മകന് പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്ന് അയൽവാസിയോട് പറഞ്ഞ അമ്മയെ 17കാരൻ ചൂലുകൊണ്ട് മർദ്ദിച്ചു
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലിന് തല്ലി പതിനേഴുകാരന്‍. മകന് പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയോര്‍ത്ത് ആശങ്കയുണ്ടെന്നും അയല്‍വായിയോട് പറഞ്ഞതായി മകന്‍ അറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മകന്‍ അമ്മയെ ചൂലുകൊണ്ട് മര്‍ദ്ദിച്ചത്. സഹോദരിയാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുള്ള സഹോദരിയുടെ മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു മര്‍ദ്ദനം. മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട് സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇയാള്‍. സംഭവത്തെ കുറിച്ച് പൊലീസിനെ അറിയിച്ചാല്‍ മര്‍ദ്ദിക്കുമെന്ന ഭീഷണിയെ അവഗണിച്ച് സഹോദരി പൊലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സഹോദരനെ ജെ.പി നഗര്‍ പൊലീസ് പതിനേഴുകാരനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. അമ്മയെ മര്‍ദ്ദിച്ചതിന് പതിനേഴുകാരന്‍ മാപ്പ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെ പതിനേഴുകാരനെ പൊലീസ് വിട്ടയച്ചു.
https://www.facebook.com/Malayalivartha