എൻ എസ് എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി;സുകുമാരന്‍നായര്‍ക്ക് അനുശോചനം അറിയിച്ച് വീണ്ടും റീത്ത്; ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്ന് ആരോപണം

എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി ഉയര്‍ത്തി ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്ക് നേരെ വീണ്ടും റീത്ത് . നൂറനാട് കുടശനാട് കരയോഗ മന്ദിരത്തിൽ ഇന്ന് രാവിലെയാണ് കരിങ്കൊടി ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. കൂടാതെ , എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി റീത്തും വെച്ചിട്ടുണ്ട്..
സംഭവത്തെ തുടർന്ന് എൻഎസ്എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്.
ഇതിപ്പോൾ രണ്ടാംതവണയാണ് സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെക്കുന്നത്. നേരത്തെ
തിരുവനന്തപുരത്ത് മേലാംകോട് കരയോഗ മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തപ്പോഴും ജനറൽ സെക്രട്ടറിക്ക് റീത്ത് സമര്‍പ്പിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്നാണ് ആരോപണം.
നിലപാടുകളെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് നേരത്തെ എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു. കൂടാതെ വൈക്കം മറവന്‍തുരുത്തില്‍ എന്‍എസ്എസ് കരയോഗവ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി സുകുമാരന്‍ നായര്‍ നേരത്തെ എത്തിയിരുന്നു. ഇതുവരെ എന്‍എസ്എസിന്റെ മൂന്ന് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം. എന്‍എസ്എസിനോട് കളിവേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























