അവന്‍ അപ്പൂപ്പന്‍ ഒന്നുമല്ല; കോപ്പിയടിച്ച വിദ്വാൻ ആരെന്ന് കാർത്ത്യായനിയമ്മ പറഞ്ഞപ്പോൾ മലയാളികൾ വീണ്ടും ഞെട്ടി...

തൊണ്ണൂറ്റിയാറാം വയസ്സില്‍ സാക്ഷരതാ മിഷന്‍ നടത്തിയ 'അക്ഷരലക്ഷം' പദ്ധതിയുടെ 'നാലാം തരം തുല്യതാ'പരീക്ഷയില്‍ 100-ല്‍ 98 മാര്‍ക്ക് നേടി റെക്കോര്‍ഡ് വിജയത്തിലെത്തിയ കാർത്ത്യായനിയമ്മ കേരളത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകണ്. ഇന്ത്യ മുഴുവന്‍ ആഘോഷിക്കുകയാണ് കാർത്ത്യായനിയമ്മയെ. പ്രായം തളർത്താത്ത ആ ചുറുചുറുക്കിന് മുമ്പിൽ ആരും തലകുമ്പിട്ട് പോകും.
കഴിഞ്ഞ ദിവസം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്ന് വാങ്ങാന്‍ എത്തിയപ്പോഴും 96 ലും ഉള്ള ആ ചുറു ചുറുക്ക് കണ്ടുനിന്നവരെ ചെറുതായൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. കാർത്ത്യായനിയമ്മ മുന്‍പ് സ്കൂളില്‍ പോയിട്ടില്ല. ഇളയമകള്‍ അമ്മിണിയമ്മ രണ്ട് വര്‍ഷം മുന്‍പാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. അന്നുമുതലാണ് കാർത്ത്യായനിയമ്മയ്ക്ക് പഠിക്കണം എന്ന ആഗ്രഹം തുടങ്ങിയതത്രേ. ഇതോടെ നാലാം തരം തുല്യതാ പരീക്ഷ എഴുതാന്‍ തിരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ജനവരി മുതലാണ് കാർത്ത്യായനിയമ്മ അക്ഷരലക്ഷം പദ്ധതിയില്‍ ചേര്‍ന്ന് പഠനത്തിന് എത്തിയത്. ആഗസ്തില്‍ പരീക്ഷയും നടന്നു. ആഗസ്ത് 10 ന് മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്കൂളില്‍ എത്തിയ കാര്‍ത്യാനിയമ്മയുടേയും സഹപാഠിയായ രാമചന്ദ്രന്‍ പിള്ളയുടേയും ചിത്രം ഏറെ വൈറലായിരുന്നു.
42,933 പേരാണ് അന്ന് പരീക്ഷ എഴുതിയത്. അതില്‍ ഏറ്റവും പ്രായമുള്ള ആളും കാർത്ത്യായനിയമ്മയായിരുന്നു. ഫലം വന്നപ്പോള്‍ കാർത്ത്യായനിയമ്മ എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു. 100 ല്‍ 98 മാര്‍ക്കായിരുന്നു കാർത്ത്യായനിയമ്മ നേടിയത്. ഒപ്പമിരുന്ന് പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് ആകട്ടെ 88 മാര്‍ക്കും.
എഴുത്ത് , വായന, ഗണിതം എന്നീ മൂന്ന് മേഖലകളിലായിരുന്നു കാർത്ത്യായനിയമ്മ പരീക്ഷ എഴുതിയത്. എഴുത്തില്‍ കാർത്ത്യായനിയമ്മയ്ക്ക് ലഭിച്ചത് 40 ല്‍ 38 മാര്‍ക്കാണ്. വായനയിലും ഗണിതത്തിലും മുഴുവന്‍ മാര്‍ക്കും.അമ്പലങ്ങളില്‍ തൂപ്പ് ജോലി ചെയ്താണ് കാർത്ത്യായനിയമ്മ മക്കളെ വളര്‍ത്തിയത്. ഇപ്പോഴും ആരോഗ്യത്തിന് ഒരു കുറവും ഇല്ല. കണ്ണിന്‍റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഇതുവരെ ആശുപത്രി കയറിയിട്ടില്ല.പക്കാ വെജിറ്റേറിയന്‍ ആണത്രേ ഈ അമ്മ. ചിലപ്പോള്‍ ഭക്ഷണമേ കഴിക്കാറില്ലത്രേ. അപൂര്‍വ്വമായി ചോറ് കഴിക്കാറുണ്ട്. എന്നാല്‍ എന്നും പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും.
വ്യാഴാഴ്ചയാണ് കാർത്ത്യായനിയമ്മ മുഖ്യമന്ത്രി പിണറായിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയത്. എന്തുകൊണ്ടാണ് പഠിക്കാന്‍ തോന്നിയതെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത് കണ്ടായിരുന്നു തനിക്കും ആഗ്രഹം തോന്നിയതെന്നും കാർത്ത്യായനിയമ്മ പറഞ്ഞു. അടുത്ത ആഗ്രഹവും പറയാന്‍ മറന്നില്ല. 100ാം വയസില്‍ തനിക്ക് പത്താം തരം തുല്യത പാസാകണം എന്നായിരുന്നു അമ്മ പറഞ്ഞത്.
എന്തായാലും അമ്മയുടെ ഈ ചുറുചുറുക്കിനെ സോഷ്യല്‍ മീഡിയ വാഴ്തിയപ്പോള്‍ എല്ലാവരും ചോദിച്ച ഒരു ചോദ്യമുണ്ട്. അടുത്തിരുന്ന് കോപ്പിയടിച്ച ആ ഉഴപ്പന്‍ മുത്തശ്ശന്‍ ആരാണെന്ന്. ആ ചോദ്യത്തിന് ഉത്തരം പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മുത്തശ്ശി. അവന്‍ അപ്പൂപ്പന്‍ ഒന്നുമല്ല. അത് തന്‍റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. മറുപടി പറഞ്ഞ് മോണകാട്ടിയുള്ള ചിരിയില്‍ വീണ്ടും സോഷ്യല്‍ മീഡിയ വീണിരിക്കുകയാണ്. പഠിപ്പിനോടുള്ള ഇഷ്ടം തന്നെയാണ് രാമചന്ദ്രനേയും കാര്‍ത്യാനിയമ്മയുടെ ക്ലാസ്മേറ്റ് ആക്കി മാറ്റി.
https://www.facebook.com/Malayalivartha


























