വിജിലന്‍സിന്റെയും സി.ബി.ഐയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്; അധികാരം മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നു അഴിമതിക്കുള്ളിലേക്കു മാറിയിരിക്കുന്നു.. സൂചികുത്താന്‍ ഇടംകിട്ടിയാല്‍ അവിടെയും അഴിമതി; തുറന്നടിച്ച് വീണ്ടും ജേക്കബ് തോമസ്

അഴിമതിക്കെതിരെ അതി ശക്തമായ ഭയിൽ വിമർശിച്ച ആളാണ് ഡി.ജി.പി ജേക്കബ് തോമസ്.രാജ്യാന്തര അഴിമതി വിരുദ്ധദിനത്തിന്റെ ഭാഗമായി അഴിമതി വിരുദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്. സൂചികുത്താന്‍ ഇടം കിട്ടിയാല്‍ അവിടെയും അഴിമതി നടത്തുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.
അധികാരം മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നു അഴിമതിക്കുള്ളിലേക്കു മാറിയിരിക്കുന്നു. വിജിലന്‍സിന്റെയും സി.ബി.ഐയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം ലോകത്തെ പ്രധാന വ്യവസായമാണ് ഡാം വ്യവസായമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. തീരദേശം നശിപ്പിച്ചത് ഡാമുകളാണ്. മലനാടും തീരദേശവും തമ്മിലെ പ്രകൃതിബന്ധം ഡാമുകൾ ഇല്ലാതാക്കി. ഡാമിന് വേണ്ടി വാദിക്കുന്നവർ എപ്പോഴും ലാഭം.
രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗവും അഴിമതിയെന്തെന്നതിനെക്കുറിച്ചു നിശ്ചയമില്ലാത്തവരാണ്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തിട്ടുള്ളത് ഇന്ത്യയിലെ അരശതമാനം ആളുകള്‍ മാറതമാണ്. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ മുതല്‍ മന്ത്രിമാര്‍ വരെ സ്വത്ത് വിവരങ്ങശ റപഖ്യാപിക്കണമെന്നു നിയമമുണ്ടെങ്കിലും ആരും പാലിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഡി.ബി. ബിനു, സി.ആര്‍. നീലകണ്ഠന്‍, എ. ജയശങ്കര്‍, എം.ആര്‍. രാജേന്ദ്രന്‍ നായര്‍, ബാലസുബ്രഹ്മണ്യം, വി.എ. നസീര്‍, ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രകൃതി ദുരന്തങ്ങളിൽ മരണം കൂടുന്നതിന് കാരണം അഴിമതിയാണ്. ദുരന്തം അഴിമതിക്കുള്ള അവസരം കൂടിയാണ്. കാര്യങ്ങൾ പെട്ടെന്ന് ചെയ്യുമ്പോൾ അഴിമതിക്ക് സാധ്യത കൂടും. അഴിമതിക്ക് സാധ്യതയുള്ള പദ്ധതികൾ മാത്രമേ പുനരുദ്ധാരണത്തിൽ നടപ്പിലാവുകയുള്ളൂ. ജാഗ്രതാ മുന്നറിയിപ്പ് ശേഷി വർധിപ്പിക്കണം. പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് നമ്മെ നയിക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീയെ മഠത്തിൽ പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനം പോലെയെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജലന്ധർ ബിഷപ്പിന്‍റേത് ഹീനകൃത്യമാണ്. ബിഷപ്പിന്‍റെ അറസ്റ്റ് അനിവാര്യമാണ്. കന്യാസ്ത്രീകൾ സമരം ചെയ്യേണ്ടി വരുമ്പോൾ ഇത് സുരക്ഷിത കേരളമെന്ന് പറയാൻ സാധിക്കുമോ എന്ന് ചോദിച്ച ജേക്കബ് തോമസ് അരക്ഷിത കേരളമാണെന്ന് വ്യക്തമാക്കി.
ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനാണ് പുനർനിർമാണത്തിൽ ആദ്യ ശ്രദ്ധ കൊടുക്കേണ്ടത്. ഇതിന് മലയാളികൾ തന്നെ മതി, വിദേശ ഏജൻസികൾ നിർബന്ധമില്ല. കാര്യശേഷിയുള്ള മലയാളികൾ രാജ്യത്തും പുറത്തുമുണ്ട്. പ്രളയത്തിൽ മരിച്ചവർ തങ്ങൾ മരിക്കേണ്ടവരായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. കേരളം അതിന് മറുപടി പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സർക്കാർ തന്നെ തഴഞ്ഞുവെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ സംവിധാനത്തിൽ താൻ ഫിറ്റല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത് തൊട്ടാണ് താൻ അനഭിമതനായത്. എന്നാൽ, വേട്ടയാടപ്പെടുന്നതായി കരുതുന്നില്ല, ഞാനിത് ആസ്വദിക്കുന്നു. സർക്കാറിന്‍റെ അഴിമതി വിരുദ്ധത ജനങ്ങൾക്ക് അനുഭവപ്പെടണമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
എല്ലാ പ്രകൃതി ദുരന്തങ്ങൾക്കു പിന്നാലെയും വൻതോതിലുള്ള അഴിമതി അരങ്ങേറുമെന്നു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞിരുന്നു. അഴിമതി ദുരന്തങ്ങളുടെ ആക്കം വർധിപ്പിക്കും. ജപ്പാനിൽ സൂനാമിയും ഭൂകമ്പവും ഒന്നിച്ചുണ്ടായപ്പോൾ 15,000 പേരാണു മരിച്ചത്. ഇതേസമയം, ഹെയ്തിയിൽ ഭൂകമ്പം മാത്രമുണ്ടായപ്പോൾ രണ്ടു ലക്ഷം പേരാണു മരിച്ചത്. ഈ വ്യത്യാസത്തിനു കാരണം രണ്ടു രാജ്യങ്ങളിലുമുള്ള അഴിമതിയുടെ തോതിലുള്ള വ്യത്യാസമാണ്. ദുരന്തങ്ങളുണ്ടായാൽ സഹായങ്ങൾ പല ഭാഗങ്ങളിൽനിന്നും കിട്ടും. പണം ഏതെങ്കിലും പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ചതു കൊണ്ട് അഴിമതി ഇല്ലാതാക്കാനാവില്ല. പുനർനിർമാണ പ്രവർത്തനങ്ങൾ തിടുക്കത്തിൽ നടത്താനുള്ള തത്രപ്പാടിൽ സുതാര്യത നഷ്ടമാകും. ഇതു ലോകമെമ്പാടുമുള്ള കാര്യമാണ്.
ഗവേഷണങ്ങളിൽ ഇതു തെളിഞ്ഞിട്ടുമുണ്ട്. ഒരു ഫ്ലൈറ്റിന്റെ സുരക്ഷിതത്വം പൈലറ്റിന്റെ കാര്യശേഷിയെ ആശ്രയിച്ചിരിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ പൈലറ്റിനു കാര്യശേഷിയുണ്ടോ എന്ന ചോദ്യത്തിനു കേരളത്തിനു പുറത്തുനിന്നുള്ള പൈലറ്റിനെ കൊണ്ടുവരാൻ കഴിയുമോ എന്നും കേരളത്തിലുള്ളവർ തിരഞ്ഞെടുത്ത പൈലറ്റല്ലേ ഇപ്പോഴത്തേത് എന്നുമായിരുന്നു മറുപടി. അതേസമയം അഴിമതിയ്‌ക്കെതിരെ ശക്തമായി പോരാടിയ ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ടായിരുന്നു.
തുറമുഖ ഡയറക്ടറായിരിക്കേ വിദേശത്തുനിന്ന് ഡ്രഡ്ജിങ് യൂനിറ്റുകള്‍ ഇറക്കുമതി ചെയ്തതില്‍ 14 കോടിയുടെ ക്രമക്കേട് നടെന്നന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്ത് വിജിലൻസ് അന്വേഷണ നടപടികൾ ആരംഭിക്കുന്നത്. ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ടിൽ, സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. ജേക്കബ് തോമസിെൻറ സസ്പെൻഷൻ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയത്. വിജിലൻസ് ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് ആദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശാനുസരണമാണ് നടപടി. അന്വേഷണനിർദേശം വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസീന്‍ കൈമാറി. കേരളത്തില്‍ ഡി.ജി.പി പദവിയിലുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
https://www.facebook.com/Malayalivartha























