ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപക അക്രമം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുന്നു; അക്രമികളെ തിരിച്ചറിയുന്നതിന് വീഡിയോ ആല്‍ബം തയ്യാർ

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപക അക്രമം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുന്നു. വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 440 കേസുകളിലായി ഇതുവരെ 3719 പേരെ അറസ്റ്റ് ചെയ്തു. ഭക്തരെയും പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചവരെ തിരിച്ചറിയുന്നതിനായി ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ആല്‍ബം അന്വേഷണ സംഘം തയ്യാറാക്കി. ശബരിമലയില്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള 3600 ദൃശ്യങ്ങളില്‍നിന്നാണ് ആല്‍ബം തയ്യാറാക്കിയത്.
ചാനലുകള്‍ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്രമികളില്‍ പലരും ഒളിവില്‍ പോയതിനാല്‍ ഇവരെ പിടികൂടാന്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 44 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികളുടെ ഫോട്ടോ ആൽബം പൊലീസ് പുറത്ത് വിട്ടിരുന്നു. പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായവര്‍ക്കെതിരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
തുലാമാസപൂജാ കാലയളവില്‍ കഴിഞ്ഞ മാസം 17 മുതലാണ് നിലകളിലും പമ്പയിലും അക്രമണപരമായ സാഹചര്യം അരങ്ങേറിയത്.
https://www.facebook.com/Malayalivartha


























