വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന് ഡ്രൈവർ ! ; ഭാര്യ ലക്ഷ്മി പറയുന്നത് വിശ്വസിക്കാമെങ്കിൽ എന്തിനു ഡ്രൈവർ കള്ളം പറഞ്ഞു ? ; ദുരൂഹതകൾക്ക് പിന്നാലെ ദുരൂഹതകളുമായി ബാലഭാസ്കറിന്റെയും മകളുടെയും മരണം

ബാലഭാസ്കറിന് സംഭവിച്ച വാഹനാപകടത്തിൽ ഭൂരുഹതയോ? അപകടമുണ്ടായ കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ അല്ലെന്ന് ഭാര്യ ലക്ഷ്മി പോലീസിന് മൊഴി നൽകിയതോടെയാണ് പോലീസിന് സംശയങ്ങൾ തോന്നി തുടങ്ങിയത്.
വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന് ഡ്രൈവർ നേരത്തെ മറുപടി നൽകിയിരുന്നു. ഭാര്യ പറയുന്നത് വിശ്വസിക്കാമെങ്കിൽ എന്തിനു ഡ്രൈവർ കള്ളം പറഞ്ഞു എന്നാണ് പോലീസിന് സംശയം.
അതിനിടെ ബാലുവിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചറിയാൻ ബാലുവിന്റെ പിതാവ് ബാലുവിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബാലുവിന്റെ ജഗതിയുടെ വീട്ടിൽ ചിലരെത്തി അഛനെയും അമ്മാവനെയും തെറിവിളിച്ചതായി വിവരമുണ്ട്. സാമ്പത്തിക സ്ഥിതിയെ കുറിച്ചറിയാൻ ഉത്തരവാദപ്പെട്ട ഒരാളെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്തിനാണ് തെറിവിളിയെന്നാണ് വീട്ടുകാർ ചോദിക്കുന്നത്. ബാലുവിന്റെ കുടുംബത്തിന് നിലവിൽ മറ്റാരിൽ നിന്നും ഭീഷണിയില്ല. തങ്ങൾ ചാർട്ടേസ് അക്കൗണ്ടന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമെന്ന് വീട്ടുകാർ കരുതുന്നു.
അതിനിടെ മറ്റൊരു വിവാദവും അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ബാലുവിന്റെ ഭാര്യയുടെ ഗർഭധാരണത്തിന് വേണ്ടി ചികിത്സ നടത്തിയ ഡോക്ടറുടെ കുടുംബത്തിന് നേരെയാണ് ആരോപണങ്ങൾ പുരോഗമിക്കുന്നത്. ബാലുവിന്റെ മരണ ദിവസം ബാലുവിന്റെ ബന്ധുക്കൾ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ഡോക്ടറുടെ ഭാര്യ സ്വദേശത്ത് മടങ്ങിയിരുന്നു. ഇപ്പോൾ അത് ലക്ഷ്മിയുടെ വീട്ടിൽ തിരിച്ചെത്തിയതാണ് ബന്ധുക്കളെ ചെടിപ്പിച്ചിരിക്കുന്നത്. ബാലുവിന്റെ കോടി കണക്കിന് രൂപ പലരിലുമുണെന്നാണ് ആരോപണം. പ്രസ്തുത ആരോപണം ഡോക്ടറിലേക്കും നീങ്ങുന്നു.
ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് തൃശൂരിലെ ക്ഷേത്രത്തിൽ ബാലുവും കുടുംബവും പൂജ നടത്താൻ പോയതെന്നും ഇതും സംശയകരമാകണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബാലുവിന്റെ ബന്ധുക്കൾ പറയുന്നു.
ഡോക്ടറുടെ ബന്ധുവാണ് അപകടസമയത്ത് ബാലുവിന്റെ കാറോടിച്ചിരുന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് ദുരൂഹമാണെന്നാണ് ആരോപണം.
സംഭവിച്ചത് അപകടം മാത്രമാണ്. അത് ഡ്രൈവറുടെ കൈപ്പിഴ കൊണ്ട് സംഭവിച്ചതാണെന്ന് ആരും പറഞ്ഞിട്ടില്ല. അപ്പോൾ പിന്നെ താനല്ല കാറേടിച്ചത് എന്ന് ഡ്രൈവർ പറഞ്ഞത് എന്തിനാണെന്നാണ് സംശയം. ബാലുവിന്റെ മരണവും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയും തമ്മിൽ എന്തെങ്കിലും ദുരുഹതയുണ്ടോ എന്ന സംശയമാണ് ബന്ധുക്കൾ ഉയർത്തുന്നത്.
ബാലുവിന് അപകടം സംഭവിച്ചപ്പോൾ തന്നെ ഇത്തരം സംശയങ്ങൾ ഉയർന്നു വന്നതാണ്. എന്നാൽ അന്നത്തെ ദുഃഖത്തിൽ അതാന്നും വാർത്തയല്ലാതായി മാറി. ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ഇപ്പോൾ വിവാദങ്ങൾ വളർത്തുന്നത്.
https://www.facebook.com/Malayalivartha


























