മതിലിൽ നേടിയത് മലയിൽ കളഞ്ഞു സർക്കാർ ! ; അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിക്കാൻ പിണറായി സര്‍ക്കാറിന്റെ തകർപ്പൻ തന്ത്രങ്ങൾ; ഒടുവിൽ സർക്കാരിനെ തന്നെ തിരിഞ്ഞു കൊത്തുന്നു

തറവേലയിൽ തീർത്ത നാടകം. അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് പിണറായി സര്‍ക്കാര്‍ തീവ്ര ഇടത് ആക്ടിവിസ്റ്റുകളെ സന്നിധാനത്തേക്ക് ഒളിപ്പിച്ച് കടത്തിയത്. ഒടുവിൽ സർക്കാരിനെ തിരിഞ്ഞു കൊത്തുന്നു.
മുന്‍പ് മല കയറാന്‍ വന്ന്, ഭക്തരെ കണ്ട് ഭയന്നോടിയ കനകദുര്‍ഗ, ബിന്ദു എന്നിവരെ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ഒളിവില്‍ താമസിപ്പിച്ച്, പുരുഷ വേഷത്തില്‍, മഫ്തി പോലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെ പോലീസ് ആംബുലന്‍സില്‍ കയറ്റി ചരല്‍മേട് -ചെളിക്കുഴിയില്‍ കൊണ്ടുവന്നു. പിന്നെ മുഖം മറച്ച് പതിനെട്ടാം പടി ഒഴിവാക്കി വടക്കേനടയിലെ സ്റ്റാഫ് ഗേറ്റിലൂടെ നടയ്ക്കു മുന്നില്‍ എത്തിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നേമുക്കാലോടെ നടതുറന്നപ്പോഴായിരുന്നു ഇത്. മരക്കൂട്ടത്തു വച്ച് സംശയം തോന്നിയ ചില ഭക്തര്‍ ചോദ്യം ചെയ്തപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണെന്നായിരുന്നു മറുപടി. തിരിച്ചറിയല്‍ രേഖ പമ്പ പോലീസിന്റെ കൈയിലാണെന്നും അറിയിച്ചു.
സന്നിധാനത്തെ പോലീസുദ്യോഗസ്ഥരോടുപോലും 'ഐജിയുടെ അതിഥികള്‍' വരുന്നുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. അയ്യപ്പനെ ദര്‍ശിക്കാന്‍ വ്രതമെടുത്ത് വന്ന ഭക്തരാണ് തങ്ങളെന്ന് പറഞ്ഞുനടന്ന, അരാജകവാദികള്‍ നടയ്ക്കു മുന്നില്‍ എത്തിയപ്പോള്‍ അയ്യപ്പനെ തൊഴുതതു പോലുമില്ല. ക്ഷണ നേരം നടയ്ക്കു മുന്നില്‍ നിര്‍ത്തിയശേഷം മഫ്തി പോലീസ് ഇരുവരെയും തിടുക്കത്തില്‍ പിന്നിലൂടെയിറക്കി മടക്കി അയച്ചു. മതിലിൽ നേടിയത് മലയിൽ കളഞ്ഞു സർക്കാർ.
തന്ത്രി വാക്ക് പാലിച്ചു. ആചാരലംഘനം നടന്നതറിഞ്ഞതോടെ വിവരം പന്തളം കൊട്ടാരം, തന്ത്രിയെ അറിയിക്കുകയും അദ്ദേഹം നടയടയ്ക്കുകയുമായിരുന്നു. തന്ത്രി ഒരു മണിക്കൂറോളം നട അടച്ചിട്ടു. ശുദ്ധികലശം നടത്തി ബിംബശുദ്ധി വരുത്തിയാണ് നട വീണ്ടും തുറന്നത്. വിവരമറിഞ്ഞു തളർന്നു പോയ ഭക്തർ തന്ത്രിയുടെ ഇടപെടലോടെ ആശ്വാസത്തിലായി. ഇരുളിൽ രണ്ടു കള്ളന്മാർ വന്നു പോയെന്ന് ഉള്ളു ആരും തളരരുത് എന്ന് കാട്ട് തീ പോലെ പടർന്നു.
ഭക്തർ തെരുവിലേക്കൊഴുകി. എങ്ങും പ്രതിഷേധം. ആചാര ലംഘനം നടത്തി പിണറായി സര്‍ക്കാര്‍ പവിത്രമായ സന്നിധാനം കളങ്കപ്പെടുത്തിയത് അറിഞ്ഞതോടെ സംസ്ഥാനത്ത് ഭക്തരുടെ പ്രതിഷേധവും രോഷവും ദുഃഖവും അണപൊട്ടി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ അടക്കം പ്രതിഷേധ സമരങ്ങള്‍ നടത്തി, മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്കു നേരെ സിപിഎമ്മുകാരും അക്രമം അഴിച്ചുവിട്ടു. പ്രധിഷേധം സി പി എമ്മും വിശ്വാസികളും നേർക്ക് നേരാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സർക്കാർ വിയർത്തു. ശബരിമല ഓപ്പറേഷനറിഞ്ഞു ആളുകൾ മൂക്കത്തു വിരൽ വച്ചു. സർക്കാരിന്റെ വാശിയും, ധാര്ഷ്ത്യവും കേരളത്തിലെ ജനങ്ങൾ പരിഹസിച്ചു.
പാലക്കാട്ട് മന്ത്രി എ.കെ. ബാലനെയും ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കരിങ്കൊടി കാണിച്ചു. ദേശീയപാതകള്‍ അടക്കം പല പാതകളും അയ്യപ്പഭക്തരും വിശ്വാസികളും ഉപരോധിച്ചു. ശബരിമലയെ കളങ്കപ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിക്കെതിരെ ശരണം വിളിച്ചും അയ്യപ്പനാമം ജപിച്ചും അവര്‍ പ്രതിഷേധിച്ചു. പന്തളത്തു പ്രതിഷേധിച്ച കർമസമിതി പ്രവർത്തകനെ സി പി എം പ്രവർത്തകർ കല്ലെറിഞ്ഞു കൊന്നതോടെ കേരളം പ്രതിഷേധത്തിൽ ആളിക്കത്തി. ഒടുവിൽ ഒന്നും നേടാനാകാതെ നാണക്കേടിൽ സർക്കാർ വിയർക്കുന്ന പകലിലേക്കാണ് കേരളം.
https://www.facebook.com/Malayalivartha



























