കോൺഗ്രസ്സ് കുതിക്കുമ്പോൾ ബി ജെ പി കിതക്കുന്നു

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ന്നേറുമ്പോൾ കോൺഗ്രസ്സ് കുതിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും ഭരണം ഉറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. എന്നാല്‍ മധ്യപ്രദേശിലെ കാര്യങ്ങള്‍ ഫോട്ടോഫിനിഷിനിലേക്ക് പോകുകയാണ്.മധ്യപ്രദേശിൽ 112 സീറ്റ് കോൺഗ്രസിനും 107 സീറ്റ് ബി ജെ പി ക്കുമാണ്. 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍ പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ഏറെക്കുറെ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുന്നു.
ഛത്തിസ്ഗഡിൽ ബിജെപി നേരിട്ടത് വൻ ഭരണ വിരുദ്ധ വികാരം തന്നെയാണ് . മുഖ്യമന്ത്രിയായ ഡോ.രമൺ സിങ് ജനകീയനാണന്ന് വിലയിരുത്തിയെങ്കിലും ജനങ്ങളുടെ മനസ്സിലിരുപ്പ് അതായിരുന്നില്ല എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . കാര്യങ്ങൾ പൂര്‍ണമായും കോൺഗ്രസിന് അനുകൂലമാണ് .
ബി ജെ പി മധ്യപ്രദേശിൽ മുന്നേറുന്നുണ്ടെങ്കിലും കോൺഗ്രസിന് മറ്റുള്ളവരുടെ സഹായത്തോടെ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനാകും. 116 സീറ്റ് ആർക്കെങ്കിലും കിട്ടിയാൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാം.
ഏതായാലും രാജസ്ഥാനിലും ഛത്തീസ്ഘട്ടിലും കോൺഗ്രസ്സ് വ്യക്തമായ മുന്നേറ്റം കുറിച്ചിട്ടുണ്ട് എന്നത് കോൺഗ്രസിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തിരിഞ്ഞു നടന്നതും ബി ജെ പിയുടെ തളർച്ചയുടെ സൂചനകളാണ് വിലയിരുത്തപ്പെടുന്നു. . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബഹുദൂരം പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൾ മോദി മാധ്യമങ്ങളെ കണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. പാര്‍ലമെന്‍റ് ശീതകാല സമ്മേളനം തുടങ്ങുകയാണെന്നും സഭയുടെ സുഗമമായ നടത്തിപ്പിന് ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നുമായിരുന്നു മോദി മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിൽ നിന്ന് ഒഴിഞ്ഞുമാറി തിരിഞ്ഞു നടക്കുകയായിരുന്നു മോദി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ഈ പാര്‍ലമെന്‍റ് സെഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളെ സംബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എല്ലാ അംഗങ്ങളും ഈ വികാരം മാനിച്ചുകൊണ്ട് മുമ്പോട്ടുപോകുമെന്നാണ് എൻ്റെ വിശ്വാസം. എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്താനാണ് ഞങ്ങളുടെ ശ്രമം. ഇത്രയും പറഞ്ഞ ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തിരിഞ്ഞു നടക്കുകയായിരുന്നു മോദി.
ഇതെല്ലം മോദിയുടെ ദിനങ്ങൾ ഇന്ത്യൻ ഭരണത്തിൽ എണ്ണപ്പെട്ടുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത് എന്നാണു വിലയിരുത്തപ്പെടുന്നത്
തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കാണുന്നത് ബി ജെ പി വിരുദ്ധ മുന്നേറ്റമാണ് . അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ.
അഞ്ചു സംസ്ഥാനങ്ങളിലും ബി ജെ പി യും കോൺഗ്രസ്സും ഇഞ്ചോടിഞ്ചു പൊരുതി. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നിട്ടും രാജസ്ഥാനിൽ ബി ജെ പി തകർന്നടിഞ്ഞു. ഇത് മോദി സർക്കാരിനെതിരെയുള്ള കടുത്ത ജനവികാരം തന്നെ.
ഇനിയുള്ള രാഷ്ട്രീയ ഭാവി തങ്ങൾക്കു തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള കോൺഗ്രസിന്റെ കുതിപ്പാണ് ഇപ്പോൾ കാണാൻ കഴിയുന്നത് . എന്നാൽ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളെല്ലാം വിനയായി തീർന്ന അവസ്ഥയിൽ കിതക്കുകായാണ് ബി ജെ പി. നോട്ടു നിരോധനവും ജി എസ ടി യും കർഷക പ്രശ്നങ്ങളുമെല്ലാം ബി ജെ പി യുടെയും മോദിയുടെയും പ്രതിച്ഛായക്ക് ഏൽപ്പിച്ച കനത്ത പ്രഹരമായി മാറി
https://www.facebook.com/Malayalivartha























