പിണറായി സർക്കാറിന്റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല;സര്‍ക്കാര്‍ ഒത്തുകളിക്കുന്നു; ശബരിമലയില്‍ മാദ്ധ്യമ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്

ശബരിമലയില്‍ മാദ്ധ്യമ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്.
സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. ഒരു പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുo.
പൊതു പ്രവര്‍ത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കണം.
പിണറായി സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല.അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടിയായിരുന്നില്ല . തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണം. അതിന് മാദ്ധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചു .
ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലം. അവിടെ മാദ്ധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
നേരത്തെ ,സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വരയേ വരാന്‍ പാടുള്ളൂ എന്നാണ് പൊലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് മാത്രമേ ഇവിടെ നിന്ന് മുന്നോട്ട് പോകാന്‍ അനുവദിക്കൂ. സുരക്ഷാവിന്യാസം പൂര്‍ണമാകാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























