കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് മൂന്ന് കോടി 30 ലക്ഷം കിട്ടിയപ്പോള്‍ പ്രചരണത്തിന് അഞ്ച് കോടി ചെലഴിച്ച ധനമന്ത്രി തോമസ് ഐസക്ക് കോടികള്‍ മുടക്കി 22 ഉദ്യോഗസ്ഥരെ യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് പ്രചരണത്തിന് അയയ്ക്കുന്നു

പ്രളയാനന്തരം നവകേരള നിര്‍മിതിക്കായി മുണ്ട് മുറുക്കി ഉടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ധനമന്ത്രി തോമസ് ഐസക്ക് തേച്ചൊട്ടിച്ചു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഇനത്തില്‍ മൂന്ന് കോടി 30 ലക്ഷം കിട്ടിയപ്പോള്‍ പ്രചരണത്തിന് അഞ്ച് കോടി ചെലഴിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ വീണ്ടും ധൂര്‍ത്ത് നടക്കുന്നു.
ചിട്ടിയുടെ പ്രചരണത്തിനെന്ന പേരില്‍ കെ.എസ്.എഫ്.ഇയിലേയും കിഫ്ബിയിലേയും ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോവുകയാണ്. ഇതിന് മാത്രം കോടികള്‍ ചെലവ് വരും. യു.എ.ഇ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. കെ.എസ്.എഫ്. ഇ ചെയര്‍മാന്റെ നേതൃത്വത്തില്‍ 17 പേരും കിഫ്ബിയില്‍ നിന്നും നോര്‍ക്കയില്‍ നിന്നും അഞ്ച് പേരുമാണ് വിദേശത്തേക്ക് പറക്കുന്നത്.
പ്രവാസി ചിട്ടിയെ കുറിച്ച് ഗള്‍ഫിലും നാട്ടിലുമുള്ളവരെയും ബോധവല്‍ക്കരിക്കാന്‍ പബഌക്ക് റിലേഷന്‍ ഇനത്തില്‍ രണ്ടു കോടി രൂപ ചെലവാക്കിയിട്ടും പ്രവാസികള്‍ ഇതിനോട് മുഖം തിരിച്ചു നില്‍ക്കയാണ്. സര്‍ക്കാരിനെ സ്ഥിരമായി ചാനലുകളില്‍ വന്നിരുന്ന് വാഴ്ത്തുന്ന ഒരാളുടെ പി.ആര്‍ കമ്പിനിക്കാണ് ഈ തുക കിട്ടിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഏത് കേസു വന്നാലും ഹൈക്കോടതി സ്ഥിരമായി ഉന്നയിക്കുന്ന ഒരു കാര്യമുണ്ട് പ്രളയ ബാധിതരുടെ ഉന്നമനത്തിനായുള്ള പണം ദുര്‍വിനിയോഗം ചെയ്യരുതെന്ന് . ഇന്നലെ വനിതാ മതിലിനെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടയിലും കോടതി സമാനമായ കാര്യം ഉന്നയിച്ചിരുന്നു. പ്രളയ ബാധിതര്‍ക്കള്ള പദ്ധതിയെ കുറിച്ച് പരസ്യം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് 50 കോടി രൂപ വനിതാ മതിലിനായി ചെലവഴിക്കുന്നത്.
ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പ്രളയ ബാധിതരുമായി നടത്തിയ മുഖാമുഖത്തില്‍ 12000 പരാതികളാണ് ലഭിച്ചത്. കാലണയുടെ സര്‍ക്കാര്‍ സഹായം കിട്ടാത്ത അനേകായിരങ്ങള്‍ ഇവിടെ ഇപ്പോഴും നട്ടം തിരിയുകയാണ്. കിടപ്പാടവും ജീവിത മാര്‍ഗവും നഷ്ട്ടപ്പെട്ട ആയിരങ്ങള്‍ തെരുവോരത്ത് കിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ മുടിഞ്ഞ ധൂര്‍ത്തും ഒടുക്കത്തെ പി ആര്‍ എക്‌സര്‍സൈസും. ... അങ്ങ് കേന്ദ്രത്തില്‍ നമ്മുടെ പ്രധാനമന്ത്രിയും ഇതേ പാതയിലൂടെ ഭരിച്ച് മുടിക്കുന്നുണ്ട്. തിന്നാനൊന്നും കൊടുക്കാതെ കക്കൂസ് കെട്ടിക്കൊടുക്കുന്ന മഹത്തായ ഭരണമാണ് അങ്ങേര് നടത്തുന്നത്. രണ്ടും തനി തുഗ്‌ളക് മോഡലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയി മാത്യൂ തന്റെ ഫെയിസ്ബുക്ക്് പേജിലൂടെ ആരോപിച്ചു..
മഹത്തായ നവകേരള നിര്‍മ്മാണത്തിനിടയില്‍ വീണ്ടും ട്രഷറി നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി വാര്‍ത്തകളുണ്ടെന്നും റോയിമാത്യു പറയുന്നു. നിത്യ നിദാന ചെലവുകള്‍ക്കായി അനുവദിച്ചിരുന്ന ഒരു കോടി രൂപ വരെയുള്ള ചെലവുകള്‍ 50 ലക്ഷമാക്കി കുറച്ചു. ഇമ്മാതിരി കണ്‍കെട്ടു വിദ്യകള്‍ നടത്തുന്നതിനിടയില്‍ ലക്ഷങ്ങള്‍ മുടക്കി ആഡംബര കാറ് വാങ്ങലും കുളിര്‍ യന്ത്രങ്ങളുടെ ഫിറ്റിംഗ്‌സും മുറപോലെ നടത്തുന്നുണ്ട്. പ്രളയം വന്ന് നാല് മാസം കഴിഞ്ഞിട്ടും ദുരിതബാധിതര്‍ക്കായി ഒന്നും ചെയ്യാതെ ബഡായികള്‍ തട്ടി വിടുന്ന ഭരണ നേതൃത്വത്തെ ഓര്‍ത്ത് നമുക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം അല്ലെങ്കില്‍ നാമജപം നടത്താമെന്നും റോയി മാത്യൂ പരിഹസിക്കുന്നു.
https://www.facebook.com/Malayalivartha






















