ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയ്ക്ക് രഥയാത്ര നടത്തിയാൽ വധിക്കപ്പെടുമെന്ന ഭീഷണി

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയ്ക്ക് രഥയാത്ര നടത്തിയാൽ വധിക്കപ്പെടുമെന്ന ഭീഷണി
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി. ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് കുന്നുകുഴിയിലുള്ള പാർട്ടി സംസ്ഥാന കാര്യാലയത്തിലേക്ക് സ്പീഡ്‌പോസ്റ്റിലാണ് കിട്ടിയത്. ഒക്ടോബർ 29ന് എഴുതിയ കത്തിൽ ഇയാൾ കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെത്തുമെന്നാണ് എഴുതിയിട്ടുള്ളത് .
ശബരിമല വിഷയത്തില്‍ ബിജെപിയുടെ രഥയാത്ര നവംബർ 8 മുതല്‍ കാസര്‍കോട് മധുര്‍ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി പത്തനംതിട്ടയില്‍ സമാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയാണ് രഥ യാത്ര നയിക്കുക. ഈ യാത്രയിൽ ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. “രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം” ആയിരിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നേരിടുക എന്നാണ് ഭീഷണി.
മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ :
“താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കിൽ വേഗം ചെയ്തു തീർക്കണം. നിങ്ങൾ കള്ള സന്യാസിമാരുടെ കൂടെ ആണ് നിൽക്കുന്നത്. യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ BJP ക്കാരെ നിയമിക്കുന്നു.
ഞാൻ 66 വയസ്സുള്ള ഒരു മലയാളി ആണ് 1977 മുതൽ ബോംബെയിൽ ജീവിക്കുന്നു. എൻറെ എല്ലാ കർത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാൻ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയിൽ ഞാൻ പങ്കുചേരും. കേരളീയർ ഒരു ചൂടുള്ള വാർത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ.
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ബിജെപി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് രഥയാത്ര സംഘടിപ്പിച്ചിട്ടുള്ളത് . ഇതിനുമുന്നോടിയായി നവംബർ 1 നു എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും സ്വയം സമർപ്പിക്കുന്നെന്നു വിശ്വാസികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരുന്നു.
അഞ്ച് ആറ് തീയതികളിൽ വിശ്വാസം നിലനിർത്തുന്നതി നായി പ്രവർത്തകർ ശബരിമലയിലെത്തുമ്പോൾ . ഇതിന് ബി ജെ പി യുടെ പിന്തുണയുണ്ടാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഭക്തർക്കൊപ്പം അവസാനം വരെയും നിൽക്കും. മലയരയൻമാർക്ക് ദേവസ്വം ബോർഡ് എടുത്തുകളഞ്ഞ, അവർ അർഹിക്കുന്ന അവകാശം തിരിച്ചു നൽകുന്നതിന് ബിജെപി ഒപ്പമുണ്ടാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു
ഇത്തരത്തിൽ മുന്നോട്ട്പോകുമ്പോൾ വന്ന വധഭീഷണി അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട് . എന്നാൽ രഥയാത്രയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടി ലാണ് ശ്രീധരൻപിള്ള
https://www.facebook.com/Malayalivartha


























