രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സച്ചിന്‍ പൈലറ്റിനെതിരെ നിര്‍ത്തിയ ബിജെപി സ്ഥാനാർത്ഥി അജിത് സിങ് മേത്തയ്ക്ക് പകരം ഗതാഗത മന്ത്രി യൂനസ് ഖാൻ ; സ്ഥാനാർഥി മാറ്റം തോൽവി ഭയന്നെന്ന് കോൺഗ്രസ്
രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുo കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെതിരെ നിര്‍ത്തിയ സ്ഥാനാർഥിയായ അജിത് സിങ് മേത്തയെ പിന്‍വലിച്ച് ബി.ജെ.പി.
സിറ്റിങ് എം.എല്‍.എയായിരുന്ന അജിത് സിങ് മേത്തയെ പിന്‍വലിച്ചുകൊണ്ട് പകരം ഗതാഗത മന്ത്രി യൂനുസ് ഖാനെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി. മുസ്‌ലീം പ്രാധിനിത്യമുള്ള മണ്ഡലത്തില്‍ മുസ്‌ലീം സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി കൂടുതല്‍ വോട്ട് നേടുക എന്ന തന്ത്രമാണ് സ്ഥാനാര്‍ത്ഥി മാറ്റത്തിന് പിന്നില്‍.
നവംബര്‍ 11 പുറത്തുവിട്ട ആദ്യ ലിസ്റ്റില്‍ മേത്തയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. ദീഡ്‌വാന മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയായ യൂനുസ് ഖാനിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു ഇന്ന് രാവിലെയാണ് ബിജെ.പി ആറ് സ്ഥാനാര്‍ത്ഥികളുടെ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ ലിസ്റ്റ് പുറപ്പെടുവിച്ചത്
ഈ പട്ടികയില്‍ അജിത് സിങ് മേത്തയുടെ പേര് ഉണ്ടായിരുന്നു. പകരക്കാരനായി യൂനുസ് ഖാനെ പരിഗണിക്കുകയായിരുന്നു. അതേസമയം സച്ചിന്‍ പൈലറ്റിനെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം ഭീരുത്വമാണെന്ന് കോണ്‍ഗ്രസ്ആക്ഷേപിച്ചു . സ്ഥാനാര്‍ത്ഥിയെ മാറ്റിയാലും ബി.ജെ.പിക്ക് ജയിക്കാന്‍സാധിക്കില്ലെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു
അവസാന പട്ടികയില്‍ നിന്ന് മെഹ്തയെയും ശങ്കര്‍ ലാല്‍ ഖരാഡിയെയുമാണ് പാര്‍ട്ടി തഴഞ്ഞത്. കോട്ട്പൂടി മണ്ഡലത്തില്‍ നിന്ന് മുകേഷ് ഗോയലും ബെഹ് റൂര്‍ മണ്ഡലത്തില്‍ നിന്നും മോഹിത് യാദവുമാണ് ജനവിധി തേടുക. ഡിസംബര്‍ 7 നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha