വെറ്റില കൊടുത്ത് ചിറ്റപ്പനോട് യാത്ര പറഞ്ഞു; കൊലക്കേസ് പ്രതിയും,ഭാര്യയും പൊങ്ങിയത് പമ്പയിൽ

ഇന്നലെ ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന ശബരിമലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അഞ്ജുവിനും കുടുംബത്തിനും പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. സി.പി.എം അരീപ്പറമ്പ് ലോക്കൽ സെക്രട്ടറി വിനോദിന്റെ അനുജൻ അഭിലാഷിന്റെ ഭാര്യയാണ് അഞ്ജുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. വളരെ ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
അഞ്ജുവിന്റെ ഭർത്താവ് കൊലക്കേസ് പ്രതിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. അഞ്ച് വണ്ടി പൊലീസാണ് ഇപ്പോൾ അഞ്ജുവിന്റെ വീട്ടിൽ കാവൽ നിൽക്കുന്നത്. ദേവസ്വം മന്ത്രിയുടെ ഓഫീസിലാണ് ഇത്തരം ഗൂഡാലോചനകൾ നടക്കുന്നത്. അയ്യപ്പനെ ബന്ദിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ഇന്നലെയാണ് ശബരിമല ദർശനത്തിനായി സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നിന്ന് അഞ്ജു എന്ന ഇരുപത്തഞ്ച് കാരിയും ഭര്‍ത്താവും രണ്ടു കുട്ടികളുമായെത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദര്‍ശനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭര്‍ത്താവ് പിന്‍മാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദര്‍ശനം നടത്താനുള്ള എല്ലാവിധ സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടില്‍ ഭര്‍ത്താവ് ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ ചേര്‍ത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ബന്ധുക്കളുടെ അറിവോടെയല്ല ഇവര്‍ സന്ദര്‍ശനത്തിനെത്തിയത്. സ്ഥിതിഗതികൾ പോലീസ് പറഞ്ഞ് മനസിലാക്കി ഒടുവിൽ ദര്‍ശനത്തിനെത്തിയ യുവതി പിന്‍മാറിയതോടെയാണ് സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചത്.
അതേ സമയം ഭാര്യയുമൊത്ത് ചേര്‍ത്തലയില്‍ നിന്നും മലകയറാനെത്തിയ വിജിത്ത് ചേര്‍ത്തലയിലെ സ്ഥിരം പ്രശ്‌നക്കാരന്‍ എന്ന് റിപ്പോർട്ടുകൾ. വിജിത്ത് അടുത്ത ബന്ധുക്കള്‍ പോലും അറിയാതെയാണ് ഭാര്യ അഞ്ജുവുമായി ഇയാള്‍ ശബരിമലയില്‍ എത്തിയത്. കുടുംബ ക്ഷേത്രത്തില്‍ നിന്നാണ് കെട്ടു മുറുക്കിയത്. രാവിലെ ചിറ്റപ്പന്റെ വീട്ടില്‍ ചെന്ന് കെട്ടി മുറുക്കാനായി വെറ്റില വാങ്ങിയിരുന്നു. ചിറ്റപ്പനോടും എവിടേക്കാണ് യാത്രയെന്ന് പറഞ്ഞിരുന്നില്ല.
വിജിത്ത് തന്നെയാണ് ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള ഇരുമുടികള്‍ കൂടി കെട്ടി നിറച്ചത്. എന്നാല്‍ ഭാര്യയോട് പോലും അവരേയും കൊണ്ടാണ് മലയ്ക്ക് പോകുന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എല്ലാം കഴിഞ്ഞാണ് ഭാര്യയെ നിര്‍ബന്ധിച്ച് ഇയാള്‍ കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു. കാറില്‍ കയറ്റിയാണ് കൊണ്ടു പോയത്. പിന്നീട് ബസില്‍ യാത്രയായി. അടുത്ത ബന്ധുക്കളും നാട്ടുകാരും പോലും ഇവര്‍ ശബരിമലയില്‍ എത്തിയതായി വാര്‍ത്തകള്‍ വന്നതോടെയാണ് അറിയുന്നത്. ഇതോടെ നാമജപ പ്രതിഷേധവുമായി ജനക്കൂട്ടം ഇവരുടെ വീടിനു മുന്നിലെത്തി. വീട് അടിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























