സനലിനെ കൊലപ്പെടുത്തിയ സംഭവം അപകട മരണമാക്കാന്‍ ശ്രമം നടക്കുന്നു; നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്നും, സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി

ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജനകീയ സമിതിയുടെ യോഗത്തിലാണ് കേസുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനമുണ്ടായത്. ക്രൈം ബ്രാഞ്ചുമായി ഇനി അന്വേഷണത്തില്‍ സഹകരിക്കില്ലെന്നും കുടുംബം പറഞ്ഞു. കോടതിയുടെ മേല്‍ നോട്ടത്തില്‍ കേസ് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഡയറക്ട് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും പറയുന്നുണ്ട്.
ക്രൈംബ്രാഞ്ച് എസ്പി ആന്റണി വീട്ടിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താതെ മടങ്ങി.സനലിന്റെ കൊലപാതകം അപകട മരണമാക്കാന്‍ ശ്രമിക്കുന്നുവെന്നും വിജി ആരോപിച്ചു.സംഭവം നടന്ന് ആറുദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ പൊലീസീന് കഴിഞ്ഞിട്ടില്ല. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവില്‍ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. കീഴടങ്ങുമെന്ന് മുന്‍പ് റിപ്പോര്‍ട്ട് വന്നെങ്കിലും ഇപ്പോള്‍ അതിന് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെറെ സഹോദരിയും പ്രതികരിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യക്ക് ജോലിയും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരാനാണ് പദ്ധതി.
https://www.facebook.com/Malayalivartha























