ബാർ കോഴക്കേസ് ; ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി

ബാർ കോഴക്കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനും കെ.എം മാണിയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി. ആവശ്യമെങ്കിൽ സത്യവാങ്മൂലം ഫയൽ ചെയ്യാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറോട് കോടതി നിര്‍ദ്ദേശിച്ചു.
ഇതിനിടെ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വി.എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ.എം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണമെന്ന തിരുവനന്തപുരം സ്പെഷ്യല്‍ കോടതി ഉത്തരവാണ് വി.എസ് ചോദ്യം ചെയ്യുന്നത്. പൊതു പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുന്‍പുള്ള കേസായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നുമാണ് വി.എസിന്റെ ഹരജിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha























