സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് സിപിഎം പ്രവർത്തകരെന്ന് സൂചന; സിപിഎമ്മിലേയ്ക്ക് സംശയത്തിന്റെ കുന്തമുന ഉയരുന്നത് ഇൻഷ്വറൻസുള്ള വാഹനങ്ങൾ മാത്രം കത്തിക്കുകയും ആശ്രമത്തിലെ ചില ഭാഗങ്ങൾ അഗ്നിക്കിരയാക്കിരയാക്കുകയും ചെയ്തതോടെ...

കുടശനാട് എസ് എസ് എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി ഉയർത്തിയതിന് ആർ. എസ്. എസ്. പ്രവർത്തകർ പിടിയിലായതോടെ തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ ഇൻഷ്വറൻസുള്ള വാഹനങ്ങൾ കത്തിച്ചത് സിപിഎം പ്രവർത്തകരാണെന് സൂചന. ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറല്ലെന്നാണ് വിവരം.
ഇൻഷ്വറൻസുള്ള വാഹനങ്ങൾ മാത്രം കത്തിക്കുകയും ആശ്രമത്തിലെ ചില ഭാഗങ്ങൾ അഗ്നിക്കിരയാക്കിരയാക്കുകയും ചെയ്തപ്പോൾ തന്നെ പോലീസിന് സംശയം തോന്നിയിരുന്നു. എന്നാൽ സ്വാമി സി പി എം വിശ്വാസിയായതിനാൽ പോലീസിന് ഭയമായിരുന്നു. മാത്രവുമല്ല മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലം സന്ദർശിക്കുക വഴി സംഗതി വൻ വിവാദമായിരുന്നു. മുഖ്യമന്ത്രി സന്ദർശിച്ച കേസിലെ പ്രതികളെ പിടികൂടാത്തത് പോലീസിന് നാണകേടായിരുന്നു.
സ്വാമിയുടെ ആശ്രമം തകർത്ത വിഷയം ബി ജെ പി ക്കെതിരെ തിരിക്കാനുള്ള സി പി എം ശ്രമമാണ് പാളിയത്. സിപിഎം അതിക്രമത്തിന് സ്വാമിയുടെ പിന്തുണയുണ്ടായിരുന്നോ എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിട്ടില്ല. സന്ദീപാനന്ദഗിരിയുടെ നിലപാടുകൾ പകൽ പോലെ വ്യക്തമാണ്. അദ്ദേഹം സ്വാമി ചിൻമയാനന്ദന്റെ ശിഷ്യനാണ്. ചിൻമയാനന്ദന്റെ ആശ്രമവുമായി തെറ്റിയാണ് സന്ദീപാനന്ദഗിരി സ്വന്തം ആശ്രമം ആരംഭിച്ചത്. പണ്ടേ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. ഇടതുനിലപാടുകളാണ് സ്വാമി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. സ്വാമിയെ സംബന്ധിച്ചടത്തോളം പുരോഗമനപരമായ കാഴ്ചപ്പാടുകളാണ് നയിക്കുന്നത്. പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സ്വാമി . സന്ദീപാനന്ദഗിരിക്കെതിരെ നേരത്തെ തന്നെ സംഘപരിവാർ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അത് ആശ്രമത്തെ ആക്രമിക്കലിലൊന്നും എത്തിയിരുന്നില്ല. അതിനുള്ള വിരോധമെന്നും സംഘ്പരിവാറുകാർക്ക് സ്വാമിയോടില്ല. അദ്ദേഹത്തെ ആക്രമിച്ചാൽ അത് സ്വാമിക്ക് തന്നെ ഗുണകരമാകുമെന്നും ബിജെപി നേതാക്കൾക്കറിയാം.
സന്ദീപാനന്ദഗിരിക്ക് സിപി എമ്മുമായി ഏറെ അടുപ്പമുണ്ട്. സിപിഎം വേദികളിലെ സ്ഥിരം പ്രാസംഗികനാണ് അദ്ദേഹം. ആതിമീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം സിപിഎം സഹയാത്രികനായിരുന്നു. അപാര ജ്ഞാനമുള്ള ആത്മീയ വ്യക്തിത്വമാണ് സ്വാമിയുടേത്. അതു കൊണ്ടു തന്നെ ആർ എസ് എസിന്റെ കണ്ണിലെ കരടാണ് അദ്ദേഹം. മുമ്പും പല പ്രഭാഷണ വേദികളിലും സന്ദീപാനന്ദഗിരിക്ക് വിമർശനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിന് പിന്നിൽ ബി ജെ പി ആയിരുന്നു. എന്നാൽ അന്നു തന്നെ സന്ദീപാനന്ദഗിരിയെ വെറുതെ വിടാൻ തങ്ങളുടെ പ്രവർത്തകരെ ഉപദേശിച്ചതാണെന്ന് ബിജെപി നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സന്ദീപാനന്ദ ഗിരിയെ ആക്രമിച്ച് പല്ലു കളയരുതെന്ന് ബിജെപിയുടെ സംസ്ഥാന നേതാക്കൾ പ്രവർത്തകരെ ഉപദേശിച്ചിരുന്നു.
സന്ദീപാനന്ദഗിരിക്ക് ഏൽക്കുന്ന ഓരോ കല്ലേറും ബി ജെപിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും. തങ്ങളെ എതിർത്തുനിൽക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന നിലപാട് ഒരു പാർട്ടിയെ സംബന്ധിച്ചടത്തോളം വിപത്തായി തീരും. അക്കാര്യം ബി ജെ പി നേതാങ്ങൾ തിരിച്ചറിഞ്ഞിരുന്നു.
ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന സ്വാമിക്ക് നേരേ നടന്ന ആക്രമണം സർക്കാരിന്റെ തലയിൽ പൊൻതൂവലായി മാറിയിരുന്നു . കോൺഗ്രസും ഇക്കാര്യത്തിൽ സർക്കാരിനൊപ്പം നിന്നു. പൊതുജനങ്ങളും ബിജെപിക്ക് എതിരായി. ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത് . ബിജെ പി സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റടുത്തില്ല. . സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് ബി ജെ പി അന്നേ പറഞ്ഞു . രാഹുൽ ഈശ്വരുമായി സ്വാമി പണ്ടേ തെറ്റലിലാണ്. എന്നാൽ ആക്രമണത്തിനുള്ള സംഘടനാപാടവമെന്നും രാഹുൽ ഈശ്വറിനില്ല.
സംഭവത്തോടെ സിപിഎം സ്വാമിക്ക് പിന്തുണ നൽകി. ആരെയും ഭയക്കാതെ മുന്നോട്ടു പോകാൻ സ്വാമിക്ക് സർക്കാർ പോലീസ് സംരക്ഷണം നൽകാമെന്ന് ഏറ്റെങ്കിലും അദ്ദേഹം വേണ്ടെന്നു വച്ചു. ആശ്രമത്തിൽ നടത്തിയ സന്ദർശനത്തിലൂടെ മുഖ്യമന്ത്രി അതാണ് തെളിയിച്ചത്. പോലീസിനും ഇങ്ങനെയൊരു സൂചനയാണ് മുഖ്യമന്ത്രി നൽകിയത് .
https://www.facebook.com/Malayalivartha

























