എം ബി ബി എസ് വിദ്യാർത്ഥിയായ ഷംനയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച എം ബി ബി എസ് വിദ്യാത്ഥിനി കണ്ണൂർ ശിവപുരം സ്വദേശിനി ഷംന തസ്‌നീമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ് .
ഷംനയുടെ പിതാവ് അബൂട്ടി മകൾക്ക് നീതി ലഭിക്കാതെ നെഞ്ചു നീറി മരിച്ച സാഹചര്യത്തിലാണ് ഡോക്ടർ കൃഷ്‌ണൻ ബാലേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
ഡോക്ടറുടെ കുറിപ്പിൽ നിന്ന്:
ഷംനയുടെ വാപ്പ അബൂട്ടി രണ്ട് തവണ എന്നോട് ഫോണിൽ സംസാരിച്ചിരുന്നു.
മരണത്തിൽ ചികിത്സാപിഴവുണ്ടെന്നു തെളിയിച്ചാലും അത് സിവിൽ നെഗ്‌ളിജൻസ് മാത്രമേ അകാൻ സാധ്യത യുള്ളൂ എന്ന് അദ്ദേഹത്തോട് പറഞ്ഞു. മനുഷ്യ ജീവനോട് വിലകൽപ്പിക്കാത്ത മാനസികാവസ്ഥ ഡോക്ടർമാരിലുണ്ടായിരുന്നുവെന്നു കോടതിയിൽ തെളിയിക്കപ്പെടാൻ സാധ്യത തീരെയില്ലെന്നും പർണജൂ . മകളുടെ മരണത്തിന് ഉത്തരവാദികളായവരെയാണ് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന നിശ്ചയ ദാർഢ്യമൊക്കെ അന്ന് ശബ്ദത്തിലുണ്ടായിരുന്നു
രണ്ടാമതൊരിക്കൽ കൂടി അബൂട്ടിക്ക വിളിച്ചിരുന്നു . വളരെ പതുക്കെ നീങ്ങുന്ന നീതിന്യായ വ്യവസ്ഥ ഇക്കയെ തോൽപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത് . ശബ്ദത്തിനു വ്രണപ്പെട്ടയൊരു പരാജിതന്റെ വിങ്ങലുണ്ടായിരുന്നു.കേസ് എങ്ങുമെത്തിയിരുന്നില്ല. അങ്ങനെ ദുർബലനായി തുടങ്ങിയ അബൂട്ടിക്ക പക്ഷെ എന്റെ ചങ്കിലേക്ക് ആഴത്തിൽ ഒരു കത്തി കുത്തിയിറക്കിയിട്ടാണ് അന്ന് ഫോൺ വെച്ചത്.
ഇത് വരെ നേരിൽ കാണാത്ത അബൂട്ടിക്ക രണ്ട് കാര്യങ്ങളാണ് അന്ന് പറഞ്ഞത്:
എനിക്ക് ഒന്നും വേണ്ട ഡോക്ടറെ .... എന്റെ മോൾ പോയി . ഞാനത് സഹിക്കും. മരണത്തിന്റെ ഉത്തരവാദിത്വം എനിക്ക് ആരിലും കെട്ടി വെക്കേണ്ട. പക്ഷേ , അവളന്നേരം മരിക്കേണ്ടവളല്ല . അത് എല്ലാവരും ഓർത്ത് വെക്കണം തെറ്റോ കുറ്റമോ ഒന്നും ആരുമേൽക്കേണ്ട . അവൾ പേടിച്ചു ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ അവളെഴുതുന്ന ഇന്ജക്ഷന്റ് ഇ മരുന്നിന് ചിലപ്പോ ആർകെങ്കിലും അലർജി വന്നേക്കാം .എനിക്കറിയാം .
ചികിത്സ കിട്ടാതെ പിടഞ്ഞാണ് എന്റെ മോൾ മരിച്ചത് ... ശ്വാസം കിട്ടാതെ പിടഞ്ഞെന്റെ മോള് പോയിട്ട് , മരിച്ച അവളെ എല്ലാരും കൂടി ഐ .സി യുവിലേക്ക് കയറ്റി . പിന്നീട് അവളെ അവർ വേറെ ആശുപതിയിലേക്ക് മാറ്റി ഒരു നാടകം കളിച്ചു .സത്യവും എത്തിക്‌സുമൊക്കെ പഠിപ്പിച്ചു മാതൃക യാകേണ്ടവരെല്ലാം കൂടി നാടകം കളിച്ച് എന്റെ മോൾടെ മരണം ഒരു നുഹനയാക്കി ഡോക്ടറെ .. എന്റെ മോൾടെ മരം വെറും ഒരു നുണയാക്കി. അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല."
ഷംന എന്ന മോൾ പോയി. പിറകെ ആളുടെ അച്ഛനും . എനിക്ക് ഉറപ്പുണ്ട് ഷംന മരിച്ചു പോയ അതേ രീതിയിൽ മരിക്കാൻ ഇനി എത്രയോ പേർ വരിയിൽ നിൽപ്പുണ്ട്.
ഷംന . അബൂട്ടിക്ക .ങ്ങള് പോയ് ക്കോളി... അതായിപ്പോ നല്ലത് ചോര പൊടിയുന്നമുണ്ട് .ന്നാലും എന്റെ ചങ്ക് നീറുന്നുണ്ട് ക്കാ .ങ്ങടെ നെഞ്ചിനേറ്റ ആ കുത്ത് എനിക്കും കൊണ്ട്ട്ടാ ..." എന്ന ഡോക്ടറുടെ പോസ്റ്റ് അവസാനിക്കുന്നത് .
https://www.facebook.com/Malayalivartha























