തലസ്ഥാനത്ത് നാളെ ഹർത്താൽ; സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പി മാർച്ചിലെ സംഘർഷത്തിന് പിന്നാലെ ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ. ബിജെപിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്നാണ് ഹർത്താൽ. യുവമോർച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു. പൊലീസ് ലാത്തി വീശി, സ്ത്രീകൾക്കടക്കം പരിക്ക് .പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് നടന്ന മാർച്ചിലാണ് സംഘർഷം. എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്. സർക്കാർ സമരം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നില്ല എന്നതിനെ ചൊല്ലിയാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്.
പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
വിഷയത്തിൽ തുടർച്ചയായി എട്ടാം ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ എ എൻ രാധാകൃഷ്ണൻ നിരാഹാര സമരമിരിക്കുന്നത് .രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് രാധാകൃഷ്‌ണനോട് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്.
അതേസമയം പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
കോട്ടയത്ത് റോഡിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാഞ്ജ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റെ നിരാഹരസത്യാഗ്രഹം 7 ദിവസം പിന്നിട്ടു.
https://www.facebook.com/Malayalivartha























