ഹരം പാർക്കിലെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ... ഇഷ്ടപ്പെട്ടാൽ വിടാതെ പിന്തുടരും; അടുത്തകൂടി പലയിടങ്ങളിലെത്തിച്ച് ക്രൂരമായ പീഡനവും ഭീഷണിയും; തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 10 യുവാക്കള്‍ പിടിയിലായതോടെ പുറത്ത് വരുന്നത്... ഞെട്ടലോടെ നാട്ടുകാർ
തൃശ്ശൂര്‍ ടൗണില്‍ തന്നെ പലയിടങ്ങളിലായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ പ്രതികള്‍. നഗരത്തിലെ പാര്‍ക്കുകളിലും മറ്റും എത്തി പെണ്‍കുട്ടികളെ വലവീശി പിടിക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് അടുത്ത് കഴിയുമ്പോള്‍ പലയിടങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യും. പാര്‍ക്കുകളില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ പരിചയപ്പെട്ട് വലയിലാക്കുന്നത് സംഘത്തിന്റെ ഹരമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന കേസിലാണ് തൃശ്ശൂര്‍ സ്വദേശികളായ പത്ത് പേര്‍ പിടിയിലായത്.
ചെമ്ബുക്കാവ് പടപ്പറമ്ബില്‍ സോണി (23), മുക്കാട്ടുകര പൂവ്വന്‍പറമ്ബില്‍ അഭിറാം (19), നല്ലെങ്കര പള്ളത്തുപറമ്ബില്‍ അഖില്‍കുമാര്‍ (19), മുളയം പൊഴിയില്‍ ജേറോം ജോണ്‍ (18), ഒല്ലൂര്‍ പടവരാട് അക്കരപ്പുറം വീട്ടില്‍ നെയ്സണ്‍ (26), നല്ലെങ്കര പള്ളത്തുപറമ്ബില്‍ അനൂപ്കുമാര്‍ (26), എടക്കളത്തൂര്‍ പോന്നോര്‍ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടില്‍ റിനൂസ് (22), ചേര്‍പ്പ് കരിപ്പേരി വീട്ടില്‍ സനു (22), നല്ലെങ്കര കേളംപറമ്ബില്‍ ആശേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം പേരാമംഗലം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയാണ് കേസിന് വഴിവെച്ചത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി നഗരത്തിലെ ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി.
പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും പിടികൂടി. അവരില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. സംഘത്തിന്റെ പിടിയില്‍ എത്ര പെണ്‍കുട്ടികള്‍ അകപ്പെട്ടുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.
ഇന്നത്തെകാലത്ത് പ്രണയം നടിച്ച് പെൺകുട്ടികളെ വലവീശിപ്പിടിച്ച് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളൊന്നും നിസ്സാരമല്ല. ദിനംപ്രതി നിരവധി വാർത്തകളാണ് അത്തരത്തിൽ പുറത്ത് വരുന്നത്. സോഷ്യൽ മീഡിയകൾ വഴി ഉണ്ടാകുന്ന പ്രണയം നൂറിൽ അൻമ്പത് ശതമാനവും ചതിയിൽ പെടാം. പ്രണയം നടിച്ച് വലയിലാക്കുക അത് കഴിഞ്ഞ് വിവാഹ വാഗ്‌ദാനം നൽകി പീഡനം. ആ പീഡന വിവരം പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലർക്കും കാഴ്ച്ച വയ്പ്പിക്കുക തുടങ്ങിയ പുലിവാലുകൾ ചെറുതൊന്നുമല്ല. കഴിഞ്ഞ ഇതുപോലെ മറ്റൊരു സംഭവമായിരുന്നു. കൊല്ലത്തും അരങ്ങേറിയത്. പറശ്ശിനിക്കടവ് മോഡൽ പോലെ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാർത്ഥിനിയ്ക്കു നേരെയുണ്ടായത്. സൗഹൃദങ്ങളും പ്രണയവുമൊക്കെ നല്ലതാണ്. എന്നാൽ എല്ലാ ബന്ധത്തിലും അൽപ്പമൊന്നു ശ്രദ്ധിച്ചാൽ നല്ലതാണ്.
https://www.facebook.com/Malayalivartha