സമുദായ സംഘടനകളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുന്നത് സിപിഐഎം ഗവണ്മെന്റിന്റെ പതിവ്;കള്ള പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനും എതിരെ ; കെ സുരേന്ദ്രൻ

എൻഎസ്എസ് കരയോഗമന്ദിരങ്ങൾക്ക് എതിരായുള്ള തുടർച്ചയായ ആക്രമണങ്ങൾ സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരുവനതപുരം മേലാങ്കോട്ടെ എൻഎസ്എസ് കരയോഗമന്ദിരം ആക്രമിക്കുകയും അവിടെ എൻഎസ്എസിന്റെ ബഹുമാന്യനായ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഭീക്ഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ പേരിൽ റീത്ത് സമർപ്പിക്കുകയും ചെയ്തിരിക്കുന്ന അതീവ പ്രകോപന പരമായ ഒരു നിലപാടിലേക്ക് സംസ്ഥാനത്തെ സിപിഐഎം നേതൃത്വം എത്തിയിരിക്കുന്നു എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക് ലൈവിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള ഹിന്ദു സമൂഹത്തിന്റെ ആകെ പ്രതിഷേധങ്ങൾക്ക് ശക്തമായ നിലയിൽ ആത്മ വിശ്വാസം നൽകിയത് എൻഎസ്എസും അതിന്റെ ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായറും നടത്തിയ ശക്തമായ ഇടപെടലുകളാണ് എന്നത് ഒരു വസ്തുതയാണ്. പൊതുവെ കേരളത്തിലെ ഹിന്ദു സമൂഹം ജാതിയുടെയും മറ്റു പലതരത്തിലുള്ള വിഭാഗീയതയുടെയും പേരിൽ ഭിന്നിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധി വരുന്നത്. ആ വിധിക്ക് എതിരായി എൻഎസ്എസ് എടുത്തിട്ടുള്ള അങ്ങേയറ്റം പ്രോത്സാഹന ജനകമായ നിലപാടുകൾ എടുത്തിട്ടുള്ള ആളാണ് സുകുമാരൻ നായറം എൻഎസ്എസും.
സമുദായ സംഘടനകളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുന്ന പതിവ് സിപിഐഎം ഗവണ്മെന്റ് നേരത്തെ തന്നെ തുടങ്ങിയിട്ടുള്ളതാണ്. പല സമുദായ സംഘടനകളെയും അത്തരത്തിൽ ഭീക്ഷണിപ്പെടുത്താനുള്ള നിരന്തരമായ പരിശ്രമങ്ങൾ സംസ്ഥാനത്ത നാം ഇതിനോടകം കണ്ടിട്ടുള്ളതാണ്. എന്നാൽ സുകുമാരൻ നായരെയും എൻഎസ്എസിനേയും അത്തരത്തിൽ ഭീക്ക്ഷണിപ്പെടുത്തിയതുകൊണ്ട് കാരണം നടക്കില്ലെന്ന് ബോധ്യമായപ്പോളാണ് ആക്രമണത്തിന്റെ പാതയിലേക്ക് അവർ തിരിഞ്ഞത്.
ഇപ്പോൾ തിരുവനതപുരത്ത് കപട സന്യാസിയായ സന്ദീപാനത്തഗിരിയുടെ ഹോം സ്റ്റെയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ന് അറസ്റ്റിലായിരിക്കുന്നത് സിപിഐഎമ്മിന്റെ ഒരു പ്രവർത്തകനെ തന്നെയാണ്. മനഃപൂർവം സന്ദീപാനതയുടെ ഹോംസ്റ്റേയ്ക്ക് നേരെ ആക്രമണം നടത്തി. അത് ആർ എസ്എസിന്റേയും ബിജെപിയുടെയും തലയിൽ കെട്ടിവച്ച് വലിയ കുഴപ്പം ഉണ്ടാക്കാനാണ് ശ്രമം നടന്നത്. ഞൊടിയിടയ്ക്കുള്ളിൽ മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുകയും മറ്റുമന്ത്രിമാരും അവിടേക്ക് എത്തുകയും യാധൊരു തെളിവുകളുടെയും അടിസ്ഥാനവും ഇല്ലാതെ സംഭവം ആർഎസ്എസിന്റെ തലയിൽ കെട്ടിവക്കുകയായിരുന്നു. പാസ്യമായി അവർ കള്ള പ്രചാരണം നടത്തി. കള്ള പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനും എതിരെയാണ്. അവരാണ് സന്ദീപാനത്തിന്റെ ഹോംസ്റ്റേയ് തകർത്തത് ആർഎസ്എസ് ആണ്, ബിജെപി ആണ്, സംഘപരിവാറിന്റെ അജണ്ടയാണ് എന്ന് കള്ള പ്രചാരണം നടത്തിയത് എന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha


























