അഞ്ച് വർഷം ഉമ്മൻചാണ്ടി കണ്ണൂർ എയർപോർട്ടിൽ പണിതത് വെറുതേയാക്കിയ സർക്കാരിനോടും, പിണറായി വിജയനോടും മുഖമടച്ച് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

വലിച്ചെറിഞ്ഞാലും നാലുകാലിൽ നിൽക്കുന്ന ഉമ്മന്ചാണ്ടിയോടും കളി. സരിത വിളിച്ച് കൂവിയിട്ടും നാട്ടുകാർ ചാണ്ടിക്ക് കട്ടസപ്പോർട്ടയിരുന്നു. ഇപ്പോഴിതാ കണ്ണൂർ എയർപോർട്ട്. പേറെടുത്തവൻ പിതൃത്വമേറ്റെടുക്കുന്നത് പോലെയായി കാര്യങ്ങൾ. വെള്ളം ചുമന്നും, വിറക് കത്തിച്ചും അഞ്ച് വർഷം ഉമ്മൻചാണ്ടി കണ്ണൂർ എയർപോർട്ടിൽ പണിതത് വെറുതെയാക്കിയ സർക്കാരിനോടും പിണറായിയോടും കട്ടയ്ക്ക് മറുപടി കൊടുത്ത് ഉമ്മൻചാണ്ടി കസറുന്നു.
വിമാനത്താവളത്തിന്‍റെ പിതൃത്വം സംബന്ധിച്ച അവകാശവാദങ്ങള്‍ രാഷ്ട്രീയ തര്‍ക്കമായി വളർന്നിട്ടിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്ന് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമായ്ക്കിരുന്നു. ഇതിന് വേണ്ടി മുൻ മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വലിയൊരു പങ്ക് തന്നെയാണ് വഹിച്ചത്. ശരിക്കും തണുത്തു കിടന്ന വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും പരീക്ഷണ പറക്കലിലൂടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു.
ഈയൊരു പശ്ചാത്തലത്തിലാണ് കണ്ണൂര്‍ വിമാനത്താവളം യുഡിഎഫിന്റെ കുഞ്ഞാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് വിമാനത്താവളത്തി ന്റെ 90 ശതമാനം പണികളും പൂര്‍ത്തിയായിരുന്നു. റണ്‍വേയുടെ ദൂരം കുറഞ്ഞതിന് സമരം ചെയ്ത ആളാണ് വ്യവസായ മന്ത്രിയായ ഇ.പി.ജയരാജന്‍. സര്‍ക്കാര്‍ അല്‍പത്തരമാണ് കാണിച്ചത്. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. അത് വളരുന്നതില്‍ സന്തോഷമേയുളളൂ. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുപ്പ് നടത്തിയത് വി.എസ്.അച്യുതാനന്ദനും ആണ്. രണ്ട് പേരേയും ഉദ്ഘാടനത്തിന് വിളിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ യുഡിഎഫ് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ വിളിക്കാത്തതില്‍ ചടങ്ങില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.
കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് യു.ഡി.എഫ് തടസം സൃഷ്ടിച്ചെന്ന പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. 2001 മുതല്‍ 2006 വരെ കണ്ണൂര്‍ വിമാനത്താവള പദ്ധതി യു.ഡി.എഫ് സർക്കാർ നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016 ൽ പൂർത്തിയാക്കിയെന്ന പ്രതീതിയുണ്ടാക്കി ഉദ്ഘാടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഫോഴ്സിന്റെ എവിടെയും ഇറക്കാവുന്ന വിമാനമിറക്കിയാണ് ചിലതെല്ലാം ചെയ്തതെന്നും കണ്ണൂർ വിമാനത്താവള ഉദ്ഘാടനച്ചടങ്ങിനെ മുഖ്യമന്ത്രി വിമർശിച്ചു.
മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും കണ്ണൂർ വിമാനത്താവള നിർമാണത്തിന് സഹായിച്ചെന്ന് ആവർത്തിച്ച മുഖ്യമന്ത്രി യു.ഡി.എഫ് സർക്കാർ നിർമാണം തടസപ്പെടുത്തിയെന്ന് ആരോപിച്ചു. കണ്ണൂരിൽ വിമാനം പറന്നുയരാൻ ഇരുപത് വർഷം വേണ്ടി വന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പിണറായി വിജയൻ വിമർശിച്ചു.
അതേ സമയം തന്നെ ഉദ്ഘാടനവേദിയിലെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിനായി യു.ഡി.എഫ് ചെയ്തതില്‍ കൂടുതലൊന്നും എൽഡിഎഫ് ചെയ്തിട്ടില്ലന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇത്രയും വൈകാന്‍ കാരണം ഇടതുസര്‍ക്കാരാണ്. ഈ പാപഭാരം മറയ്ക്കാനാണ് യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി . നിര്‍മാണപ്രവൃത്തികള്‍ വൈകിപ്പിച്ചത് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാട് മൂലമാണ്. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വേ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്തിരുന്നു. ടെര്‍മിനലിന്റെ നിര്‍മാണം 80 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
ഇടതുമുന്നണി യു.ഡി.എഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസന നേട്ടങ്ങളൊന്നുമില്ലന്നും അദ്ദേഹം കോഴിക്കോട്ട് ആരോപിച്ചു.
https://www.facebook.com/Malayalivartha























