കവിതാ മോഷണക്കേസിൽ പ്രതിയായ ദീപാ നിഷാന്തിനെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവാക്കിയതിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിന് അതൃപ്തി

കവിതാ മോഷണക്കേസിൽ പ്രതിയായ ദീപാ നിഷാന്തിനെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവാക്കിയതിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിന് അതൃപ്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദീപാ നിഷാന്തിനെ മാറ്റണമെന്ന ആവശ്യം വിദ്യാഭ്യാസ സയറക്ടർ കെ.വി. മോഹൻ കുമാർ തയ്യാറില്ലെന്നാണ് വിവരം. അതേ സമയം മന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഈ മാസം ഒടുവിൽ വിരമിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിലുണ്ടായ നോട്ടകുറവിനെയാണ് എല്ലാവരും പഴിക്കുന്നത്. സി പി എം സഹയാത്രികയായ ദീപാ നിഷാന്തിനെ ഇടത് അനുകൂല അധ്യാപക സംഘടന ലേഖനത്തിന്റെ വിധി കർത്താവാകാൻ നിശ്ചയിച്ചത്. അത് ഡി പി ഐ പറയുന്നത് പോലെ വിവാദങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ ഒരാഴ്ചക്ക് മുമ്പ് വിവാദമുണ്ടായപ്പോൾ ദീപയെ മാറ്റയെ സംഘാടകരിൽ ചിലർ മോഹൻ കുമാറിനെ ഉപദേശിച്ചു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല.
സിപിഎമ്മും മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന മോഹൻകുമാർ ദീപാ നിഷാന്തിനെ മാറ്റാൻ തയ്യാറാകാത്തതിൽ കാര്യമുണ്ട്. ഇടത് പക്ഷത്തിന്റെ ജിഹ്വയായ ദീപയെ ലേഖനത്തിന്റെ വിധി കർത്താവാകാനാണ് ക്ഷണിച്ചതെന്നും കവിതയുടെ വിധി കർത്താവാകാൻ വേണ്ടിയായിരുന്നില്ലെന്നും മോഹൻകുമാർ പറഞ്ഞു. ദീപയെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ടതായും വിവരമുണ്ട്. ഇത്തരം നിസാര കാര്യങ്ങൾ പറഞ്ഞ് മേളയുടെ കൊഴുപ്പ് കുറയ്ക്കരുതെന്നാണ് മോഹൻ കുമാറിന്റെ നിലപാട്.
വിദ്യാഭ്യാസ മന്ത്രി ഏറെക്കാലമായി മുഖ്യനോട് ഇടഞ്ഞാണ് നിൽക്കുന്നത്. തന്റെ കൈയിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ജലീലിന് കൊടുത്തതാണ് ആ വർഷത്തിന് കാരണം. എന്നാൽ മാന്യനായ വിദ്യാഭ്യാസ മന്ത്രി ആരോടും വിവാദത്തിനില്ല . മോശമല്ലാത്ത ഭരണപാടവമാണ് രവീന്ദ്രനാഥ് കാഴ്ചവച്ചത്. എന്നിട്ടും അദ്ദേഹത്തിനെ മാറ്റിയത് സ്വാശ്രയ കോളേജുകളോട് അദ്ദേഹം പിന്തുടർന്ന കർക്കശ നിലപാട് കാരണമാണെന്നാണ് വിവരം . പാർട്ടിയുടെ നിലപാടിനോട് വിദ്യാഭ്യാസ മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതും രവീന്ദ്ര നാഥിന് വിനയായി. ജലീൽ വന്നതോടെ സ്വാശ്രയ മേഖലക്ക് സന്തോഷമായെന്നാണ് വിവരം.
ഒരുപത്രക്കുറിപ്പ് പോലും രവീന്ദ്രനാഥ് ഇപ്പോൾ നൽകാറില്ല. സാധാരണ വിദ്യാഭ്യാസ മന്ത്രി യുവജനോൽസവ വേദിയിൽ തന്നെ തങ്ങാറുണ്ട്. എന്നാൽ രവീന്ദ്രനാഥ് അതിന് തയ്യാറല്ല. അതിനേക്കാൾ കൂടുതൽ സമയം തോമസ് ഐസക് ആലപ്പുഴയിലെ കലോത്സവ വേദിയിലുണ്ട്.
ഒടുവിൽ ദീപ പരിശോധിച്ച രചനകൾ ഒരിക്കൽ കൂടി പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാർ അതിലൊന്നും സമാധാനം കാണുന്നില്ല. പ്രതിപക്ഷ നേതാവ് മോഹൻ കുമാറിനെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതേ സമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. പുനര്‍ മൂല്യ നിര്‍ണയം നടത്തി. ഉപന്യാസ മത്സരത്തിലാണ് ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി വിധി നിര്‍ണയം നടത്തിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. ദീപ വിധി കര്‍ത്താവായതിനെതിരെ നിരവധി പേര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു.
മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്ബത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha























