Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ശരണം വിളിയെ ലാത്തികൊണ്ട് തോല്‍പ്പിക്കാനാവില്ല... ഭക്ത പ്രതിഷേധത്തെ പൊലീസിനെ കൊണ്ട് നേരിടാനാവില്ലെന്ന് ഉറപ്പായതോടെ യുവതി പ്രവേശന വാശി ഉപേക്ഷിച്ച് സര്‍ക്കാര്‍; ഒരു യുവതിയെപ്പോലും കയറ്റാനാകാതെ ഇന്ന് നട അടയ്ക്കും

06 NOVEMBER 2018 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

സര്‍ക്കാരിന്റെ ഏറ്റവും വലിയ വാശിയായിരുന്നു ഏതെങ്കിലും യുവതികള്‍ വന്നാല്‍ കയറ്റുമെന്നത്. എന്നാല്‍ ഇത്ര തിടുക്കം കാട്ടരുതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നെങ്കിലും പിന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്നാണ് ഭക്തര്‍ വീണ്ടും സംഘടിച്ച് ശബരിമലയില്‍ എത്തിയത്. എന്നാല്‍ പോലീസ് വന്‍ സന്നാഹം ഒരുക്കി കാത്തിരുന്നു.

അതേസമയം ചിത്തിര ആട്ട ഉത്സവത്തിനും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ന് മല കയറാനെത്തിയ സ്ത്രീകള്‍ യുവതികളാണെന്നു തെറ്റിദ്ധരിച്ചു ഭക്തര്‍ വലിയ പ്രതിഷേധമായിരുന്നു.എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ ഒക്കെ കണ്ടതോടെ സന്നിധാനത്തെത്തി തൊഴുതു മടങ്ങാന്‍ ഭക്തര്‍ അനുവദിക്കുകയും ചെയ്തു. ഇന്നലെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മലചവിട്ടാനെത്തിയ അഞ്ജുവിനെ വീട്ടുകാരെ വിളിച്ചു വരുത്തിയാണ് പൊലീസ് തിരിച്ചു വിട്ടത്.

വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ മാത്രമേ പൊലീസിന് കഴിഞ്ഞൂള്ളൂ. പമ്പയിലും ഇത് തന്നെയായിരുന്നു അവസ്ഥ. ആറ് ആന്ധ്രാ സ്ത്രീകളാണ് മടങ്ങിയത്. ഇന്നലെ എത്തിയ ചേര്‍ത്തലക്കാരിയേയും പൊലീസ് തിരിച്ചയച്ചു. ഭക്തരെ നിയന്ത്രിക്കാന്‍ ആവില്ലെന്ന് പൊലീസ് തിരിച്ചറിയുകയാണ്. ഇതോടെ സര്‍ക്കാരും പിടിവാശി ഉപേക്ഷിച്ചു. സ്ത്രീ പ്രവേശനം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരുമെത്തി. ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടും പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടുണ്ട്.

ശബരിമലയില്‍ ഏറ്റവും കുറച്ച് തീര്‍ത്ഥാടകരെത്തുന്ന ദിവസങ്ങളില്‍ ഒന്നാണ് ചിത്തിര ആട്ട ഉത്സവം. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതു കൊണ്ട് തന്നെ ഇതരസംസ്ഥാന ഭക്തര്‍ തീരെ കുറവായിരിക്കും. തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുന്നാളിന്റെ പിറന്നാള്‍ ദിവസം എന്നതിന് അപ്പുറമൊരു വിശ്വാസപരമായ പ്രസക്തിയും ഈ ദിവസത്തിനില്ല. അതുകൊണ്ട് തന്നെ തിരക്ക് കുറഞ്ഞ ദിവസം യുവതി പ്രവേശനം സാധ്യമാക്കാമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. തുലാ മാസ പൂജയ്ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ആയിരങ്ങളെ അറസ്റ്റും ചെയ്തു.

ഇതോടെ പ്രതിഷേധം ഉണ്ടാവില്ലെന്നും കരുതി. ഇതെല്ലാം തെറ്റിയതോടെയാണ് സര്‍ക്കാരിന് മനസ്സ് മാറ്റേണ്ടി വന്നത്. യുവതികളെ കയറ്റേണ്ടെന്ന് പൊലീസിന് നിര്‍ദ്ദേശവും നല്‍കിയതാണ് സൂചന. ശബരിമല പാതയില്‍ പൊലീസ് ഒരുക്കിയ കര്‍ശന സുരക്ഷയില്‍ നട്ടം തിരിഞ്ഞാണ് തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയത്. സമയ നിയന്ത്രണവും വാഹന പരിശോധനയും കാരണം ആയിരങ്ങള്‍ മണിക്കൂറുകള്‍ വഴിയില്‍ കുടങ്ങി. ശബരിമല പാതയില്‍ ഒരേ വാഹനം അഞ്ചിടത്തു പരിശോധിച്ചു.

കോട്ടയം റൂട്ടില്‍ എരുമേലി, എംഇഎസ് കോളജ് ജംക്ഷന്‍, കണമല, നിലയ്ക്കല്‍, പമ്ബ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പത്തനംതിട്ട റൂട്ടില്‍ വടശേരിക്കര, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിലുമായിരുന്നു വാഹന പരിശോധന. പമ്ബസന്നിധാനം പാതയുടെ തുടക്കത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള പതിവു പരിശോധനയും നടന്നു. തന്ത്രി കണ്ഠര് രാജീവരെ പോലും സ്‌കാനറിലൂടെ കയറ്റിയാണു സന്നിധാനത്തേക്കു വിട്ടത്. എന്നാല്‍ ഇരുചെവിയറിയാതെ ബിജെപി നേതാവ് കെ സുരേന്ദ്രനും വിവി രാജേഷും സന്നിധാനത്ത് എത്തി. സ്ത്രീകളെ ഭക്തര്‍ സംശയത്തോടെയാണ് നോക്കുന്നത്.

അമ്പതു തികഞ്ഞില്ലെന്ന് സംശയം തോന്നിയാല്‍ പോലും വലിയ പ്രതിഷേധത്തിന് സാഹചര്യമൊരുങ്ങുന്നു. ശുചിമുറികള്‍ അടച്ചും അന്നദാനം തടസപ്പെടുത്തിയും ഭക്തരെ മലയിറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. ഇരുമുടി കെട്ടുമായെത്തിയ ഭക്തരെല്ലാം ആചാര സംരക്ഷണത്തിന് എന്തും ചെയ്യാന്‍ തയ്യാറാണ്. ഇതാണ് പൊലീസിനെ വെട്ടിലാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പാടുപെട്ടു. ഭക്തരെ കൈകാര്യം ചെയ്യാന്‍ പൊലീസിന് കഴിയാത്ത സ്ഥിതിയും ഉണ്ട്. ഇതോടെ സര്‍ക്കാരും വെട്ടിലായി.

കമാണ്ടോകളും സായുധ പൊലീസുമെല്ലാം സന്നിധാനത്ത് വെറും കാഴ്ചക്കാരായി. ഏറെ ബുദ്ധിമുട്ടുകളാണ് മല കയറ്റത്തില്‍ ഭക്തര്‍ക്ക് നേരിടേണ്ടി വന്നത്. ഇത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് പ്രസ്‌കതം. ശബരിമല വിഷയത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സര്‍ക്കാരിന് തിരിച്ചടിയായി. ഇരുമുടിക്കെട്ടു പരിശോധിക്കരുതെന്നു പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ബാഗ് പരിശോധനയും ദേഹ പരിശോധനയും നടന്നു. ആട്ടത്തിരുനാളിലെ റെക്കോര്‍ഡ് തീര്‍ത്ഥാടക പ്രവാഹമാണ് ഇത്തവണ.

യുവതീപ്രവേശം തടയാന്‍ സംഘ് പരിവാര്‍ സംഘടനകളുടെ വന്‍സംഘം പമ്ബയില്‍ തമ്പടിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് കാര്യങ്ങള്‍ നടന്നതും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തില്‍ ഗണപതി അമ്പലത്തിനു സമീപം ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വിരിവച്ചു കിടപ്പുണ്ട്. ഇതും പതിവില്ലാത്ത കാഴ്ചയായി.ബസ് വിടാന്‍ പൊലീസ് തയാറാകാതെ വന്നതോടെ ആയിരത്തിലധികം വരുന്ന ഭക്തര്‍ പമ്പയിലേക്കുള്ള 20 കിലോമീറ്റര്‍ ദൂരം നടന്നതും പൊലീസിനെ ഞെട്ടിച്ചു.

പത്തുമണിയോടെ സംഘം നടന്നു പോയതിനു ശേഷമാണു കെഎസ്ആര്‍ടിസി ബസ് വിടാന്‍ തയാറായത്. നടന്നു പോയവര്‍ ശരണം വിളിച്ചു റോഡ് നിറഞ്ഞു നടന്നതോടെ ബസുകളും പൊലീസ് ജീപ്പുകളും പിന്നിലായി. ഇതിനാല്‍ വൈകിയാണു ബസ് പമ്പയിലെത്തിയത്. ഇതിനിടെയാണ് ദര്‍ശനത്തിനുപോകാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയും കുടുംബവും പമ്പയിലെത്തിയത്. ചേര്‍ത്തല അരീപ്പബ് സ്വദേശി വിജിത്തും ഭാര്യ അഞ്ജുവും (30) ഇവരുടെ രണ്ടുമക്കളുമാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പമ്പയിലെത്തിയത്.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പമ്ബാ ആഞ്ജനേയ മണ്ഡപത്തില്‍ ശരണമന്ത്രം ജപിച്ചിരുന്ന് പ്രതിഷേധിച്ചു. ഭക്തരും ഒപ്പം കൂടി. യുവതി മടങ്ങണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് എത്തിയതെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു യുവതിയേയും കുടുംബത്തേയും പൊലീസ് സംരക്ഷണത്തോടെ തിരിച്ചയച്ചത്. യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.

ഇതിനിടയില്‍ യുവതിയുമായി ബന്ധപ്പെട്ട പശ്ചാത്തലം തിരക്കുകയും ചെയ്തു. ഭര്‍ത്താവ് മുന്‍ കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് നീക്കം കരുതലോടെയായി. ചേര്‍ത്തലയിലെ ബന്ധുക്കളേയും ഇതിനിടയില്‍ പൊലീസ് വിവരം അറിയിച്ചു. രാത്രി വൈകി ഇവരെത്തിയതോടെ യുവതിയും ഭര്‍ത്താവും നിലപാട് മാറ്റി മടങ്ങാന്‍ തയ്യാറാവുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലായിരുന്നു ഇവരുടെ മടക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (40 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (49 minutes ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (53 minutes ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (56 minutes ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 hour ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (1 hour ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (2 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (2 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

Malayali Vartha Recommends