നിലക്കൽ പമ്പ പ്ലാനിനു തിരിച്ചടിയായി 100 ബസുകൾ നൽകി സൗജന്യ യാത്രയ്ക്ക് സൗകര്യം ഒരുക്കാൻ തയ്യാർ; അയ്യപ്പ ഭക്തരെ പിഴിയാനിറങ്ങിയ കെഎസ്ആർടിസിക്ക് എട്ടിന്റെ പണിയുമായി അയ്യപ്പ സേവാ സമാജം

അയ്യപ്പ ഭക്തരെ പിഴിയാനിറങ്ങിയ കെഎസ്ആർടിസിക്ക് എട്ടിന്റെ പണിയുമായി അയ്യപ്പ സേവാ സമാജം. കെഎസ്ആർടിസി കുത്തകയാക്കിയ നിലക്കൽ പമ്പ പ്ലാനിനു തിരിച്ചടിയായി 100 ബസുകൾ നൽകി സൗജന്യ യാത്രയ്ക്ക് സൗകര്യം ഒരുക്കാൻ തയ്യാർ ആണെന്നു അറിയിച്ച് ശബരിമല അയ്യപ്പ സേവാ സമാജം. ശബരിമല അയ്യപ്പ സേവാ സമാജം നാഷണൽ ജനറൽ സെക്രെട്ടറി ഈരോട് എൻ രാജൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തു നൽകി.
ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് കത്ത് അയച്ചത്. കഴിഞ്ഞ ദിവസം നിലയ്ക്കല്‍-പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് നിരക്ക് വര്‍ധനക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു അതിന് തൊട്ടുപിന്നാലെയാണ് ശബരിമല അയ്യപ്പ സേവാ സമാജം കത്ത് നൽകിയത്.
നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് ഈ വര്‍ഷം ഒമ്പത് രൂപ വര്‍ധിപ്പിച്ചിരുന്നു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന കെഎസ്ആര്‍ടിസി നിലപാടും കോടതി ശരിവച്ചു. പമ്പ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കയറ്റിവിടാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും കോടതി വിലയിരുത്തിയിരുന്നു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ആയിരം ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം എന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇവയില്‍ 250 സൂപ്പര്‍ ക്ലാസ് ബസുകളും 40 ജൻറം ബസുകളും ആണ്. അതുകൊണ്ട് തന്നെ കെ എസ ആർ ടി സി സർവീസുകൾക്കായി അമിത നിരക്ക് ഈടാക്കും.
ഈ സാഹചര്യത്തിലാണ് നിലക്കൽ മുതൽ പമ്പ വരെ സർവീസ് നടത്തുന്നതിന് അയ്യപ്പ സേവാസമാജം അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ സഹായം അഭ്യർത്ഥിച്ചത്. ഇതനുസരിച്ച് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സൗജന്യ യാത്രാ സേവനം ഒരുക്കുന്നതിനായി തിരുവിതാം കൂർ ദേവസ്വം ബോർഡിലേക്ക് 100 ബസ്സുകളും ഡ്രൈവർമാരെയും ഏർപ്പാടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























