ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങൾ; നവംബർ 5, 15 തീയതികൾക്കു മുൻപ് എനിക്കെതിരെ കൂടുതൽ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് രാഹുൽ ഈശ്വർ

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളുന്നതായി അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. നവംബർ 5, 15 തീയതികൾക്കു മുൻപ് എനിക്കെതിരെ കൂടുതൽ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങൾ. സ്ത്രീ വിഷയത്തിൽ പേടിപ്പിച്ചാൽ പലരും പേടിക്കുമെന്നും എന്നാൽ താൻ ഭയക്കില്ലെന്നും രാഹുൽ ഈശ്വർ പ്രസ്താവനയിൽ അവകാശപ്പെട്ടു.
രാഹുൽ ഈശ്വറിനെതിരായി ഉയർന്ന മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ രാഹുൽ ഈശ്വറും പറഞ്ഞു. കള്ളപ്പരാതികൾ മീടുവിന്റെ വിശ്വാസം നശിപ്പിക്കും. ഈ വ്യാജ ആരോപണങ്ങൾ തള്ളിക്കളയുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾക്കു രണ്ടു വർഷം മുൻപ് തന്നെ രാഹുലിനെ പരിചയമുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുന്നതു ശരിയല്ലെന്നും ദീപ പ്രസ്താവനയിൽ അറിയിച്ചു.
രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതി പീഡനശ്രമം നടന്നുവെന്ന് പറയുന്നതിനും രണ്ട് വർഷം മുമ്പ് തനിക്ക് രാഹുൽ ഇൗശ്വറിനെ അറിയാമെന്നും അന്ന് ആ വീട്ടിൽ മുത്തശ്ശിയും അമ്മയും ജോലിക്കാരുമുൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നുവെന്നും ദീപ പ്രസ്താവനയിൽ വ്യക്തമാക്കി. മീ ടു കാമ്പയിനോട് തനിക്ക് ബഹുമാനമാണുള്ളതെന്നും എന്നാൽ നിരപരാധികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അവ പറഞ്ഞു. ശബരിമല വിഷയത്തിൽ അറസ്റ്റിലായിരിക്കുന്നവർക്ക് സഹായം നൽകുമെന്ന് രാഹുൽ ഇൗശ്വർ പറഞ്ഞു.
https://www.facebook.com/Malayalivartha
























