ശബരിമലയിൽ കയറാൻ പറ്റുന്നില്ല എന്നത് മാത്രമാണോ ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം? സ്ത്രീ നേരിടുന്ന മറ്റു പ്രശ്നങ്ങളിൽ ഈ ആക്ടിവിസ്റ്റുകളെന്തേ ഈ വെറും വാശിയും കാണിക്കുന്നില്ല?
ശബരിമലയിൽ പ്രതിഷേധം ആളിക്കത്തുന്നു. ഏറെ കാത്തിരുന്ന സാവകാശഹർജിയും കോടതി തള്ളിയ വിഷമത്തിലാണ് ഭക്തർ. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ ഇതുവരെ ആകെ അറസ്റ്റിലായത് 4000 ൽ കൂടുതൽ പേർ . ഇന്നലെ സന്നിധാനത്ത് നടന്ന അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എന്നിട്ടും ഭക്തരുടെ പ്രതിഷേധത്തിന് ഒരു കുറവുമില്ല. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ പ്രതിഷേധം എന്ന് അതുകൊണ്ട് തന്നെ പറയാനാവില്ല.
തുലാം മാസ പൂജകള്‍ക്കായി ആറു ദിവസം ശബരിമല നട തുറന്നിരുന്നപ്പോള്‍ കോടതി വിധിയുടെ മറവില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെയും അവിശ്വാസികളെയും കയറ്റാന്‍ നോക്കി പരാജയപ്പെട്ടതുപോലെ മണ്ഡലകാലത്തും ആചാരം ലംഘിച്ച് ഒരൊറ്റ സ്ത്രീക്കും സന്നിധാനത്ത് എത്താന്‍ സാധിക്കാതെ തിരികെ പോകേണ്ടി വരുമെന്നും നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു. സുപ്രീം കോടതി വിധി വന്നശേഷം കേരളത്തിലെ വിവിധ തെരുവുകളില്‍ കണ്ടതും ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതും ഇനി കാണാന്‍ പോകുന്നതും അയ്യപ്പഭക്തരുടെയും ഹിന്ദുമതാനുയായികളുടെയും പ്രതിഷേധം തന്നെയാണ്. തെരുവിൽ തടിച്ചുകൂടിയ അമ്മമാർ ഒരു രാഷ്ട്രീയപ്പാർട്ടിക്കാരും ഇറക്കിയതല്ല .
ആര്‍എസ്എസ് നേതാവ് കെ പി ശശികലയെ യും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും അടക്കമുള്ളവറീ അറസ്റ്റ് ചെയ്തപ്പോൾ ക്ലിഫ് ഹോബ്സ് അടക്കം ഉപരോധിക്കാൻ എത്തിയവർ ആർ എസ എസ് സംഘപരിവാർ പ്രവർത്തകർ മാത്രമാണെന്ന് പറയുന്നതിൽ യുക്തിയില്ല.
ഇത് വിശ്വാസികളുടെ സമരമാണ് . കൊട്ടിഘോഷിക്കുന്ന പോലുള്ള സ്ത്രീ ശാക്തീകരണമോ തുല്യതാ സ്ഥാപനമോ ആചാര ലംഘനം കൊണ്ട് ഉണ്ടാകാൻ പോകുന്നില്ല.ശബരിമലയിൽ കയറി എന്നതുകൊണ്ട് പിറ്റേന്നു മുതൽ സ്ത്രീ സമത്വം വരുമെന്ന് വിശ്വസിക്കാനാകുമോ? ശബരിമലയിൽ കയറാൻ പറ്റുന്നില്ല എന്നത് മാത്രമാണോ ഇന്നതു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം? സ്ത്രീ നേരിടുന്ന മറ്റു പ്രശ്നങ്ങളിൽ ഈ ആക്ടിവിസ്റ്റുകളെന്തേ ഈ വെറും വാശിയും കാണിക്കുന്നില്ല? അപ്പോൾ ശബരിമലയിൽ യുവതികളെ കയറ്റിയെ അടങ്ങൂ എന്ന് വാശിപിടിക്കുന്നതിന്റെ പിന്നിൽ യഥാർത്ഥത്തിൽ ആരാണ്?
ലക്ഷകണക്കിന് മനുഷ്യരെ വേദനിപ്പിച്ചിട്ടായാലും സ്വന്തം വാശി ജയിക്കണം എന്ന ശാഠ്യ ബുദ്ധിയുള്ള ചിലര്‍ക്കല്ലാതെ ഈ പരിഷ്‌ക്കാരം കൊണ്ടാര്‍ക്കും ഒരു ഗുണവുമുണ്ടാവില്ല. വിശ്വാസികളോടുള്ള ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമാവാത്ത സാഹചര്യത്തില്‍, ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് മാത്രമേ ഇനി വിശ്വാസികൾക്ക് ചെയ്യാനുള്ളൂ. അതിന്റെ ബഹിർ സ്ഫുരണങ്ങളാണ് ഇന്ന് കേരളം കാണുന്നത്
ഹിന്ദു നേതാക്കന്മാരെ അറസ്റ്റ് ചെയ്താൽ ജനവികാരം തകർക്കാം,വിശ്വാസത്തെ തളർത്താം എന്നൊക്കെയുള്ളത് തെറ്റിധാരണയാണ്. ശബരിമല എന്ന വികാരം നൂറ്റാണ്ടുകളായി ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് . ഞങ്ങൾക്ക് ശബരിമലയിൽ പോകേണ്ടെന്നു പറഞ്ഞ് രംഗത്തുവരുന്നത് സ്ത്രീകൾ തന്നെയാണ്. ആക്ടിവിസ്റ്റുകളും പുരോഗമനം പറഞ്ഞു നടക്കുന്നവരും അല്ലാതെ ഒരു സ്ത്രീയും ഭക്തിയുടെ പേരിൽ ശബരിമലയിൽ പോകണമെന്നു വാശിപിടിക്കുന്നില്ല. കൊട്ടും കുരവയുമായി വന്ന തൃപ്തി ദേശായി പറഞ്ഞത് സാഹസികതയ്ക്കു വേണ്ടിയാണ് ശബരിമലയിൽ പോകുന്നതെന്നാണ്. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും രംഗത്തുവരുന്നതും ഇക്കാരണത്താൽ തന്നെയാണ് . സ്ത്രീവികാരം യുവതീ പ്രവേശനത്തിന് എതിരാണ്.
ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും താല്പര്യമുണ്ടെങ്കിൽ കമ്മ്യൂണിസ്റ്റുകാർക്കും ശബരിമലയില്‍ പോകാം . ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറഞ്ഞു വിരട്ടിയോടിച്ചു ശബരിമലയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ട്ടിച്ചാലും ഭൂരിപക്ഷ വികാരത്തെ തളർത്താനാവില്ല
https://www.facebook.com/Malayalivartha