ശബരിമല വിഷയത്തിൽ മുങ്ങി നില്ക്കുന്ന പോലീസിനെ കബളിപ്പിച്ച് കേരളത്തിൽ ഐ.എസ് ഭീകര സംഘടനയിലേക്ക് വൻ റിക്രൂട്ട്മെന്റ്

ശബരിമല വിഷയത്തിൽ മുങ്ങി നില്ക്കുന്ന പോലീസിനെ കബളിപ്പിച്ച് കേരളത്തിൽ ഇപ്പോൾ ഐ.എസ് ഭീകര സംഘടനയിലേക്ക് വൻ റിക്രൂട്ട്മെന്റ് .
കണ്ണൂരില്‍ നിന്ന് 10 പേരാണ് ഐഎസില്‍ ചേരാന്‍ നാടുവിട്ടത് . ഐ.എസ് റിക്രൂട്ട്മെന്റ് സൂചനയെ തുടർന്ന് രഹസ്യാ ന്വേഷണ വിഭാഗവും സ്പെഷ്യൽ ബ്രാഞ്ച് പോലീസും, കനത്ത ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ പോലീസിപ്പോൾ ഇപ്പോൾ ശബരിമലയിൽ സംഘർഷം ഉണ്ടാക്കാൻ സാധ്യതയുള്ളവരുടെ പുറകെയാണ്.
ഈ അവസരം ശരിക്ക് മുതലാക്കുകയാണ് ഐ.എസ് റിക്രൂട്ട്മെന്റ് നടത്തുന്നവർ.
അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളാണ് ഐഎസിന്റെ ഭാഗമാകാനായി നാടുവിട്ടത്. സിറിയയിലെ ഐഎസ് കേന്ദ്രമാണ് ഇവര്‍ ലക്ഷ്യമാക്കിയിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ സിറിയയിൽ ഐ.എസ്. കേന്ദ്രങ്ങൾ മിക്കവാറും തകർന്നതിനാൽ അഫ്ഗാനിസ്താനിലെ ഏതോ കേന്ദ്രത്തിൽ ഇവർ എത്തിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.
ഡിവൈഎസ്പി പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍ ഈ പ്രദേശത്തെതന്നെ അന്‍വര്‍, ഭാര്യ അഫ്‌സില,മൂന്നു മക്കള്‍ കുറുവയിലെ നിസാം എന്നിവരാണ് നാടുവിട്ടത്. മൈസൂരിലേക്കു പോകുന്നെന്നാണ് സമീപവാസികളെ അറിയിച്ചത്. ഇവര്‍ മടങ്ങിവരാത്ത സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ യുഎഇയിലേക്ക് കടന്നതായും അവിടെ നിന്നും കാണാതായെന്നും തെളിഞ്ഞത്.
സിറിയയിലേക്കോ അഫ്ഗാനിസ്താനിലേക്കോ ഉള്ള ഐ.എസ് കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്നാണ് പോലീസിന്റെ സംശയം. മൈസൂരുവിലേക്കെന്നും പറഞ്ഞു പോയ ഇവര്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഐഎസിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. നവംബര്‍ 20 നാണ് ഇവര്‍ നാടു വിട്ടത്
തീവ്രവാദ സംഘടനയുമായി ഇവര്‍ക്ക് നേരത്തേബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തെ ഐഎസില്‍ ചേരാന്‍ പോയിരുന്നു. ഇപ്പോൾ ഐ.എസിലേക്ക് പോയ അഫ്സീലയുടെ ചേച്ചിയുടെ ഭർത്താവ് മുമ്പ് ഐ.എസിൽ പോയി കൊലപ്പെട്ടയാളാണ്. പാപ്പിനിശ്ശേരിയിൽനിന്നുപോയി ഐ.എസിൽ ചേർന്ന് സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അൻവറിന്റെ ഭാര്യ അഫ്സീല. അതായത് ചേച്ചിയുടെ ഭർത്താവ് മരണത്തിലേക്ക് പോയ അതേ വഴി തന്നെയാണ് അഫ്സീല തെരഞ്ഞെടുക്കുന്നത്. . ഐ.എസ് ക്യാമ്പിലേക്ക് ഭർത്താവും കുട്ടികളുമായി പോയത് അടുത്ത ദുരന്തമാകും എന്നും ഉറപ്പ്. എന്നാൽ മരണത്തെപോലും പേടിക്കാത്ത തീവ്ര മതഭ്രാന്താണ് ഇവർക്കുള്ളതെന്നു വ്യക്തം.
ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസിൽ ചേരാൻ പോയിരുന്നു. ഷമീറിന്റെ മക്കളായ സൽമാൻ, സഫ്‌വാൻ എന്നിവരും ഐ.എസിൽ ചേർന്ന് കൊല്ലപ്പെട്ടതാണ്
അതറിഞ്ഞശേഷമാണ് അൻവർ-അഫ്സീല ദമ്പതിമാരും കുട്ടികളും ഐ.എസി.ലേക്ക് പോകാൻ തീരുമാനിച്ചത്. ബന്ധുക്കൾ ഐ.എസ് ക്യാമ്പിൽ പോയി കൊല്ലപ്പെട്ടിട്ടും കുടുംബത്തിലെ ബാക്കിയുള്ളവരും ആ വഴി തന്നെ തിരഞ്ഞെടുക്കുന്നത് തീവ്രവാദം എത്ര ആഴത്തിൽ ജനങ്ങളിൽ വേരോടിക്കാൻ ഭീകര സംഘടനകൾക്ക് കഴിഞ്ഞു എന്നതിന്റെ തെളിവാണ്
മുമ്പ് കൊലപ്പെട്ട ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോൾ നാടുവിട്ട സജ്ജാദ്. ഇപ്പോൾ ഐ.എസിലേക്ക് പോയ ഷാഹിനയാകട്ടെ മതം മാറി ഇസ്ളാം ആയ പെൺകുട്ടിയാണ്. ലൈ ജിഹാദ് നടത്തി ഒടുവിൽ ഇപ്പോൾ അവൾ ഐ.എസ് ഭീകരരുടെ കൂടാരത്തിൽ തന്നെ എത്തിയിരിക്കുന്നു. കണ്ണൂർ പൂതപ്പാറയിലെ കെ. സജ്ജാദ് ആണ് ഷാഹിനയേ മതം മാറ്റി വിവാഹം കഴിച്ചത്. ഇവർ കുടുംബമായി ഇപ്പോൾ ഐ.എസ്.ക്യാമ്പിൽ എത്തികഴിഞ്ഞു.
ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത് .
കണ്ണൂര്‍ ജില്ലയില്‍നിന്ന് നേരത്തേ ഐ.എസില്‍ ചേരാന്‍പോയ 35 പേരില്‍ (13 കുട്ടികളടക്കം) അഞ്ചുപേരെ തുര്‍ക്കിയില്‍നിന്ന് പോലീസ് പിടികൂടി തിരികെ അയച്ചിരുന്നു.നിരവധി പേര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളവും പോലീസും ഭരണകൂടവും കുടുങ്ങി കിടക്കുമ്പോൾ കേരളം പതിയെ തീവ്രവാദത്തിന്റെ ചുഴിയിൽ മുങ്ങുന്ന കാഴ്ചകളാണ് ഇപ്പോൾ കാണുന്നത്.
https://www.facebook.com/Malayalivartha


























