ശബരിമല നിരോധനജ്ജ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹത്തിലിരുന്ന എ എൻ രാധാകൃഷ്ണന്റെ നില അതീവ ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലുള്ള സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ ആരോഗ്യ നില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമലയിലെ ആചാരാനുഷ്ടാങ്ങൾ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കണം ഭകതരെ അടിച്ചമർത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കണം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഎൻ രാധാകൃഷ്ണന്‍ സമരം തുടർന്ന് വന്നിരുന്നത് .
അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല യുവതി പ്രവേശനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം ഇപ്പോഴും മുൻ നിരയിൽ തന്നെയാണ്. വിശ്വാസികളുടെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള സർക്കാർ തീരുമാനങ്ങൾ ഒഴിവാകാണാമെന്ന ആവശ്യവുമായി നേതൃത്വം നിരവധി പ്രതിഷേധങ്ങളും മുൻപ് നടത്തിയിരുന്നു.
പ്രതിഷേധങ്ങൾക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ എ എൻ രാധാകൃഷ്ണൻ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. തുടർച്ചയായ എട്ടാം ദിവസവും നിരാഹ സമരത്തിലായിരുന്നു എ എൻ രാധാകൃഷ്ണന് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ സമരം ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്നലെ ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എ . എൻ രാധാകൃഷ്ണൻ മാറിയാൽ പകരം നിരാഹാരമിരിക്കാൻ നേതൃത്വത്തിലാര് തയാറാകും എന്നത് ഇതുവരെയും തീരുമായിട്ടില്ല. എന്നാൽ നിരാഹാരമിരിക്കാൻ ശോഭ സുരേന്ദ്രനും, സി കെ പത്മനാഭനുമാകും അവസരമുണ്ടാകുക എന്നും സൂചനകളുണ്ട്.
ഉപവാസമിരിക്കുന്ന രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യമുന്നയിച്ച് യുവമോര്‍ച്ച ഇന്നലെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തെത്തുടർന്ന് നാളെ ഹർത്താലിന് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുകയാണ്.
മാർച്ചിനിടെ യുവമോർച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു. സ്ത്രീകൾക്കടക്കം പരിക്കേറ്റത് പ്രതിഷേധക്കാരെ കൂടുതൽ ചൊടിപ്പിക്കുകയായിരുന്നു. എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്. സർക്കാർ സമരം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നില്ല എന്നതിനെ ചൊല്ലിയാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്.
ശബരിമല വിഷയത്തില്‍ ബിജെപിക്കും യുഡിഎഫിനും ഒരേ നിലപാടാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. അതു കൊണ്ട് തന്നെ രണ്ട് പേരോടും ഒരേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ശബരിമലയിലെ യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ല എന്ന് ഹൈക്കോടതി നിയോഗിച്ച് മേല്‍നോട്ട സമിതി അടക്കം വ്യക്തമാക്കിയതും സര്‍ക്കാരിന് നേട്ടമായി.
https://www.facebook.com/Malayalivartha























