ദേവസ്വം നിയമനങ്ങളിലെ സംവരണം ഭിന്നിപ്പിക്കല്‍ സമരം

ആ നമ്പര്‍ എന്‍.എസ്.എസിന്റെ അടുക്കല്‍ വിലപ്പോകില്ല. മേലാംകോട് കരയോഗ മന്ദിരത്തിനു നേര്‍ക്ക് കണ്ണൂര്‍ മോഡല്‍ ആക്രമണമുണ്ടായതോടെ എന്‍.എസ്.എസ് ആഞ്ഞടിക്കുന്നു. തിരുവിതാംകൂര്‍, കൊച്ചി, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സംവരണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതുകൊണ്ടു തങ്ങള്‍ പിന്നോട്ടില്ല എന്ന് സുകുമാരന്‍ നായര്‍.
എന്‍.എസ്.എസിനോട് കളി വേണ്ട. അത് പൊള്ളും. എന്‍.എസ്.എസ് സമാധാന പരമായാണ് ശബരിമല വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത്. എന്‍.എസ്.എസിന്റെ മൂന്ന് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്നറിയാം. ദേവസ്വം നിയമനങ്ങളില്‍ സംവരണം കൊണ്ടുവന്നത് ഹൈന്ദവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണ്. ആ നമ്പര്‍ വേണ്ട. ഞങ്ങള്‍ ഒറ്റക്കെട്ടാണ്.
എന്‍.എസ്.എസിന്റെ എല്ലാ താലൂക്ക് യൂണിയനുകളും ശക്തമായി പ്രതിഷേധിച്ചു. കളം മാറുകയാണ്. പടനായരുടെ കരുത്ത് മുന്‍പ് പലവട്ടം കേരളം കണ്ടതാണ്. സമാധാന കാംക്ഷികളാണ് എന്നാല്‍ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടാല്‍, ആക്രമണങ്ങളില്‍ തീര്‍ക്കാന്‍ നോക്കിയാല്‍ അവരിരമ്പും. കേരളത്തിലെ വിശ്വാസി സമരത്തെ തകര്‍ക്കുക അത്രയെളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുന്‍പ് പലപ്പോഴും സര്‍ക്കാരിനോടിടയുമ്പോഴും അനുനയ പാതയാണ് എന്‍.എസ്.എസും സുകുമാരന്‍ നായരും കൈക്കൊണ്ടിരുന്നത്. എന്നാല്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസ് ആഞ്ഞടിക്കുകയാണ്. നാമജപയാത്രകള്‍ ശക്തമാക്കി കേരളത്തെ പ്രക്ഷോഭം കൊണ്ട് ഇളക്കി മറിക്കുകയാണ്. ഇതിനിടയില്‍ കരയോഗമന്ദിരം പോലുള്ള സ്ഥാപനങ്ങളെ ആക്രമിച്ച് നിശബ്ദരാക്കാന്‍ നോക്കിയാല്‍ സമരം ആളിക്കത്തുമെന്ന മുന്നറിയിപ്പാണ് എന്‍.എസ്.എസ് നല്കുന്നത്.
കണ്ണൂര്‍ ശൈലി ആക്രമണം വിശ്വാസി സമരത്തിനു നേര്‍ക്ക് ഉണ്ടായാല്‍ പ്രതിഷേധത്തിന്റെ ഭാവം മാറാനിടയാകും. പോലീസ് കര്‍ശനമായി ഇത്തരം അക്രമങ്ങളെ തടയിടണം. ഏതു ഭീഷണിയിലും പിന്നോട്ടേക്കില്ല എന്നു വിശ്വാസികള്‍ പറയുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കണം.
സി.പി.എമ്മിനു മുന്നറിയിപ്പും താക്കീതുമായി സുകുമാരന്‍ നായര്‍ കളം നിറയുകയാണ്.
സമൂഹത്തിലെ ചില വിഭാഗങ്ങള് അനുഭവിക്കുന്ന ആനുകൂല്യങ്ങള് മന്നത്ത് പത്മനാഭന്റെ കൂടി കഠിനാധ്വാനം മൂലം ഉണ്ടായതാണെന്ന് ഓർക്കണം.
ഈശ്വര വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി ദേവസ്വം ബോർഡ് രൂപീകരിക്കാൻ മന്നത്തു പത്മനാഭന് മുന്‌കൈ എടുത്തത്. ഹിന്ദുവിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വകാര്യ സ്വത്താണ് സ്വാമി അയ്യപ്പന്. ശബരിമലയിലെ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില് സംസ്ഥാന സര്ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരമാണ് നാമജപം. ആദ്യഘട്ടത്തില് നടത്തിയ നാമജപയാത്രകൾക്ക് ശേഷം സർക്കാർ വാശിയോടെ ശബരിമലയിൽ ആളുകളെ എത്തിക്കാന് ശ്രമിച്ചു.
13 ന് സുപ്രീംകോടതിയിൽ നിന്നു അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചാണെങ്കിൽ വിശ്വാസിസമൂഹവും സമാനചിന്താഗതിയുള്ള സംഘടനകളുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. വിധി എന്താണെങ്കിലും എന്എസ്എസ് വിശ്വാസികള്‌ക്കൊപ്പം നിൽക്കും. ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടിന് സമീപത്ത് മേലാംകോട് എന്എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായരുടെ പേരിൽ റീത്തും വെച്ചു.കൊടിമരത്തിന്റെ ചുവട്ടിലാണ് റീത്ത് വെച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. കല്ലെറിഞ്ഞ ആക്രമികള് ചട്ടമ്പിസ്വാമി പ്രതിമ മന്ദിരത്തിന്റെ ജനൽ ചില്ലും തകർത്തു . സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള് പോലീസില് പരാതി നല്കിയിട്ടുണ്ട്. ആക്രമം നടത്തിയവരെ ഇതുവരെ കണ്ടെത്താന് ആയിട്ടില്ല.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില് എന്എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലാണ് ആക്രമണമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ശബരിമല യുവതി പ്രവേശനത്തെ എതിര്ത്ത് നാമജപ ഘോഷയാത്ര നടത്തുമെന്ന് എന്എസ്എസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























