ആഡംബര ബംഗ്ലാവില്‍ ജീവിച്ചാലും വഴിയരിൽ സ്വിഫ്റ്റ് കാർ കണ്ടാൽ അടിച്ചുമാറ്റിയിരിക്കും; ഭർത്താവ് മോഷണക്കേസിൽ അകത്താകുമ്പോൾ പുറത്തിറക്കുന്നത് വക്കീൽ ഭാര്യ

റോഡരികിൽ ലോക്ക് ചെയ്തിട്ടിരിക്കുന്ന സ്വിഫ്റ്റ് കാറുകൾ മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം നഗരത്തിലുൾപ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാറുകൾ മോഷണം പോയ സംഭവത്തിലാണ് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതി പരമേശ്വരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ വലയിലായതു രാജ്യത്തൊട്ടാകെ മോഷണം നടത്തുന്ന വന്‍സംഘം. തൃശൂര്‍ വഴി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും പിന്നീടു മധുരയിലേക്കും നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഘത്തെ കുറിച്ച് തെളിവുകൾ കിട്ടിയത്. മോഷണ സംഘം കാറ് മോഷണം നടത്താനായി എത്തുന്നത്. തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ചാണ് ഷാഡോ ടീം അന്വേഷണത്തിനു തുടക്കം കുറിച്ചത്. ഈ പരിസരത്തുള്ള മാബൈല്‍ രേഖകള്‍ പരിശോധിച്ചു. ആയിരത്തിലേക്കും പിന്നീടു നൂറിനു താഴേക്കും സംശയമുള്ള നമ്ബരുകളുടെ പട്ടിക ചുരുക്കി. തമിഴ്‌നാട് നമ്ബരാണ് സംശയിക്കുന്നവരുടെ പട്ടികയില്‍. ഈ നമ്ബരിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വിലാസം തിരുച്ചിറപ്പള്ളിയാണെന്നു കണ്ടെത്തി. ഷാഡോ ടീം തിരുച്ചിറപ്പള്ളിയിലേക്കു പോയി. വിലാസം അറിയിച്ചപ്പോള്‍ അവിടുത്തെ പോലീസിനു വലിയ തെരച്ചിലൊന്നും നടത്തേണ്ടിവന്നില്ല.
അങ്ങനെയാണ് അന്വേഷണം പരമേശ്വരനിലേക്ക് എത്തുന്നത്. എന്നാല്‍ അയാളുടെ താമസസ്ഥലത്തെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലും പരമേശ്വരന്റെ പുതിയ വിവരങ്ങള്‍ കിട്ടിയില്ല. അപ്പോഴാണു പരമേശ്വരന്റെ കൂട്ടുകാരന്‍ മുബാറക്കിന്റെ വിവരം തമിഴ്‌നാട് പോലീസ് കൈമാറുന്നത്. മുബാറക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
പിന്നീടുള്ള അന്വേഷണം ആ വലിയ ബംഗ്ലാവിലേക്കായി. പരമേശ്വരന്റെ വലിയ മതില്‍ക്കെട്ടിനുള്ളിലെ ആഡംബര ബംഗ്ലാവാണത്. അന്വേഷണ സംഘം രാത്രി മതില്‍ചാടികടന്നു വീടു വളഞ്ഞു. അഴിച്ചുവിട്ടിരുന്ന കൂറ്റന്‍ നായ്ക്കളെ മറികടന്നു സംഘം വാതില്‍ തകര്‍ത്ത് അകത്തേക്കു കയറി. വെട്ടുകത്തിയുമായി പരമേശ്വരന്‍ നേരിട്ടു. പോലീസ് തോക്കു ചൂണ്ടി ബലപ്രയോഗത്തിലൂടെ കീഴടക്കി. നിയമവശങ്ങള്‍ നിരത്തി അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരിസരവാസികളും കൂട്ടാളികളും അറിയുന്നതിനു മുമ്ബു പരമേശ്വരനുമായി കേരള സംഘം അതിര്‍ത്തി കടന്നു.
പരമേശ്വരന്റെ ഭാര്യ മധുര കോടതിയില്‍ വക്കീലാണ്. ഇയാളുടെ മോഷണക്കേസുകള്‍ വാദിക്കുന്നത് ഭാര്യയാണ്. ഹൈവേയില്‍ ജനത്തിരക്കില്ലാത്ത സ്ഥലത്തുകിടക്കുന്ന കാറുകള്‍ക്കരികിലേക്ക് ഇയാളുടെ സംഘം ആംഡംബര വാഹനങ്ങളിലെത്തും. മോഷ്ടിക്കേണ്ട കാറിന്റെ സെഡ് ഗ്ലാസുകള്‍ ഇളക്കി മാറ്റും. വാഹനത്തിന്റെ അലാം സംവിധാനം പ്രത്യേക ഉപകരണം ഉപയോഗിച്ചു നിശബ്ദമാക്കും. കാറിലെ ഇഗ്‌നിഷ്യന്‍ സിസ്റ്റം നീക്കം ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി യോജിപ്പിച്ചു പുതിയ ഇഗ്‌നിഷ്യന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യും. കാറിന്റെ സ്റ്റിയറിങ് തകര്‍ത്ത് 20 മിനിട്ടിനുള്ളില്‍ കാറുമായി കടക്കും. സംഘത്തിലുള്ളവര്‍ക്കു മോഷണത്തിന്റെ സാങ്കേതിക വിദ്യകള്‍ പരമേശ്വരന്‍ കൈമാറിയിരുന്നില്ല.
https://www.facebook.com/Malayalivartha
























