നേതാക്കൾ ഇടപെട്ടു; എം.എം.ലോറന്‍സിന്റെ മകളെ സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട തീരുമാനം മാനേജ്‍മെന്റ് പിൻവലിച്ചു

സിപിഐം മുതിര്‍ന്ന നേതാവും, മുൻ എൽ ഡി എഫ് കൺവീനറുമായ എം എം ലോറൻസിന്റെ മകളെ സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട തീരുമാനം മാനേജ്‌മന്റ് പിൻവലിച്ചു. ആശയുടെ പരാതിയെ തുടർന്ന് സിഡ്കോയിലെ മൂന്ന് ജീവനക്കാരെ മാതൃ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റി.
ആശയെ വ്യാഴാഴ്ചയാണ് പിരിച്ചുവിട്ടത് തുടർന്ന് ഇവർ മാനേജിങ് ഡയറക്റ്ററുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സംഭവം വിവാദമായതോടെ നേതാക്കൾ ഇടപെട്ടാണ് നടപടി പിൻവലിച്ചത്. നാല് ജീവനക്കാർ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതായി ആശാ നേരത്തെ എംഡി കെ.ബി ജയകുമാറിന് പരാതി നൽകിയിരുന്നു. സിപിഎമ്മിലെ ഉന്നത നേതാവിന്റെ ബന്ധു ഉൾപ്പെടെയായിരുന്നു എതിർകക്ഷികൾ.
ഇതേകുറിച്ച് അന്വേഷണ റിപ്പോർട്ട് ഇന്നലെയാണ് ജയകുമാറിന് ലഭിച്ചത്. ആഷയുടെ പരാതിപ്രകാരം മൂന്നുപേർക്കെതിരെ നടപടി എടുക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. പാപ്പനംകോട് വ്യവസായ എസ്റ്റേറ്റിലെ സ്ഥിരം ജീവനക്കാരായ ഇവർ വർക്കിങ് അറേയ്ഞ്ച്മെന്റ് പ്രകാരം എംപോറിയത്തിൽ ജോലിചെയുകയായിരുന്നു. ഇവരെയാണ് മാതൃസ്ഥാപനത്തിലേയ്ക്ക് മടക്കി അയച്ചത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്പിള്ളയുടെ സമരവേദിയിൽ മകൻ മിലൻ ഇമ്മാനുവേൽ ലോറൻസ് പങ്കെടുത്തതിന്റെ പ്രതികാരമാണ് തന്നെ പിരിച്ചുവിട്ടതെന്ന് ആഷ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























