സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും തന്റെ ദൈവമല്ല; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും തന്റെ ദൈവമല്ലെന്ന് നടന്‍ പ്രകാശ് രാജ്. ‘അമ്മയ്ക്ക് ജനിച്ചവരാരും ആരാധനാ സ്വാതന്ത്ര്യം തടയരുത്. എല്ലാവരും ജനിച്ചത് അമ്മയില്‍ നിന്നാണ്. എന്നിട്ടും സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വിലക്കെന്തിനാണെന്ന് മനസിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ സംസാരിക്കവെയാണ് ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രകാശ് രാജ് പ്രതികരിച്ചത്.
പ്രളയത്തില്‍ കേരളത്തോടുള്ള കേന്ദ്ര നിലപാടിനെയും പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിന് നാമമാത്രമായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ധനസഹായമായി നല്‍കിയതെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രതിമ നിര്‍മിക്കാന്‍ 3000 കോടിയാണ് കേന്ദ്രം ചെലവഴിക്കുന്നത്. എന്നിട്ടും കേരളത്തിന് 600 കോടിയുടെ സഹായമാണ് കേരളത്തിന് നല്‍കിയത്. നമ്മുടെ നികുതിപ്പണമാണ് പ്രതിമ നിര്‍മിക്കാനും മറ്റും ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
മുതിർന്ന മാധ്യമ, പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണമാണ് തന്നെ ഉണർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതോടെ താൻ പ്രതികരിക്കാൻ വൈകിയെന്ന് തോന്നിയിട്ടുണ്ട്. രാജ്യത്തെ 95 ശതമാനം ജനങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമില്ല. അവർ ഒരു ഐഡിയോളജിക്കും പിന്നിൽ പോകാറില്ലെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു. മോദിയെപ്പോലെ ഒരു ഭീരുവായിരിക്കാൻ സാധിക്കുകയില്ല. മോദിയോട് വെറുപ്പില്ലെന്നുമാത്രമല്ല, അത്തരം വെറുപ്പുകൾക്കുപോലും അദ്ദേഹം അർഹനല്ലെന്നതാണ് സത്യം. താൻ ടാർജറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു.
https://www.facebook.com/Malayalivartha

























