സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർക്ക് സർക്കാർ വിലക്ക് ; തന്ത്രി കണ്ഠര് രാജീവർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ വി.ഗിരിക്ക് സർക്കാർ വിലക്ക് വരും; എൻ എസ് എസിന് വേണ്ടി ഹാജരായ കെ. പരാശരൻ, പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, എന്നീ പ്രമുഖ അഭിഭാഷകർക്കും വിലക്ക് വീഴാൻ സാധ്യത

തന്ത്രി കണ്ഠര് രാജീവർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ വി.ഗിരിക്ക് സർക്കാർ വിലക്ക് വരും. എൻ എസ് എസിന് വേണ്ടി ഹാജരായ കെ. പരാശരൻ, പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, എന്നീ പ്രമുഖ അഭിഭാഷകർക്കും വിലക്ക് വീഴാൻ സാധ്യത തെളിയുന്നു.
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കോടതിയെ സമീപിച്ചവരെ മാത്രമല്ല, അവർക്ക് പിന്തുണ നൽകിയ അഭിഭാഷകരെയും വിലക്കാനാണ് സർക്കാർ നീക്കം. ഇതിൽ വി.ഗിരി കേരള സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനാണ്. യു ഡി എഫ്, എൽ ഡി എഫ് ഭേദമന്യേ എല്ലാ സർക്കാരുകളും ഗിരിയെ പെയോഗിക്കാറുണ്ട്. അതി പ്രഗല്ഭനായ അഭിഭാഷകനാണ് ഗിരി.കേരള ഹൈക്കോടതിയിലാണ് അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ജഡ്ജിയായി. എന്നാൽ അധികം വൈകാതെ മനസ് മടുത്ത് അദ്ദേഹം ജോലി രാജിവച്ചു. ഹൈക്കോടതിയിൽ നിന്നും രാജിവച്ചാൽ സുപ്രീം കോടതിയിൽ മാത്രമേ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളു. അങ്ങനെയാണ് ഗിരി സുപ്രീം കോടതിയിലെത്തിയത്.
ഇടതു സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ ഗിരി വിവിധ കേസുകൾക്കായി സുപ്രീം കോടതിയിൽ ഹാജരാകുന്നുണ്ട്. ഗിരി ഹാജരാകുന്ന കേസുകളെല്ലാം വിജയിക്കാറുണ്ട്. മനു അഭിഷേക് സിംഗ്വി കോൺഗ്രസ് നേതാവാണ്. എന്നിരുന്നാലും അദ്ദേഹവും സർക്കാർ കേസുകളിൽ ഹാജരാകാറുണ്ട്. കെ. പരാശരൻ സാധാരണ ഗതിയിൽ സർക്കാരിന് വേണ്ടി അധികം ഹാജരാകാറില്ല. കൂടുതൽ പണച്ചെലവ് തന്നെയാണ് കാരണം. എന്നാൽ അതിപ്രധാനമായ കേസുകൾ വരുമ്പോൾ പരാശരന്റെ സഹായം സർക്കാർ തേടാറുണ്ട്.
ശബരിമല കേസിൽ സർക്കാരിനും ദേവസ്വം ബോർഡിനും വേണ്ടി ഗിരിയെ ഹാജരാക്കുന്ന കാര്യം ആദ്യം സർക്കാർ ആലോചിച്ചിരുന്നു എന്നാൽ ഗിരി അതിനു മുമ്പ് തന്നെ രാജീവർക്ക് വേണ്ടി ഹാജരാകാൻ തീരുമാനിച്ചിരുന്നു. സർക്കാരിന് ഏറ്റവുമധികം വിരോധമുള്ളത് രാജീവരോടാണ് . രാജീവരുടെ നിഷേധാത്‌മക നിലപാടാണ് സർക്കാരിനെ ഏറെ ബുദ്ധിമുട്ടിക്കുന്നത് സർക്കാർ സംരംഭമായി രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ നടയടച്ച് ശുദ്ധിക്രിയ ചെയ്തതിൽ സർക്കാർ തന്ത്രിയോട് കടുത്ത ശത്രുതയിലിയാണ്. ഇടത് സർക്കാർ ഭരിക്കുമ്പോൾ ഇത്രയും ധൈര്യമോ എന്നാണ് സർക്കാർ ചിന്തിക്കുന്നത് . അങ്ങനെയൊരാളെ സർക്കാർ കേസുകളിൽ നിന്ന് മാറ്റി നിർത്തണം എന്നുതന്നെയാണ് സർക്കാരിന്റെ തീരുമാനം .ഗിരിയെ സംബന്ധിച്ചടത്തോളം സർക്കാർ നല്ലൊരു വരുമാന മാർഗമാണ്.
കെ. പരാശരനോട് സർക്കാരിന് അത്രയും വിരോധമില്ല. കാരണം എൻ എസ് എസ് നേരത്തെ മുതൽ ശബരി മലയിൽ യുവതി പ്രവേശത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പരാശരൻ മുമ്പും ഇതേ കേസിൽ നായർ സർവീസ് സൊസൈറ്റിക്ക് വേണ്ടി ഹാജരായിട്ടുണ്ട്.
ദേവസ്വം ബോർഡ് അഭിഭാഷകനായ രാകേഷ് ദ്വിവേദിയെ സർക്കാരാണ് നിയമിച്ചത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആലോചിച്ചിരുന്നില്ല. ജയ്ദീപ് ഗുപ്തയെ സർക്കാർ അഭിഭാഷകനായി നിയമിച്ചതിന് പിന്നാലെയാണ് രാകേഷിനെയും സർക്കാർ നിയമിച്ചത്. അതേ സമയം ഇന്ദിരാ ജയ് സിംഗ് സർക്കാരിന് പ്രിയപ്പെട്ട അഭിഭാഷകയായി. ബിന്ദുവിനും കനകദുർഗക്കും വേണ്ടിയാണ് ഇന്ദിര ഹാജരായത്. ഗിരിക്ക് കിട്ടിയിരുന്ന കേസുകൾ ഇന്ദിരക്ക് പോകാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























