ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ തിരിച്ചടി; ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച് പ്രതിഷേധമുയര്‍ത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സര്‍വ്വേ ഫലം

ശബരിമല സ്ത്രീ പ്രവേശന വിഷയം ആളികത്തിച്ച് പ്രതിഷേധമുയര്‍ത്തിയാലും ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാകില്ലെന്ന് റിപ്പബ്ലിക് ടിവിയുടെ സര്‍വ്വേ ഫലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് അര്‍ണാബ് ഗോസോമിയുടെ റിപ്പബ്ലിക് ടിവിയും സീ വോട്ടറും നടത്തിയ സര്‍വ്വേയിൽ വ്യക്തമാകുന്നത്. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷ വേണ്ടെന്നാണ് സര്‍വ്വേ അടിവരയിടുന്ന പ്രധാന വസ്തുത.
അതേസമയം വോട്ട് ശതമാനത്തിൽ സിപിഎമ്മിനു വലിയ നഷ്ടം ഉണ്ടാകുമെന്ന് സര്‍വ്വേയിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടും യുഡിഎഫിന് തന്നെയാകും. പത്ത് സീറ്റോളം കോണ്‍ഗ്രസ് നേടും. ആറു സീറ്റുകള്‍ അല്ലാതെ യുഡിഎഫ് നേടുമെന്ന് റിപ്പബ്ലിക് ടിവിയുടെ സെർബ്‌വേ പറയുന്നു. അതായത് കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും ആര്‍ എസ് പിയും ജയിച്ചു കയറുമെന്നാണ് റിപ്പബ്ലികിന്റെ വിശ്വാസം. ആറില്‍ രണ്ട് സീറ്റ് വേറെ ആരു നേടുമെന്നതാണ് ഉയരുന്ന ചോദ്യം. യുഡിഎഫില്‍ കോണ്‍ഗ്രസ് 16 സീറ്റിലും ഘടകക്ഷികള്‍ നാല് സീറ്റിലും മാത്രമേ മത്സരിക്കാറുള്ളൂ. ഇത് സര്‍വ്വേയിലെ വിലയിരുത്തലുകളെ ചോദ്യം ചെയ്യാന്‍ പോന്നതാണ്. എന്നാല്‍ കേരളത്തിലെ പൊതു ചിത്രം യുഡിഎഫിന് അനുകൂലമാണെന്നതാണ് സര്‍വ്വേ മുന്നോട്ട് വയ്കകുന്നത്. സിപിഎമ്മിന് വോട്ട് ശതമാനത്തില്‍ ഏറെ പിന്നില്‍ പോകുമെന്നും വിശദീകരിക്കുന്നു.
40.4 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് മുന്നണിക്ക് നല്‍കുന്നത്. ഇടതു പക്ഷത്തിന് കൊടുക്കുന്നത് 29.3 ശതമാനവും. അതായത് പത്തിലേറെ ശതമാനത്തിലെ വ്യത്യാസം. കേരളത്തിലെ രാഷ്ട്രീയം വലിയരുത്തിയാല്‍ നാല് ശതമാനം വോട്ടിന്റെ വ്യത്യാസം പോലും വമ്ബന്‍ വിജയം മുന്‍തൂക്കം നേടുന്ന മുന്നണിക്ക് നല്‍കും. ഇതാണ് കേരളത്തിലെ പൊതു ചിത്രം. ഇതുമായി ബന്ധപ്പെട്ട് സര്‍വ്വേയെ വിലയിരുത്തിയാല്‍ പത്ത് ശതമാനം വോട്ടിന്റെ മാറ്റം ഉണ്ടായാല്‍ 20 സീറ്റിലും കോണ്‍ഗ്രസ് മുന്നണിയാകണം ജയിക്കേണ്ടത്. എന്നാല്‍ നാല് സീറ്റ് സിപിഎം മുന്നണിക്ക് നല്‍കുകയും ചെയ്യുന്നു. അങ്ങനെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഏറെ പൊരുത്തക്കേടുകള്‍ കേരളവുമായി ബന്ധപ്പെട്ട സര്‍വ്വേയില്‍ വ്യക്തമാണ്.
കേരളത്തില്‍ ബിജെപിക്ക് ചാനല്‍ നല്‍കുന്നത് 17.5 ശതമാനമാണ്. ശബരിമലയിലെ പ്രതിഷേധം ബിജെപിക്ക് ഗുണമാകില്ല. ഇതു കൊണ്ട് മാത്രം തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നതാണ് വസ്തുത. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന് ഓഹരിയുള്ളതാണ് റിപ്പബ്ലിക് ടിവി. നേരത്തെ ചാനലിന്റെ ചെയര്‍മാനായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിയുടെ എംപിയായതോടെ സ്ഥാനം ഒഴിഞ്ഞു. സുനന്ദാ പുഷ്‌കര്‍ വിഷയത്തില്‍ ശശി തരൂരുമായും അര്‍ണാബ് നിരന്തര പോരാട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തിലാണ് ശശി തരൂരിന്റെ വിജയം റിപ്പബ്ലിക് പ്രവചിക്കുന്നത്.
ഇടതു പക്ഷം നാല് സീറ്റില്‍ ജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. ആറ്റിങ്ങലും ആലത്തൂരും പാലക്കാടും മാത്രമാണ് സിപിഎമ്മിന് ഉറപ്പിക്കാനാവുന്നതെന്ന പൊതു വിലയിരുത്തലുണ്ട്. ഇത് തന്നെയാണ് റിപ്പബ്ലിക്കും പറയാതെ പങ്കുവയ്ക്കുന്നത്. കേരളത്തിലെ ബാക്കി 17 സീറ്റിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. 2014നേക്കാള്‍ രണ്ട് സീറ്റ് സിപിഎം മുന്നണിക്ക് കുറയുമെന്നാണ് റിപ്പബ്ലിക് അവകാശപ്പെടുന്നത്. ഇത് ശരിയായി വന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയാകും.
നവംബര്‍ 1ന് വോട്ടെടുപ്പ് നടന്നാലുള്ള ഫലമാണ് റിപ്പബ്ലിക് ചാനല്‍ പ്രവചിച്ചിരിക്കുന്നത്. ശബരിമല വിഷയമുയര്‍ത്തി കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമം ഫലം കാണില്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























