു.
ചുരുക്കത്തിൽ ഒരു സമാധാനവുമില്ലാത്ത അപ്പനും മകനുമായി മാറിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും. കേരളത്തിൽ ഇത്രയധികം ടെൻഷൻ അനുഭവിക്കുന്ന ഒരപ്പനെയും മകനെയും ഇനി കണ്ടെത്താനാവില്ല.
ഗുരുവായൂർ ദേവസ്വം അംഗമായിരിക്കെ ക്രമവിരുദ്ധമായി നിയമനം നടത്തിയെന്ന കേസിലാണ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഏറെ നാളുകൾക്ക് മുമ്പാണ് അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. യുഡിഎഫ് സർക്കാരിനെ വളച്ചുകെട്ടി നേടിയെടുത്തതായിരുന്നു ദേവസ്വം അംഗ സ്ഥാനം. എല്ലാ ദേവസ്വങ്ങളെക്കാളും അഴിമതി നടക്കുന്ന സ്ഥലമാണ് ഗുരുവായൂർ ദേവസ്വം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തിലെ എല്ലാ ദേവസ്വങ്ങൾ തോന്നിയ മട്ടിലാണ് കാര്യങ്ങൾ നടക്കുന്നത്.
തുഷാർ വെള്ളാപ്പള്ളി ദേവസ്വം നിയമനങ്ങളിൽ ഇടപെട്ടിരുന്നോ എന്നതിന് തെളിവില്ല. എന്നാൽ അദ്ദേഹം ഉൾപ്പെട്ട ബോർഡ് തീരുമാനിച്ചാൽ മാത്രമേ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയുകയുള്ളു. അതിലാണ് പിണറായി സർക്കാർ പിടിച്ചത്. തുഷാർ വെള്ളാപ്പള്ളിയെ പോലൊരാളിന്റെ പേരിൽ കേസെടുക്കുമ്പോൾ അത് സർക്കാരിന്റെ അറിവോടെയല്ലാതിരിക്കാൻ തരമില്ല. കാരണം വിജിലൻസിന്റെ തലപ്പത്ത് ഇരിക്കുന്നവരെല്ലാം ഇടതിന്റെ അടുത്ത അനുയായികളാണ്.
വരവിൽ കവിഞ്ഞ സ്വത്ത് ഉൾപ്പെടെ വെള്ളാപ്പള്ളി നടേശനെതിരെ നിരവധി കേസുകെട്ടുകൾ കേന്ദ്ര സർക്കാരിന്റെ കൈയിലുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്യാൻ വലിയ കാലതാമസമില്ല. അമിത് ഷാ ശിവഗിരിയിലെത്തിയപ്പോൾ വെള്ളാപ്പള്ളിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി നീങ്ങുന്നത്. അതിനിടയിലാണ് ഭൂമറാങ്ക് പോലെ നടേശനെ നോക്കി പിണറായി കണ്ണൂരുട്ടിയത്. അതോടെ വെള്ളാപ്പള്ളി താമരയെ തള്ളി പറഞ്ഞു. ഭാവിയിൽ താമരയുമായി യാതൊരു ചങ്ങാത്തവും വേണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ തീരുമാനം. ഇതിൽ പിണറായി സംപ്രീതനല്ലെന്നതിന്റെ പുതിയ തെളിവാണ് തുഷാറിനെതിരായ വിജിലൻസ് കേസ്.
തുഷാറിനെ ഇടതു പാളയത്തിലെത്തിക്കാനാണ് സി പി എമ്മിന്റെ നീക്കം. ബി ജെ ഡി എസിനെ ഇടതുമുന്നണി ഘടകകക്ഷിയാക്കിയില്ലെങ്കിലും അവരുമായി സമവായത്തിലെത്താനുള്ള സാധ്യത തള്ളികളയാനാവില്ല. അതിന് വിഘാതമായി നിൽക്കുന്നത് വെള്ളാപ്പള്ളിക്കെതിരായ അഴിമതി ഫയലുകളാണ്. കേന്ദ്ര സർക്കാരിന്റെ കൈയിലിരിക്കുന്ന ഫയലുകളിൽ ആറ്റം ബോംബ് ഒളിഞ്ഞിരിപുണ്ടെന്നാണ് ബിജെ പി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അതേ സമയം കേരള സർക്കാരിന്റെ കൈയിലുള്ള ഫയലുകളിലുള്ളത് പൊട്ടാസാണത്രേ. അതിൽ വെള്ളാപ്പള്ളിക്ക് ഭയമില്ല.
പിണറായി തുഷാറിനെ ഉപദ്രപിക്കുമെന്ന് വെള്ളാപ്പള്ളി കരുതുന്നില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തുഷാറിനെ ഇടത് കളത്തിലേക്ക് മാറ്റി കൊണ്ടു വരാൻ വെള്ളാപ്പള്ളി മടിക്കില്ല. അപ്പോഴും തടസ്സം നിൽക്കുന്ന ഘടകം അടുത്ത തവണ ജയിച്ചു വന്നാൽ തുഷാറിനെ കേന്ദ്രമന്ത്രിയാക്കുമെന്ന വാഗ്ദാനമാണ്. തുഷാർ ആഗ്രഹിക്കുന്ന സ്ഥലത്ത് അദ്ദേഹത്തിന് സീറ്റ് നൽകും. അതൊരുപക്ഷേ ആലപ്പുഴ ലോക്സഭാ സീറ്റായിരിക്കും. ജയിച്ചാൽ കേന്ദ്രമന്ത്രി എന്ന പ്രചരണം ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പിണറായി അതിന് അവസരം നൽകുമോ എന്നാണ് കാണേണ്ടത്.
https://www.facebook.com/Malayalivartha
























