സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ ശ്രമം നടക്കുത്തുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊരുതി തടയാൻ എഐ, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പതോളം വനിതാ പോലീസ് ഉദ്യോഗസ്ഥരും, ശബരിമലയുടെ ചരിത്രത്തിലാദ്യമായി കണ്ണീര്‍വാതക, ജലപീരങ്കി വാഹനങ്ങളായ വജ്രയും വരുണും

ശബരിമല നട തിങ്കളാഴ്ച നട തുറക്കാനിരിക്കെ മേഖലയില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് സംഘടനകള്‍ ശ്രമം നടക്കുത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ശബരിമലയ്ക്ക് റിപ്പോര്‍ട്ടിങ്ങിനായി പോയ മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കലില്‍ പോലീസ് തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമങ്ങള്‍ക്ക് ഇന്നലെ പ്രവേശനമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പോലീസ് നേരത്തെ തന്നെ തടയുകയായിരുന്നു. അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കൂ.
അതേ സമയം സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. എഐ, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50 വയസ്സ് പിന്നിട്ട 30 വനിതാ പൊലീസുകാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയോഗിക്കാനാണ് നീക്കം. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.
യുവതീപ്രവേശനത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ കര്‍ശനപരിശോധനയ്‌ക്കുശേഷമാകും നാളെ തീര്‍ഥാടകരെ കടത്തിവിടുന്നത്. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനംവരെ 41 മണിക്കൂര്‍ നിരോധനാജ്‌ഞ നിലവിലുണ്ട്. ശബരിമലയുടെ ചരിത്രത്തിലാദ്യമായി പോലീസിന്റെ കണ്ണീര്‍വാതക, ജലപീരങ്കി സംവിധാനങ്ങളും ഇക്കുറി സുരക്ഷാസംവിധാനങ്ങളുടെ ഭാഗമാകും യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയുന്നവരെ കൈകാര്യം ചെയ്യാനാണിത്.
എന്നാല്‍, ദര്‍ശനത്തിനു സംരക്ഷണം തേടി യുവതികളാരും സമീപിച്ചിട്ടില്ലെന്നു പോലീസ് വ്യക്‌തമാക്കി. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ 20 അംഗ പോലീസ് കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് എത്തിക്കുന്ന കണ്ണീര്‍വാതക, ജലപീരങ്കി വാഹനങ്ങളായ വജ്രയും വരുണും ബേസ് ക്യാമ്പായ നിലയ്‌ക്കലില്‍ സദാസജ്‌ജമായിരിക്കും. ഇലവുങ്കൽ മുതൽ പമ്പ വരെയുള്ള ഭാഗത്ത് പ്രശ്നമുണ്ടായാൽ നിലയ്ക്കലിൽ ഇട്ടിരിക്കുന്ന ജല പീരങ്കിയും ഉപയോഗിക്കും.
https://www.facebook.com/Malayalivartha

























