പോലീസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘര്‍ഷത്തിന് കാരണം; സംഘര്‍ഷ സാധ്യതയുള്ള കാര്യം കര്‍മസമിതി പ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല യുവതി പ്രവേശനത്തെത്തുടർന്ന് അയ്യപ്പ ഭക്തരും വിശ്വാസികളും കടുത്ത പ്രതിഷേധനകളുമായാണ് മുന്നിട്ടിറങ്ങിയത്. ശബരിമല കര്‍മ്മ സമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ അരങ്ങേറിയ പ്രതിനിഷേധങ്ങൾക്കിടയിൽ ഇന്നലെ സിപിഎം പ്രവർസ്ഥകയുമായി ഏറ്റുമുട്ടുകയും പന്തളത്ത് ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്ന വെളിപ്പെടുത്തലുമായാണ് പത്തനംതിട്ട എസ്പി ടി. നാരായണന്‍ രംഗത്തെത്തിയിരിക്കുന്നത്.
സംഘര്‍ഷ സാധ്യതയുള്ള കാര്യം പന്തളം സിഐ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും പൊലിസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതാണ് പന്തളത്തെ സംഘര്‍ഷത്തിന് കാരണമായതെന്നും എസ്പി പറഞ്ഞു.
അതേസമയം സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി അംഗം മരിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണന്‍, അജു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആറിന് നടത്തിയ പ്രതിഷേധ പ്രകടനം സി. പി. എം ഏരിയാകമ്മറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. കല്ലേറിൽ പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിക്കുകയായിരുന്നു. കല്ലേറില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സി.പി.എം ഓഫീസില്‍ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്.
പന്തളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് (42), കർമ്മ സമിതി പ്രവർത്തകരായ നാഗേഷ്, രഞ്ജിത്ത്, ഹരികുമാർ എന്നിവർക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha



























