പോലീസ് രാജ് ഇനി വേണ്ട .. ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതിശബരിമലയില്‍ ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതി

ശബരിമലയിൽ സർക്കാരിന് കനത്ത തിരിച്ചടി .പോലീസിന്റെ എല്ലാ വിലക്കുകളും കോടതി റദ്ദാക്കി . പോലിസ് നിയന്ത്രണങ്ങളെ രൂക്ഷമായ ഭാഷയില്‍ ആണ് ഹൈക്കോടതി വിമർശിച്ചത് . . ഈ മണ്ഡല സീസണിലെക്കായി ശബരിമലയിലെക്ക് മൂന്നംഗ നിരീക്ഷകരയെും നിയോഗിച്ചു
സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു.ശബരിമലയില്‍ നാമജപവും ശരണമന്ത്രവും മുഴക്കുന്നത് തടയരുത്, മഹാ കാണിക്കയ്ക്ക് സമീപത്തും വാവര് നടയിലേക്കും ഭക്തരെ തടയരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും കോടതി നല്‍കി.
സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഇവർ ഈ മണ്ഡലകാലം മുഴുവൻ ഇവർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ശുപാർശകൾ നിർദേശിക്കും
നിരോധനാജ്ഞയുടെ മറവില്‍ പോലിസ് ,സര്‍ക്കുലര്‍ നല്‍കിയും അല്ലാതെയും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇവയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഇവയെല്ലാം
നീക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോൾ നൽകിയത്
ശബരിമലയില്‍ ശുചിമുറി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പര്യാപ്തമല്ലെന്ന നിരീക്ഷിച്ച കോടതി ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഭക്ഷണവും ശുദ്ധജലവും മുഴുവന്‍ സമയവും ലഭ്യമാക്കണം. കെഎസ്ആര്‍ടിസി തുടര്‍ച്ചയായി സര്‍വ്വിസ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.നേരത്തെ മുഴുവന്‍ സമയവും കെഎസ്ആര്‍ടിസി, സര്‍വ്വിസ് നടത്തണമെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കാത്തതിലുള്ള അതൃപ്തിയും കോടതി പ്രകടിപ്പിച്ചു.
സ്ത്രീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്ക് മാത്രം നടപ്പന്തലിൽ വിരിവയ്ക്കാം.സന്നിധാനത്ത് പ്രതിഷേധങ്ങൾ വിലക്കിയ കോടതി മാന്യമായി പരിശോധന നടത്താമെന്ന് പൊലീസിനോട് നിർദേശിച്ചു.
പോലിസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഹൈക്കോടതി ജഡ്ജിയെപ്പോലും പൊലീസ് തടയുന്ന അവസ്ഥയുണ്ടായി. ജഡ്ജിയെ തടഞ്ഞ പോലിസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാത്തത് കരഞ്ഞ് മാപ്പ് പറഞ്ഞത് കൊണ്ടാണെന്ന് വ്യക്തമാക്കിയ കോടതി ചില പോലിസ് ഉദ്യോഗസ്ഥര്‍ അതിരുവിടുന്നുവെന്ന പരാമര്‍ശവും നടത്തി.അതേ സമയം പൊലീസിൽ കോടതിക്ക് ഇപ്പോഴും വിശ്യാസമാണെന്നും എന്നാൽ ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത് നടപടികളെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു
സുപ്രീംകോടതി നിർദേശപ്രകാരം യുവതികള്‍ ദർശനത്തിന് വന്നാൽ അവർക്കായി എന്ത് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുദ്രവെച്ച കവറിൽ സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
.
https://www.facebook.com/Malayalivartha

























