നെയ്യഭിഷേകത്തിനുള്ള അവസരം നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ അയ്യപ്പ ഭക്തർ...

ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട ഇന്നു തുറക്കുമ്പോള്‍, പോലീസിന്റെ നടപടിയില്‍ ഭക്തര്‍ക്ക് വന്‍ തോതിലുള്ള ആശങ്കയാണ് ഉള്ളത്. ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ മലയിറങ്ങണമെന്നും 2 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തില്‍ തങ്ങാന്‍ പറ്റില്ല എന്നുമുള്ള പോലീസിന്റെ നിയന്ത്രണം കാരണം നെയ്യഭിഷേകത്തിനുള്ള അവസരം നഷ്ടപ്പെടുമെന്ന് ആശങ്കയാണ് ഇപ്പോള്‍ ഭക്ത ജനങ്ങള്‍ക്ക് ഉള്ളത്. ഇന്നു വൈകിട്ടു നട തുറന്നാല്‍ പൂജകളൊന്നുതന്നെയില്ല ദര്‍ശനത്തിനുള്ള അവസരം മാത്രമാണുള്ളത് അതേസമയം നാളെ രാവിലെ 5.30 മുതല്‍ 9.30 വരെയാണു നെയ്യഭിഷേകം നടക്കുക.
ഹിന്ദുമത വിശ്വാസമനുസരിച്ച് ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന് മോക്ഷം കിട്ടുന്നു എന്നാണ് വിശ്വാസം.നെയ്ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്തശേഷം മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്‌നികുണ്ഠത്തിലെറിയുന്നു. ജീവിതത്തില്‍ നാം ചെയ്ത പാപപുണ്യങ്ങളുമാണ് ഇരിമുടികെട്ടായി ശിരസ്സിലേറ്റി കൊണ്ടു പോകുന്നത്.
ഇരുമുടിയില്‍ വെക്കുന്ന നെയ് തേങ്ങ നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഈ ഭക്തര്‍ക്ക് നെയ്യഭിഷേകത്തിനുള്ള അവസരം നഷ്ട്ടപ്പെടുമോ എന്ന ആശങ്കയാണ് ഉള്ളത്. അതിന് കാരണമായി നില്‍ക്കുന്നത് പോലീസിന്റെ നടപടികള്‍ തന്നെയാണ്. ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ മലയിറങ്ങണമെന്നും 2 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തില്‍ തങ്ങാന്‍ പറ്റില്ല എന്നുമുള്ള പോലീസിന്റെ നിയന്ത്രണം തന്നെയാണ് ഇതിന് കാരണം ഇത് ഭക്തരില്‍ ആശങ്കയ്ക്ക് വഴി വയ്ക്കുന്നുണ്ട്
ശബരിമലയില്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമാക്കിയിരിക്കുന്നത്. എല്ലാ വഴികളിലും പരിശോധനയുണ്ട്. പൊലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ ബോള്‍ട്‌സും ദ്രുതകര്‍മസേനയും നിലയ്ക്കലിലും പമ്പയിലും ക്യാംപ് ചെയ്യുന്നുണ്ട്. അതു കൂടാതെ പമ്പയിലും 100 വനിതാ പൊലീസിനെ കൂടി നിയോഗിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള സന്നാഹങ്ങളുമുണ്ട്. ഇതെല്ലാം ഭക്തര്‍ക്ക് യുദ്ധ സമാന മായ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന പ്രതീതിയാകും നല്‍കുക
അതോടൊപ്പം മുന്‍പു സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. പമ്പയ്ക്ക് ഏറ്റവും അടുത്തുള്ള ജനവാസകേന്ദ്രമായ അട്ടത്തോട്ടില്‍ താമസിക്കുന്നവരടക്കം ആരെയും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ഇന്നും നാളെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്കു വിടുക. വൈകിട്ട് 5 നാണു നട തുറക്കുന്നത്. എന്നാല്‍ ഇരുമുടിക്കെട്ടില്ലെങ്കില്‍ പോലീസ് തടയും എന്ന തരത്തിലും വാര്‍ത്തകള്‍ ഉണ്ട് അതേസമയം ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നാ പൊലീസ് പറയുന്നത്.
ഇന്നലെയെത്തിയ തമിഴ് തീര്‍ഥാടകരോടു നിലയ്ക്കലില്‍ വിരിവയ്ക്കാനാണ് നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസി ബസിലെത്തിയ തീര്‍ഥാടകരെയും തടഞ്ഞിരുന്നു. പമ്പയിലും സന്നിധാനത്തും എത്തേണ്ട ജീവനക്കാരെയും കടയുടമകളെയും മാത്രമാണ് കടത്തിവിട്ടത്.
https://www.facebook.com/Malayalivartha



























