ദൂരദര്‍ശന്‍ സംഘത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വാര്‍ത്താസംഘത്തിന്റെ ക്യാമറാമാൻ കൊല്ലപ്പെട്ടു...

ചത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്‍ശന്‍ മാധ്യമ സംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ വാര്‍ത്താസംഘത്തിന്റെ കാമറാമാനടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായ എന്ന ഇടത്ത് വച്ചുണ്ടായ ആക്രമണത്തിൽ അച്യുതാനന്ദ സാഹു എന്ന ക്യാമറാമാന്‍ ആണ് കൊല്ലപ്പെട്ടത്. മാധ്യമസംഘത്തിലെ റിപ്പോര്‍ട്ടര്‍ അടക്കമുള്ളവരെ കുറിച്ച് ഇതുവരെ വിവരം ലഭ്യമല്ല.
ഒരു സബ് ഇന്‍സ്‌പെക്ടറും ഒരു കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്ത മാസമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപപ് നടക്കുന്നത്. നവംബര്‍ 12ന് നടക്കുന്ന ആദ്യഘട്ടത്തില്‍ നക്‌സല്‍ ബാധിത എട്ട് ജില്ലകളിലെ 18 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 20നാണ് അവശേഷിക്കുന്ന 72 സീറ്റുകളിലേക്ക് വോട്ടെടുപ്പ്.
ചത്തീസ്ഗഢില്‍ കഴിഞ്ഞ ആഴ്ച നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. സ്ഥലത്ത് മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























