ശബരിമല വിഷയത്തിൽ സർക്കാരിന്റെ നടപടിയെ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന എ എൻ രാധാക്കൃഷ്ണന്റെ ആരോഗ്യനില മോശം; ഇന്ന് ആശുപത്രിയിലേക്ക് മാറ്റും;പകരം സി കെ പത്മനാഭനോ ?;

കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും ഇന്നെത്തുന്നു. ആരോഗ്യ നില മോശമായ എ എൻ രാധാകൃഷ്ണനെ മെഡിക്കൽ കോളേജിലേക്കോ, ജനറൽ ആശുപത്രിയിലേക്കോ മാറ്റും.
എ . എൻ രാധാകൃഷ്ണൻ മാറിയാൽ പകരം നിരാഹാരമിരിക്കാൻ ശോഭ സുരേന്ദ്രനും, സി കെ പത്മനാഭന് നറുക്ക് വീഴാനാണ് സാധ്യത . എം ടി രമേശിനുമേലും സമ്മർദ്ദമുണ്ട് . എന്നാൽ സംഘടനകാര്യങ്ങൾ ഏകോപിപ്പിക്കാൻ രമേശ് പുറത്തു നിൽക്കുന്നതാണ് നല്ലത് എന്നാണ് ഉന്നത നേതാക്കളുടെ കണക്കു കൂട്ടൽ.
ശബരിമല യുവതി പ്രവേശനത്തിൽ തുടർച്ച യായി എട്ടാം ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ എ എൻ രാധാകൃഷ്ണൻ നിരാഹാര സമരമിരിക്കുന്നത് .രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
ഉപവാസമിരിക്കുന്ന രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യമുന്നയിച്ച് യുവമോര്‍ച്ച ഇന്നലെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്കും കലക്ടറേറ്റുകളിലേയ്ക്കും ബിജെപി പ്രതിഷേധമാര്‍ച്ച് നടത്തും. ഇന്ന് പ്രതിഷേധ ദിനമാചരിക്കാനാണ് ബിജെപി തീരുമാനം.
പ്രശനത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ശബരിമലയിലെ ആചാരാനുഷ്ടാങ്ങൾ സംരക്ഷിക്കണം ,, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കണം ഭകതരെ അടിച്ചമർത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഎൻ രാധാകൃഷ്ണന്‍ സമരം തുടരുന്നത് .
അതേസമയം ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യാഗ്രഹം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍.ജയരാജ് എന്നിവര്‍ നിരാഹാരം ആരംഭിച്ചത്.
കഴിഞ്ഞ ഏഴു ദിവസമായിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താത്തതു കൊണ്ടാണ് സമരം അവസാനിപ്പിക്കാന്‍ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുന്നത്. രാവിലെ 10നു മ്യൂസിയം ജംക്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമരം ഒത്തുതീര്‍പ്പാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന ആവശ്യം നേരത്തെ തന്നെ ചെന്നിത്തല ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കാണിച്ച് നിയമസഭാ സമ്മേളനവും യുഡിഎഫ് തടസ്സപ്പെടുത്തിയിരുന്നു.
അതേസമയം , പ്രതിപക്ഷ എം എൽ എ മാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി.
പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
തുടർ സമര പരിപാടികൾ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. ഇതുവരെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകാത്തതോടെ വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് മാറാതിരുന്നതാണ് ഇരു കൂട്ടർക്കും തിരിച്ചടിയായത്. ശബരിമല വിഷയത്തില്‍ ബിജെപിക്കും യുഡിഎഫിനും ഒരേ നിലപാടാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. അതു കൊണ്ട് തന്നെ രണ്ട് പേരോടും ഒരേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ശബരിമലയിലെ യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ല എന്ന് ഹൈക്കോടതി നിയോഗിച്ച് മേല്‍നോട്ട സമിതി അടക്കം വ്യക്തമാക്കിയതും സര്‍ക്കാരിന് നേട്ടമായി.
https://www.facebook.com/Malayalivartha























