Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...

കൂട്ടുകാരൻ ആദ്യം ആത്മഹത്യ ചെയ്തപ്പോൾ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ് എന്ന് പോസ്റ്റിട്ട് രണ്ടാമൻ; ജീവനൊടുക്കുന്നതിന്റെ തലേ ദിവസം ‘ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ’ എന്ന് മറ്റൊരു സുഹൃത്തിന് വാട്സാപ്പ് സന്ദേശവും: ഉച്ചത്തിൽ പാട്ട് വച്ചതിന് ശേഷം കഴുത്തിൽ കുരുക്കിട്ട് ഉറ്റ സുഹൃത്തുക്കളുടെ ആത്മഹത്യ; സ്‌കെച്ച്‌ പെന്‍ ഉപയോഗിച്ച്‌ 5 പേരുകള്‍ ചുമരില്‍ കുറിച്ച് മറ്റൊരു സുഹൃത്തിന്റെ മരണവും... പിന്നിൽ സോഷ്യൽ മീഡിയയിലെ മരണ ഗ്രൂപ്പുകൾ...

04 NOVEMBER 2018 12:30 PM IST
മലയാളി വാര്‍ത്ത

വയനാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ, ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കിയത് സമപ്രായക്കാരായ 3 വിദ്യാർഥികൾ. അടുത്ത സുഹൃത്തുക്കളായ കൗമാരക്കാർ അടുത്തടുത്ത ദിവസങ്ങളിൽ ജീവനൊടുക്കിയതിനു പ്രേരണയായത് സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകളെന്ന നിഗമനത്തിലാണ് പോലീസ്.

ജീവിതത്തിന് അർത്ഥമില്ലെന്ന തരത്തിലുള്ള ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളിൽ‌ ഇവർ സ്ഥിരമായി പിന്തുടർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു.

ആത്മഹത്യചെയ്ത രണ്ടു പേരുള്‍പ്പെടെ 15 കുട്ടികളാണ് 'സൈക്കോ ചെക്കന്‍' എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ പിന്തുടര്‍ന്നത്. ഇരുവരുടെയും മരണത്തിന് ശേഷം ബാക്കിയുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂട്ടുകാരിൽ ചിലർ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. ഈ കുട്ടികളുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂട്ടുകാരന്‍ ആദ്യം ആത്മഹത്യ ചെയ്തപ്പോള്‍ 'പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്' എന്നാണ് രണ്ടാമന്‍ പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, 'ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ' എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. മുഹമ്മദ് ഷെബിന്‍ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് പനമരം സ്വദേശിയായ വിദ്യാര്‍ത്ഥി കട്ടാക്കാലന്‍ മൂസയുടെ മകന്‍ നിസാം (16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിച്ചിരുന്നു. സ്‌കെച്ച്‌ പെന്‍ ഉപയോഗിച്ച്‌ 5 പേരുകള്‍ ചുമരില്‍ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ. ഷമ്മാസിനെയും ഷെബിനെയും നിസാമിന് അറിയാമായിരുന്നു. ഇതും സംശയത്തിന് ഇട നല്‍കുന്നു.

മരിച്ച മൂന്നു പേരും ഫോളോ ചെയ്തിരുന്ന വിവിധ ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക് പേജുകളാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഇത്തരം പേജുകള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ജീവനൊടുക്കിയ കൗമാരക്കാരുടെ സാമൂഹികമാധ്യമങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിവിധ പേജുകള്‍ കണ്ടെത്തിയത്. ഈ പേജുകളെല്ലാം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇതിന് പിന്നില്‍ മയക്കുമരുന്ന ലോബിയുടെ ഇടപെടലുണ്ടെന്നാണ് സൂചന. വിഷാദത്തിലേക്ക് കുട്ടികളെ തട്ടിവിട്ട് ലഹരിക്കച്ചവടം പൊടിപൊടിപ്പിക്കാനാണ് നീക്കം.

ജീവനൊടുക്കും മുമ്പ് ഇവര്‍ കൂട്ടുകാര്‍ക്ക് വിരുന്ന് നല്‍കിയിരുന്നു. നിരാശയാണ് പൊതുവികാരം. ജീവിതവിരക്തിയും മരണത്തോടുള്ള പ്രണയവും ദൈവത്തെക്കാള്‍ സാത്താന് പ്രാമുഖ്യം നല്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇവിടെ സജീവം. ലഹരി വിശുദ്ധവത്കരിക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന ഈ കുട്ടികള്‍ ഓണ്‍ലൈന്‍ ബിസിനസുകള്‍ വഴിയാണ് പണം കണ്ടെത്തുന്നത്. വീട്ടിലും വിദ്യാലയങ്ങളിലും നല്ല കുട്ടികളായിതന്നെയാണ് ജീവിക്കുന്നത്. മരിച്ചവര്‍ തൂങ്ങിമരിക്കാന്‍ കഴുത്തിലിട്ട കുരുക്കുപോലും തയ്യാറാക്കിയത് വിദഗ്ധമായാണ്.

രണ്ടു പേരുടെയും ആത്മഹത്യാ രീതികളിലും സമാനതകളുണ്ട്. ഇവര്‍ പിന്തുടര്‍ന്നിരുന്ന 'സൈക്കോ ചെക്കന്‍' പേജില്‍ ഏകാന്തതയോടും മരണത്തോടുമുള്ള പ്രണയത്തിന്റെ സൂചനകളുണ്ട്. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ഇവര്‍. ആത്മഹത്യാ പ്രേരണാഗാനമായി കരുതപ്പെടുന്ന 'ഗ്ലൂമി സണ്‍ഡേ' തുടങ്ങിയ ഗാനങ്ങള്‍ ജീവനൊടുക്കിയ രണ്ടുകുട്ടികളും പിന്തുടര്‍ന്നിരുന്നു. ഉച്ചത്തിൽ പാട്ടു വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.

സംഘത്തിലെ മറ്റു കുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സഹായത്തോടെ കൗൺസലിങ് നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ റസിഡന്റ്സ് അസോസിയേഷനുകളും വാർഡ്തല ജാഗ്രതാ സമിതികളും സ്കൂളുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാംപുകളും സംഘടിപ്പിക്കുമെന്ന് കൽപറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം പറഞ്ഞു.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (7 minutes ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (10 minutes ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (26 minutes ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (29 minutes ago)

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?  (45 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ  (53 minutes ago)

ആ കൊട്ടാരവീട്ടിൽ ആറാമത്തും ഒരാൾ..?!ഭർത്താവിന്റെ ആത്മഹത്യ അശ്വതി കാരണമെന്ന് അമ്മായിയമ്മ കണ്ണാടിവച്ച് കുട്ടികളുടെ മൃതദേഹങ്ങൾ  (59 minutes ago)

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (1 hour ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (1 hour ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (1 hour ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (1 hour ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (1 hour ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (2 hours ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (2 hours ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (2 hours ago)

Malayali Vartha Recommends