ഭക്തരുടെ വായിൽ നിന്ന് വന്നത് ശരണം വിളിയല്ല 'ഭരണി പാട്ട്' ; അക്രമം പലരും മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെയായിരുന്നു; 52 വയസുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു; ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശി ലളിത ഇപ്പോളും ഞെട്ടലിൽ

ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശി ലളിത ഇപ്പോളും ഞെട്ടലിലാണ്. ദർശനത്തിന് യുവതിയെത്തിയെന്ന പ്രചരണത്തെ തുടർന്നായിരുന്നു ലൈതക്കുനേരെ സംഘപരിവാർ പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാർ ലളിതയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി ലളിതക്ക് സുരക്ഷ ഒരുക്കി. ലളിതക്ക് അന്‍പത് വയസിനുമുകളില്‍ പ്രായയമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോക്കുകയായിരുന്നു. ചിത്തിര ആട്ട സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി ശബരിമല സന്നിധാനത്ത് എത്തിയതായിരുന്നു ലളിതയും കുടുംബവും.
എന്നാൽ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് എന്താണ് പറയേണ്ടത് എന്ന് അക്രമികൾ തന്നെ ഉപദേശിച്ചിരുന്നതായി ലളിത വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലളിതയുടെ തുറന്നു പറച്ചിൽ.
തന്റെ ആധാറിന് പകരം മകന്റെ ഭാര്യയുടെ ആധാറാണ് കാണിച്ചതെന്നും അതില്‍ പ്രായം കുറവുള്ളതുകൊണ്ടാണ് തടഞ്ഞതെന്ന് പറയണമെന്നുമായിരുന്നു അവരുടെ ഉപദേശം.
പമ്പയിലെത്തി പരാതിയില്ലെന്ന് എഴുതി കൊടുത്തിരുന്നു. ആരോടും ഒന്നും പറയണ്ട എന്ന് കരുതിയതാണ്. എന്നാല്‍ അനുജത്തിയുടെ മകനാണ് അക്രമിച്ചതെന്ന് അവരില്‍ ചിലര്‍ പ്രചരിപ്പിച്ചു. കുറ്റക്കാരനായി ചിത്രീകരിച്ച് വീഡിയോയും പ്രചരിപ്പിച്ചു. ഇതോടെയാണ് നടന്നത് എന്തെന്ന് പറയാന്‍ തീരുമാനിച്ചത്.
അക്രമം പലരും മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെയായിരുന്നെന്നും 52 വയസുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു. അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് സന്നിധാനത്തെ അക്രമികളുടെ കൈയ്യില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയത്. അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തെ അക്രമം. വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി.
ആദ്യം അവര്‍ തന്റെ തലയ്ക്കടിച്ചു. പിന്നീട് ‘അഭിസാരിക’ എന്നും കേട്ടലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത്. പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ തന്റെ മുടി ചുറ്റിപ്പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല. ചോറുകൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ മകന്റെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞാണ് ആക്രമിച്ചത്. വിനീഷിനെ അടിച്ച് കാല്‍ ചവിട്ടിയൊടിച്ചു. അനുജത്തിയുടെ മകനെ മര്‍ദ്ദിച്ച് മുണ്ടും ഷര്‍ട്ടും വലിച്ചു കീറി. മുണ്ട് കൊടുത്ത് സഹായിക്കാന്‍ ശ്രമിച്ച ഭക്തനെയും അവര്‍ ആക്രമിച്ചു.
ആചാരം ലംഘിക്കണമെന്നൊന്നും കരുതിയല്ല ഞങ്ങള്‍ വന്നത്. ഞങ്ങള്‍ അയ്യപ്പഭക്തരാണ്. മകനും മകളും കുട്ടികളായിരുന്നപ്പോള്‍ ഭര്‍ത്താവ് എല്ലാ വര്‍ഷവും മലയ്ക്ക് കൊണ്ടുപോയിരുന്നു. 15 വര്‍ഷം മുമ്പ് മകള്‍ മരിച്ചതോടെയാണ് യാത്ര നിര്‍ത്തിയത്. വഴിപാടുകള്‍ക്ക് ശേഷമാണ് മകന് കുഞ്ഞുണ്ടായത്. ചോറൂണ് ശബരിമലയില്‍ നേര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് പോയത്.എന്നും ലളിത പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























