ശബരിമലയിൽ വിജയിക്കുന്നത് കണ്ണൂരിന്റെ കരുത്ത് ..

ശബരിമല ഇപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണൂരിലെ കരുത്തന്മാർ മാറ്റുരയ്ക്കുന്ന വേദിയായി മാറി. സുപ്രീം കോടതി വിധി അനുസരിച്ചാണെങ്കിലും ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്നത് കണ്ണൂരിന്റെ പ്രിയ നായകന്റെ ആവശ്യമാണ് .പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സിക്രട്ടറി എം.വി ജയരാജനും കർക്കശക്കാരും ലക്‌ഷ്യം നേടാൻ ഏതറ്റം വരെയും മടിക്കാത്തവരുമായ കണ്ണൂരിന്റെ ചുണക്കുട്ടികൾ തന്നെ. ശബരിമലയിലെ പോലീസ് വ്യന്യാസം മുഴുവൻ തീരുമാനിച്ചതും ആസൂത്രണം ചെയ്തതും എം വി ജയരാജൻ . കൂർമ്മബുദ്ധിയും പ്രായോഗിക രാഷ്ട്രീയക്കാരനും. കേരളം ഭരിക്കുന്നത് തന്നെ എം.വി ജയരാജനാണ് എന്ന് പറയുന്നതിൽ തെറ്റില്ല. അദ്ദേഹവും കണ്ണൂരുകാരൻ തന്നെ .പിണറായിക്കും, സർക്കരിനും കാവലാളായ കരുത്തൻ ഇ.പി ജയരാജൻ എന്ന കണ്ണൂരുകാരനാണു മറ്റൊരാൾ.. മസിലിനു മസിലും, വാക്കിനു വാക്കും ആയി ശരിക്കും സർക്കാരിന്റെ നയിക്കുന്ന കരുത്തിന്റെ ഭീമൻ
അതേസമയം .ജയരാജന്മാരേയും, പിണറായി വിജയനേയും ഒന്നിച്ച് മറിച്ചിടാൻ ബി.ജെ.പിയും ആർ.എസ്.എസും രംഗത്ത് ഇറക്കിയത് ആർ.എസ്.എസിന്റെ ഇന്ത്യയിലേ ഏറ്റവും താര മൂല്യമുള്ള നേതാവിനെ .. കണ്ണൂരിലെ പാർട്ടിയുടെ ജീവനും, രക്തവുമായ വൽസൻ തില്ലങ്കേരി .കണ്ണൂരിൽ കൊണ്ടും കൊടുത്തും സി.പി.എമ്മിനേ പലപ്പോഴും വരച്ച വരയിൽ നിർത്തുന്ന നേതാവുകൂടിയാണ് വൽസൻ തില്ലങ്കേരി. പാർട്ടിയിലെ രഹസ്യങ്ങളുടെ കലവറ... ഓപ്പറേഷനുകൾ പ്ളാൻ ചെയ്യുന്നതിൽ അമിത് ഷായേ പോലും കടത്തിവെട്ടുന്ന ആൾ... കർകശക്കാരൻ...എതിരാളികളോട് യാതൊരു മയവും കാണിക്കാതെ നിലപാടുകൾ നടപ്പാക്കുന്നയാൾ....വിശേഷണങ്ങൾ ഒരുപാടാണ് ..
വൽസൻ തില്ലങ്കേരിയേ തന്നെ ശബരിമലയിലെ ഭക്തരുടെ നിയന്ത്രണം ഏല്പ്പിച്ചതിലൂടെ ശരിക്കും കണ്ണൂർകാരുടെ ശക്തിയായിരുന്നു അവിടെ കാണുന്നത്. സന്നിധാനം അക്ഷരാര്‍ത്ഥത്തില്‍ ആര്‍ എസ്എസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായി. . വത്സന്‍ തില്ലങ്കേരി സന്നിധാനത്തിലെത്തിയതോടെ പോലീസുകാർ നിഷ്പ്രഭരായി. നട തുറന്ന് വെറും 12 മണിക്കൂർ കഴിഞ്ഞപ്പോൾ സന്നിധാനത്തിന്റെ നിയന്ത്രണം തില്ലങ്കേരി പിടിച്ചെടുത്തു. . ഉന്നത പോലീസ് അധികാരികൾ മാത്രം ഉപയോഗിക്കുന്ന പോലീസ് ഉച്ച ഭാഷിണിയിൽ അദ്ദേഹം ഭക്തർക്ക് നിർദ്ദേശം നല്കി. വലിയ പ്രഖ്യാപനങ്ങൾ നടത്തി. കമാന്റോകളേ തുരത്തി. അയ്യപ്പ സന്നിധി ഭക്തർ പിടിച്ചെടുക്കുകയായിരുന്നു. പ്ളാൻ ചെയ്യുന്ന കാര്യങ്ങൾ പിഴക്കില്ല എന്നും കടുകിട തെറ്റാതെ നടത്തിയിരിക്കും എന്നും കണ്ണൂരിന്റെ പുലിക്കുട്ടിയായ വൽസൻ തില്ലങ്കേരി തെളിയിച്ചു.
നിരോധനാജ്ഞയെല്ലാം കാറ്റിൽ പറന്നു. ആര്‍എസ്എസ് വോളന്റിയര്‍മാര്‍ പമ്പ മുതല്‍ സന്നിധാനം വരെ ചിട്ടയായി നിലയുറപ്പിച്ചിരിക്കുന്നു. സന്നിധാനത്തില്‍ ഒരു വിധ ആചാര ലംഘനവും നടക്കില്ലെന്ന് വത്സന്‍ തില്ലങ്കേരി അനൗണ്‍സ് ചെയ്യുന്നതും പോലീസിന്റെ മൈക്കിലൂടെ തന്നെ.
അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് ഇവിടെ കാര്യങ്ങള്‍.. പോലീസ് പ്രവർത്തിക്കുന്നത് ആര്‍എസ്എസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്.. ഇവിടെ ജയിക്കുന്നത് കണ്ണൂരിന്റെ ആർ ആർ എസ് കരുത്ത്
https://www.facebook.com/Malayalivartha


























