മണ്ഡല മകര വിളക്ക് കാലം ആംരഭിക്കാൻ ദിവസങ്ങൾ ശേഷിക്കേ വീണ്ടും ശബരിമല ശ്രദ്ധാ കേന്ദ്രം യുവതികളെ കയറ്റാൻ ഭക്തരും തന്ത്രങ്ങൾ മെനയുന്നു

മണ്ഡല-മകരവിളക്ക് കാലം ആരംഭിക്കുമ്പോൾ കൂടി ശബരിമലയില്‍ വിവാദങ്ങൾ തുടരും എന്ന് റിപ്പോര്‍ട്ടുകള്‍. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലചവിട്ടാൻ യുവതികള്‍ തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്.
ഇതിനെതിരെ ഭക്തരും രംഗത്തെത്തുന്നതോടെ ശബരിമല വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കും. വിശ്വസികളെ പ്രതിരോധിക്കാന്‍ വന്‍ സന്നാഹങ്ങളും നിയന്ത്രണങ്ങളും പോലീസ് ഒരുക്കുന്നുണ്ടെങ്കിലും ഇവയെല്ലാം മറികടന്ന് കാട്ടുവഴികളിലൂടെ ശബരിമലയിലെത്താനാണ് ബിജെപി നേതാക്കള്‍ പദ്ധതിയിടുന്നത്.
ചിത്തിര ആട്ടപൂജയ്ക്കായി നട തുറന്നപ്പോള്‍ ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും വി.വി രാജേഷും അടങ്ങുന്ന സംഘം 15 മണിക്കൂര്‍ കാനന പാതയിലൂടെ നടന്നാണ് സന്നിധാനത്തെത്തിയത്. മണ്ഡലകാലത്തും ഇത്തരം വഴികള്‍ തിരഞ്ഞെടുക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട് .
സന്നിധാനത്തെത്തുന്ന സംഘപരിവാര്‍ നേതാക്കളെ തടയാന്‍ തന്നെയാണ് പോലീസ് നീക്കം. വാഹനത്തിന് പാസും ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് അടക്കമുള്ള നിയന്ത്രണങ്ങളെല്ലാം ഇതിനെ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം നിയന്ത്രണങ്ങളും പരിശോധനകളും മറികടക്കാനാണ് ഇവര്‍ കാട്ടുവഴി ഉപയോഗിക്കുക. ചിത്തിര ആട്ടപൂജയ്ക്കായി നട തുറന്നപ്പോള്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലെ സംഘം കാട്ടുവഴിയിലൂടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ശബരിമലയിലെത്തിയതാണ് ഇതിന് പ്രചോദനമായിരിക്കുന്നത്.
ഇലവുങ്കല്‍ മുതല്‍ മാധ്യമങ്ങളെയടക്കം തടഞ്ഞായിരുന്നു പോലീസ് പരിശോധന. എന്നാല്‍ ഇലവുങ്കലിന് മുമ്പ് നേതാക്കള്‍ വനത്തില്‍ പ്രവേശിച്ചു. കാട്ടിലൂടെ അട്ടത്തോടെത്തി. വീണ്ടും കിലോമീറ്ററുകള്‍ കാട്ടിലൂടെ നടന്നാണ് കെ. സുരേന്ദ്രനും വി.വി രാജേഷും അടക്കം 9 പേരാണ് കാട്ടുവഴികളറിയാവുന്ന നാട്ടുകാരുടെ സഹായത്തോടെ ശബരിമലയിലെത്തിയത്.
https://www.facebook.com/Malayalivartha























