ബന്ധു നിയമന വിവാദം പുകയുന്നു; ഇ പി ജയരാജനെപോലെ മന്ത്രി കെ.ടി. ജലീലിനെ രാജിവയ്പ്പിക്കുമോ?

ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയ സംഭവം വിവാദങ്ങൾക്ക് തിരികൊളുത്തുമ്പോൾ ഇ.പി ജയരാജൻ മോഡൽ ആവർത്തിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പി.കെ ശ്രീമതി എം.പി യുടെ മകൻ സുധീർ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർ പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതോടെയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരം ജയരാജൻ രാജിവയ്ക്കുന്നത്.
അന്ന് സിപിഎം കേന്ദ്രകമ്മറ്റി ജയരാജനും ശ്രീമതി ടീച്ചര്‍ക്കും ശക്തമായ താക്കീത് നല്കിയിരുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തത് കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കിയതാണ്.
ഇതുപോലെ തന്നെ മന്ത്രി കെ.ടി. ജലീലിനേയും രാജിവയ്പ്പിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലി വിവാദമുണ്ടാകുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ടെക്നോളജിയുടെ എം ഡി സ്ഥാനത്തേക്ക് ജലീല്‍ നടത്തിയ നിയമനത്തെച്ചൊല്ലിയും പരാതിയുണ്ടായിരുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ച കെ ടി അദിപീനോട് രാജി വെക്കാനൊരുങ്ങാന്‍ സൂചന നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കെ ടി ജലിലിന് അദ്ദേഹം കൈവിടുമോയെന്ന ആശങ്കയുണ്ട്. ഐ എന്‍ എല്ലിനാണ് കോര്‍പ്പറേഷന്റെ അധ്യക്ഷസ്ഥാനം ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ എ പി അബ്ദുള്‍വഹാബും തയ്യാറായിട്ടില്ല. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാകട്ടെ പരസ്യമായി ജലിലിന് പിന്തുണ നല്‍കാനും തയ്യാറല്ല. മാധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞെങ്കിലും ജില്ലാ നേതൃത്വം പ്രതികരിച്ചില്ല.
അതേ സമയം അദീപ് ഇന്‍റര്‍വ്യൂവിന് പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വിശദീകരണത്തിലും ദുരൂഹത തുടരുകയാണ്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക്പക്ഷിച്ചതിന് ശേ,ഷം കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് അഭിമുഖം നടന്നത്. ഇതേ കാലയളവിലാണ് ബന്ധുനിയമനവിവാദത്തില്‍ ജയരാജന്റെ രാജി ഉണ്ടായത്. ജലിലിന്റെ ബന്ധുവിനെ നിയമിക്കാന്‍ നീക്കമുണ്ടെന്ന സൂചന ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടിയതിനാല്‍ വിവാദം ഭയന്ന് തല്‍ക്കാലം അദീപിനെ ഇന്‍റര്‍വ്യൂവില്‍ നിന്ന് മാറ്റി നിര്‍ത്തിയ ശേഷം പിന്നീട് നിയമനം നല്‍കുകയായിരുന്നു
അതേ സമയം നേരത്തെ സി ആപ്റ്റിലെ എം ഡി നിയമനവുമായി ബന്ധപെട്ട് ജലീലിനെതിരെ സിപിഎം തിരുവനനന്തപുരം ജില്ലാ നേതാവ് പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചതായും സൂചനയുണ്ട്.സാങ്കേതിക സര്‍വ്വകലാശാല പിവിസി സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണര്‍ നീക്കം ചെയ്ത എം അബ്ദുള്‍ റഹ്മാനെ സി ആപ്റ്റിലല്‍ നിയമിച്ചതിനെതിരെ പ്രമുഖ നേതാവാണ് പരാതി നല്‍കിയത്. കെ ടി ജലീലീന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സി ആപ്റ്റുള്ളത്.
https://www.facebook.com/Malayalivartha

























