രഹ്നാ ഫാത്തിമയ്ക്ക് തീവ്രവാദി ബന്ധം? ജയിൽ മോചിതയായതിന് പിന്നാലെ രഹനയ്ക്ക് സ്വീകരണം നൽകിയ ചടങ്ങിലെ മുഖ്യസംഘാടകന്‍ മാവോയിസ്റ്റ് എന്ന് ആരോപണം

അയ്യപ്പ ഭക്തരുടെ മതവികാരങ്ങള്‍ വൃണപ്പെടുത്തിയതിന് അറസ്റ്റിലായ രഹ്നാ ഫാത്തിമയ്ക്ക് തീവ്രവാദി നേതാക്കളുമായി ബന്ധം. ജയില്‍ മോചിതയായ രഹ്നാ ഫാത്തിമയ്ക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ തീവ്രവാദി ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി ജയില്‍ വാസമനുഭവിച്ചിട്ടുള്ള തുഷാര്‍ നിര്‍മല്‍ സാരഥിയാണെന്ന് റിപ്പോര്‍ട്ട്. രഹ്ന ഫാത്തിമയ്ക്കായി മാവോയിസ്റ്റ് നക്സല്‍ ബന്ധമുള്ള ചിലരും ചുംബന സമരത്തില്‍ പങ്കെടുത്ത ചിലരും കൂട്ടായ്മകളുമായി രംഗത്തെത്തിയിരുന്നു.
ശബരിമലയില്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചയാളെന്ന വീരപരിവേഷം നല്‍കി രഹ്നാ ഫാത്തിമയെ അവതരിപ്പിക്കുകയായിരുന്നു ഫ്രീ രഹ്നാ ഫാത്തിമാ ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ നടന്ന പരിപാടി. ഈ സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗവും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതിന്റെ മുഖ്യസംഘാടകനായ തുഷാര്‍ നിര്‍മല്‍ സാരഥി മാവോയിസ്റ്റ് തീവ്രവാദി ബന്ധത്തിന്റെ പേരില്‍ 2015 ല്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞയാളാണ്.
കളമശ്ശേരി ദേശീയപാതാ അതോറിറ്റി ഓഫീസിലെ മാവോയിസ്റ്റ് തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ചുംബന സമര നേതാക്കളിലൊരാളായ ജെയ്‌സണ്‍ കൂപ്പറിനൊപ്പമായിരുന്നു തുഷാര്‍ അറസ്റ്റിലായത്. അന്ന് തുഷാര്‍ നിര്‍മല്‍ സാരഥിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് മാവോയിസ്റ്റ് തീവ്രവാദി ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. തുഷാര്‍ നിര്‍മല്‍ സാരഥിയടക്കം പതിനഞ്ച് പുരുഷന്മാരും,10 സ്ത്രീകളുമാണ് രഹ്നാ ഫാത്തിമയ്ക്കായി ഒത്തുചേര്‍ന്നത്. ഇവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
പലകാലങ്ങളിലായി അറസ്റ്റിലായ തീവ്രവാദി പ്രവര്‍ത്തകര്‍ക്കുവേണ്ടി തുഷാര്‍ പലതവണ രംഗത്തുവന്നിട്ടുണ്ട്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ മറവിലാണിയാളുടെ പരസ്യമായ പ്രവര്‍ത്തനങ്ങളെല്ലാം. തീവ്രവാദി ബന്ധത്തിന്റെ പേരില്‍ തുടര്‍ച്ചയായി പോലീസിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണിയാള്‍. ശബരിമലയില്‍ ആചാര ലംഘനത്തിനെത്തുകയും, മതവികാരം വൃണപ്പെടുത്തിയതിന് അറസ്റ്റിലാവുകയും ചെയ്ത രഹ്നാ ഫാത്തിമയ്ക്ക് തീവ്രവാദി ബന്ധം സ്ഥിരീകരിച്ച തുഷാര്‍ നിര്‍മല്‍ സാരഥിയെപ്പോലുള്ളവരോടുള്ള ബന്ധങ്ങള്‍ കൂടി ഇവിടെ വെളിവാകുകയാണ്.
ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്റെ പരാതിയിലായിരുന്നു രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി രഹ്നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രഹ്നയെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.
ഒരുസ്ത്രീയുടെ കാല് കണ്ടാല്‍ തീരുന്ന ബ്രഹ്മചര്യമേ അവര്‍ക്കുള്ളൂ. പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരായ നടപടിയുടെ ഭാഗമാണ് അറസ്റ്റ്. ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ കാല്‍ പ്രദര്‍ശിപ്പിച്ചതാണ് കുറ്റം. കാല്‍ കണ്ടാല്‍ തീരുന്ന ഭക്തിയാണോ ഇവര്‍ക്കുള്ളത്. ജോലി നഷ്ടപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് അറസ്റ്റിന് പിന്നിലെന്നും രഹ്ന പത്തനംതിട്ട സ്റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു. 18 ദിവസത്തെ റിമാന്‍ഡ് തടവിന് ശേഷം ഡിസംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരമാണ് രഹ്ന ഫാത്തിമ ജയില്‍ മോചിതയായത്.
https://www.facebook.com/Malayalivartha

























