ബ്ലൂ വെയിലിനു പിന്നാലെ വീണ്ടും കൊലയാളി ഗെയിമുകൾ ..ഇത്തവണ കൗമാരക്കാരെ കവർന്നെടുക്കാൻ വരുന്നത് സൈക്കോ ചെക്കൻ ഇൻസ്റ്റാഗ്രാം ഉൾപ്പടെ നിരവധി പേജുകൾ

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കിയ ബ്ലൂവെയിൽ എന്ന കൊലയാളി ഗെയിമിന്റെ പിടിയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് നാം നമ്മുടെ കൗമാരക്കാരെ തിരിച്ചുപിടിച്ചത്. എന്നാൽ വീണ്ടും ഭീഷണി ഉയർത്തി വന്നിരിക്കുന്നു വേറെയും ഗെയിമുകൾ. ഇത്തവണ ഒന്നല്ല അഞ്ചു ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളാണ് കൗമാരക്കാരുടെ ജീവനെടുക്കുന്നത്
സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാം പേജാണ് മൂന്നു വിദ്യാർത്ഥികളുടെ ജീവനെടുത്തത് . വയനാട് കമ്പളക്കാട് സ്വദേശികളായ കൗമാരക്കാരാണ് ഒരു മാസത്തെ വ്യത്യാസത്തില്‍ സമാനമായരീതിയില്‍ ആത്മഹത്യചെയ്തത്. മരിക്കുന്നതിന് മുമ്പ് ഇരുവരും സാമൂഹികമാധ്യമാറ്റത്തിൽ മരണത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നു തോന്നിയ മാതാപിതാക്കൾ കമ്പളക്കാട് പൊലീസിൽ കേസ്
കൊടുത്തിരുന്നു . തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇവരുടെ മരണത്തിൽ സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാം പേജിനെക്കുറിച്ചു പൊലീസിന് സൂചന ലഭിക്കുന്നത്
ഷമ്മാസിന്റെ മരണത്തിനു ഒരു മാസം മുൻപ് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) ജീവനൊടുക്കിയിരുന്നു...ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇതേ തുടർന്ന് ഇവരുടെ കൂട്ടുകാരായ മറ്റു കുട്ടികളും വിഷ രോഗാവസ്ഥയിൽ എത്തിയിരുന്നു . ഈ കുട്ടികളുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നാണ് സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാംമേ പേജിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയത്.
ജീവിതത്തിന്റെ നിരർത്ഥകതയും മരണമെന്ന സത്യവും വിളിച്ചോതുന്നതായിരുന്നു ഈ ഫേസ്ബുക് പേജുകൾ . ഷെബിൻ ആദ്യം ആത്മഹത്യ ചെയ്തപ്പോൾ ‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ എന്നാണ് ഷമ്മാസ് പോസ്റ്റിട്ടത് . ജീവനൊടുക്കിയതിന്റെ തലേ ദിവസം, ‘ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ’ എന്ന് ഷെബിൻ കാറ്റാക്കാടൻ മൂസായുടെ മകൻ നിസ്സാമിനു സന്ദേശം അയച്ചു . ഈ സന്ദേശം കിട്ടിയതിന്റെ തൊട്ടുപിന്നാലെ നിസ്സാമും ആത്‍മഹത്യ ചെയ്തു. സ്കെച്ച് പെൻ ഉപയോഗിച്ച് 5 പേരുകൾ ചുമരിൽ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ...
ഉച്ചത്തിൽ ഗ്ലൂമി സൺഡേ എന്ന പാട്ടു വെച്ചാണ് ഇവർ മരണത്തിലേക്ക് ഓടിപ്പോയത് . ഇവരുടെ സുഹൃദ്സംഘത്തിലെ 13 പേർ കൂടി ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാർ പറയുന്നു.
സൈക്കോ ചെക്കനും ആത്മാവ് സോൾ അഡിക്ടറും ഉൾപ്പടെ അഞ്ചോളം പേജുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ കൂടുതൽ ഉണ്ടോ എന്ന സംശയവും ഉണ്ട്. മരിച്ചവരെല്ലാം കൗമാരക്കാരായ കുട്ടികളാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മക്കളെ ആത്‌മഹത്യയിലേക്ക് നടന്നടുക്കാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ് .
https://www.facebook.com/Malayalivartha

























